ചേട്ടാ മാപ്പ്, പെട്ടെന്നുള്ള ദേഷ്യത്തിൽ സംഭവിച്ചതാണ്; ഇർഫാൻ യൂസഫ് തർക്കത്തിൽ സംഭവിച്ചത് ഇങ്ങനെ; വീഡിയോ കാണാം

തങ്ങളുടെ അവസാന ലീഗ് ഘട്ട പോരാട്ടത്തിൽ ദക്ഷിണാഫ്രിക്ക ചാമ്പ്യന്മാരോട് തോറ്റെങ്കിലും ഇന്ത്യ ചാമ്പ്യൻസ് ലോക ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിൻ്റെ ഉദ്ഘാടന പതിപ്പിൻ്റെ സെമിഫൈനലിന് യോഗ്യത നേടി. 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അവർക്ക് 20 ഓവറിൽ 156 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. എന്നാൽ റണ്ണൗട്ടായി വിക്കറ്റ് പോയ ശേഷം ഇർഫാൻ പത്താൻ തൻ്റെ ജ്യേഷ്ഠനോട് ആക്രോശിക്കുന്നതും തുടർന്ന് മാപ്പ് പറഞ്ഞ് തലയിൽ ഉമ്മ കൊടുക്കുന്നതും ഉൾപെടുന്നതുമായ സംഭവങ്ങൾക്കും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു.

ഇന്ത്യൻ ഇന്നിംഗ്‌സിൻ്റെ 19-ാം ഓവറിൽ ആയിരുന്നു സംഭവം നടന്നത്. അവിടെ ഇർഫാൻ- യൂസഫ് താരങ്ങൾ തമ്മിൽ ഉള്ള ആശയ വിനിമയത്തിന്റെ കുറവ് കാരണം അവിടെ ഋർഫാന് റൺ ഔട്ട് ആകുകയും ചെയ്തു. രണ്ടാം റൺ പൂർത്തിയാക്കാൻ ട്രാക്കിൻ്റെ പകുതിയോളം ഇർഫാൻ ഇറങ്ങിയപ്പോൾ യൂസഫ് ബാക്കി റൺ പൂർത്തിയാക്കാൻ തയാറായില്ല. റണ്ണൗട്ടായതിന് ശേഷം, ഇർഫാൻ തൻ്റെ നിരാശ തൻ്റെ സഹോദരനോട് വ്യക്തമാക്കി. അദ്ദേഹത്തിന് നേരെ ആക്രോശിക്കുന്നത് കാണാമായിരുന്നു.

ഇന്ത്യ ചാമ്പ്യൻസിൻ്റെ സെമിഫൈനൽ യോഗ്യത ഉറപ്പാക്കാൻ മികച്ച റൺ റേറ്റിൽ വിജയം അനിവാര്യം ആയിരിക്കെ ഈ വിക്കറ്റ് വലിയ രീതിയിൽ ഇന്ത്യയെ ബാധിക്കുമെന്നാണ് കരുതപെട്ടത്. എന്നിരുന്നാലും, ഇന്ത്യ 54 റൺസിന് തോറ്റിട്ടും തൻ്റെ ടീം സെമിഫൈനലിലെത്തി എന്ന് ഉറപ്പാക്കാൻ യൂസഫ് പഠാന് കഴിഞ്ഞു. അപ്പോഴേക്കും ഇർഫാൻ പത്താന്റെ ദേഷ്യം കുറഞ്ഞിരുന്നു. ടീമിൻ്റെ നോക്കൗട്ടിലേക്ക് യോഗ്യത നേടിയതിന് യൂസഫിൻ്റെ നെറ്റിയിൽ തമാശയായി ചുംബിച്ചു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക