IPL 2025: ഓട്ടോ കൂലിയായി 30 രൂപ കടം വാങ്ങി, അവനെ വേണ്ട എന്ന് ചെന്നൈയും കൊൽക്കത്തയും രാജസ്ഥാനും പറഞ്ഞു; അശ്വനി കുമാറിന്റെ കഥ യുവതലമുറക്ക് ഒരു പാഠം

മുംബൈ ഇന്ത്യൻസ് ഇന്നലെ നടന്ന മത്സരത്തിൽ ജയിച്ചപ്പോൾ മറ്റൊരു പേസ് സെൻസേഷൻ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തിൽ അശ്വനി കുമാർ സ്വപ്നതുല്യമായ അരങ്ങേറ്റം ആണ് കുറിച്ചിരിക്കുന്നത്. തന്റെ ആദ്യ മത്സരം കളിച്ച താരം മൂന്ന് ഓവറിൽ 24 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി കെകെആറിനെ 116 റൺസിൽ ഒതുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഐപിഎൽ മെഗാ ലേലത്തിൽ 30 ലക്ഷം രൂപയ്ക്ക് മുംബൈ വാങ്ങിയ അശ്വനി ഐപിഎല്ലിൽ തകർപ്പൻ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് കടുത്ത പ്രതിസന്ധികളിലൂടെ ആണ് കടന്നുപോയത്.

ഇന്ത്യൻ എക്സ്പ്രസുമായുള്ള ഒരു ചാറ്റിൽ, അശ്വനിയുടെ പിതാവ്, ഈ യുവ പേസർ എത്രമാത്രം സമർപ്പണബോധത്തോടെയാണ് കാലിച്ചതെന്ന് വിശദീകരിച്ചു, മഴയായാലും കൊടും ചൂടായാലും, തന്റെ കഴിവുകൾ മെച്ചപ്പെടുത്താൻ അയാൾ എല്ലാം നൽകി. “മഴയായാലും കൊടും വെയിലായാലും, അശ്വനി ഒരിക്കലും മടി കാണിച്ചില്ല പരിശീലനം നടത്താൻ. ചിലപ്പോൾ, അങ്ങോട്ടുള്ള യാത്രയിൽ അവൻ സൈക്കിളോ ഓട്ടോ ഒകെ ആണ് ഉപയോഗിച്ചത്”താരത്തിന്റെ പിതാവ് ഹർക്കേഷ് കുമാർ പറഞ്ഞു.

“അവൻ എന്റെ പക്കൽ നിന്ന് 30 രൂപ യാത്രാക്കൂലിയായി വാങ്ങിയിരുന്നതായി എനിക്ക് ഓർമ്മയുണ്ട്, മെഗാ ലേലത്തിൽ മുംബൈ ഇന്ത്യൻസ് 30 ലക്ഷം രൂപയ്ക്ക് അദ്ദേഹത്തെ വാങ്ങിയപ്പോൾ, അവൻ ആ പണത്തിന് നീതി കാണിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. പരിശീലനം കഴിഞ്ഞ് രാത്രി 10 മണിക്ക് തിരിച്ചെത്തി പിറ്റേന്ന് രാവിലെ 5 മണിക്ക് വീണ്ടും ഉണരുന്ന ആ ദിവസങ്ങളെക്കുറിച്ച് ഞാൻ ചിന്തിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഐപിഎൽ ചില പ്രമുഖ ടീമുകൾക്കുവേണ്ടി ട്രയൽസിൽ പങ്കെടുത്തെങ്കിലും ജസ്പ്രീത് ബുംറയെയും മിച്ചൽ സ്റ്റാർക്കിനെയും പോലെയാകാനാണ് അവൻ എപ്പോഴും ആഗ്രഹിച്ചത്. അവന്റെ സുഹൃത്തുക്കൾ ക്രിക്കറ്റ് ബോളുകൾ വാങ്ങാൻ പണം സ്വരൂപിക്കുമായിരുന്നു. മുംബൈ ഇന്ത്യൻസ് 30 ലക്ഷം രൂപയ്ക്ക് അവനെ ഏറ്റെടുത്തപ്പോൾ, അവൻ ആദ്യം ചെയ്തത് ക്രിക്കറ്റ് കിറ്റുകളും പന്തുകളും ഞങ്ങളുടെ ഗ്രാമത്തിനടുത്തുള്ള അക്കാദമികളിൽ വിതരണം ചെയ്യുകയായിരുന്നു. സ്വന്തം പേരുള്ള ഒരു ജേഴ്‌സി ധരിക്കാൻ കഴിയുമെന്ന് അവൻ എപ്പോഴും എന്നോട് പറയുമായിരുന്നു. ഇന്നത്തെ പ്രകടനത്തോടെ, നാട്ടിലെ കുട്ടികൾ അവന്റെ പേരുള്ള ജേഴ്‌സി ധരിക്കുമെന്ന് അവൻ ഉറപ്പാക്കി,” അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ശിവ് റാണ പറഞ്ഞു.

എന്തായാലും ബുംറ ഇല്ലാത്ത സാഹചര്യത്തിൽ നടത്തിയ മികച്ച പ്രകടനം താരത്തിന് വരാനിരിക്കുന്ന മത്സരത്തിൽ അവസരം കൊടുക്കുമെന്ന് ഉറപ്പാണ്.

Latest Stories

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള