'ഏറ് കൊണ്ട് രക്തം കട്ടപിടിച്ചു, എല്ലാ ക്രെഡിറ്റും ഓസീസ് ബോളര്‍മാര്‍ക്ക്'; തുറന്നു പറഞ്ഞ് പൂജാര

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ബോളര്‍മാരെ നേരിടുന്നത് ഏറെ കഠിനമായിരുന്നെന്ന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാര. മത്സരങ്ങള്‍ക്കു ശേഷം തന്റെ മുതുകില്‍ രക്തം കട്ട പിടിച്ചിരുന്നതായും ഓസീസ് ബോളര്‍മാര്‍ മികച്ച രീതിയിലാണ് തങ്ങളെ നേരിട്ടതെന്നും പൂജാര പറഞ്ഞു.

“മത്സരത്തിന് ശേഷം മുതുകത്ത് രക്തം കുറച്ചു കട്ടപിടിച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍ എല്ലാം ഭേദമായി. ഹെല്‍മറ്റ് ധരിച്ചു കളിക്കുമ്പോള്‍ നിങ്ങള്‍ക്ക് എല്ലാ സംരക്ഷണവും ഉണ്ട്. എന്നാല്‍ വിരലില്‍ പന്ത് ഇടിച്ചപ്പോള്‍ ശരിക്കും വേദനിച്ചു. ഏറ്റവും ശക്തമായ ഇടിയായിരുന്നു അത്. വിരല്‍ ഒടിഞ്ഞു പോയെന്നാണ് അപ്പോള്‍ തോന്നിയത്.”

“മെല്‍ബണില്‍ നെറ്റ്‌സില്‍ പരിശീലിക്കുന്നതിനിടെയാണ് ആദ്യമായി വിരലിന് പരുക്കേല്‍ക്കുന്നത്. ആ വിഷമവുമായി സിഡ്‌നിയിലേക്കു പോയി. ബ്രിസ്‌ബെയ്‌നില്‍വച്ച് അതേ വിരലില്‍തന്നെ വീണ്ടും പരുക്കേറ്റപ്പോള്‍ അത് അസഹ്യമായി.”

“എല്ലാ ക്രെഡിറ്റും ഓസീസ് ബോളര്‍മാര്‍ക്കാണ്. അവര്‍ നമ്മുടെ ബാറ്റിംഗ് രീതി നന്നായി പഠിച്ചിട്ടുണ്ട്. ഒട്ടേറെ വീഡിയോകള്‍ കണ്ട് കൃത്യമായ പ്ലാനുമായി എത്തി. അതു പൊളിക്കണമെങ്കില്‍ നമുക്ക് ആവശ്യമായത് ക്ഷമയാണ്” പൂജാര വ്യക്തമാക്കി. മൂന്ന് അര്‍ദ്ധ സെഞ്ച്വറിയുടെ അകമ്പടിയില്‍ 271 റണ്‍സാണ് പൂജാര ഓസീസ് പര്യടനത്തില്‍ നേടിയത്.

Latest Stories

'സഞ്ജുവിനെ പറഞ്ഞയക്കാനെന്താ ഇത്ര തിടുക്കം, കളിച്ചു ജയിക്കടാ...', അമ്പയറുടെ വിവാദ തീരുമാനത്തിനെതിരെ ഇന്ത്യന്‍ താരങ്ങള്‍ രംഗത്ത്

IPL 2024: അഭിമന്യുവിനെ നേര്‍വഴിയിലൂടെ വീഴ്ത്താന്‍ കൗരവര്‍ക്ക് കഴിയില്ലായിരുന്നു, അതുകൊണ്ട് അവര്‍ ധര്‍മ്മത്തെ മറന്ന് അഭിമന്യുവിനെ വധിച്ചുവീഴ്ത്തി!

IPL 2024: സഞ്ജു കളിക്കാറുള്ള ഇമ്പാക്ട് ക്യാമ്മിയോ കളിക്കാൻ ഒരു പിങ്ക് ജേഴ്സിക്കാരൻ ഈ രാത്രി അവനൊപ്പമുണ്ടായിരുന്നെങ്കിൽ..

എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; തല്‍സമയം ഫലം അറിയാന്‍ ആപ്പുകളും വെബ്‌സൈറ്റുകളും തയാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷനെ കാര്‍ ഇടിച്ചു വീഴ്ത്തി; ഗുരുതര പരുക്കേറ്റ കെപി യോഹന്നാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ