IPL 2025: ഓട്ടോ കൂലിയായി 30 രൂപ കടം വാങ്ങി, അവനെ വേണ്ട എന്ന് ചെന്നൈയും കൊൽക്കത്തയും രാജസ്ഥാനും പറഞ്ഞു; അശ്വനി കുമാറിന്റെ കഥ യുവതലമുറക്ക് ഒരു പാഠം

മുംബൈ ഇന്ത്യൻസ് ഇന്നലെ നടന്ന മത്സരത്തിൽ ജയിച്ചപ്പോൾ മറ്റൊരു പേസ് സെൻസേഷൻ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തിൽ അശ്വനി കുമാർ സ്വപ്നതുല്യമായ അരങ്ങേറ്റം ആണ് കുറിച്ചിരിക്കുന്നത്. തന്റെ ആദ്യ മത്സരം കളിച്ച താരം മൂന്ന് ഓവറിൽ 24 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി കെകെആറിനെ 116 റൺസിൽ ഒതുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഐപിഎൽ മെഗാ ലേലത്തിൽ 30 ലക്ഷം രൂപയ്ക്ക് മുംബൈ വാങ്ങിയ അശ്വനി ഐപിഎല്ലിൽ തകർപ്പൻ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് കടുത്ത പ്രതിസന്ധികളിലൂടെ ആണ് കടന്നുപോയത്.

ഇന്ത്യൻ എക്സ്പ്രസുമായുള്ള ഒരു ചാറ്റിൽ, അശ്വനിയുടെ പിതാവ്, ഈ യുവ പേസർ എത്രമാത്രം സമർപ്പണബോധത്തോടെയാണ് കാലിച്ചതെന്ന് വിശദീകരിച്ചു, മഴയായാലും കൊടും ചൂടായാലും, തന്റെ കഴിവുകൾ മെച്ചപ്പെടുത്താൻ അയാൾ എല്ലാം നൽകി. “മഴയായാലും കൊടും വെയിലായാലും, അശ്വനി ഒരിക്കലും മടി കാണിച്ചില്ല പരിശീലനം നടത്താൻ. ചിലപ്പോൾ, അങ്ങോട്ടുള്ള യാത്രയിൽ അവൻ സൈക്കിളോ ഓട്ടോ ഒകെ ആണ് ഉപയോഗിച്ചത്”താരത്തിന്റെ പിതാവ് ഹർക്കേഷ് കുമാർ പറഞ്ഞു.

“അവൻ എന്റെ പക്കൽ നിന്ന് 30 രൂപ യാത്രാക്കൂലിയായി വാങ്ങിയിരുന്നതായി എനിക്ക് ഓർമ്മയുണ്ട്, മെഗാ ലേലത്തിൽ മുംബൈ ഇന്ത്യൻസ് 30 ലക്ഷം രൂപയ്ക്ക് അദ്ദേഹത്തെ വാങ്ങിയപ്പോൾ, അവൻ ആ പണത്തിന് നീതി കാണിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. പരിശീലനം കഴിഞ്ഞ് രാത്രി 10 മണിക്ക് തിരിച്ചെത്തി പിറ്റേന്ന് രാവിലെ 5 മണിക്ക് വീണ്ടും ഉണരുന്ന ആ ദിവസങ്ങളെക്കുറിച്ച് ഞാൻ ചിന്തിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഐപിഎൽ ചില പ്രമുഖ ടീമുകൾക്കുവേണ്ടി ട്രയൽസിൽ പങ്കെടുത്തെങ്കിലും ജസ്പ്രീത് ബുംറയെയും മിച്ചൽ സ്റ്റാർക്കിനെയും പോലെയാകാനാണ് അവൻ എപ്പോഴും ആഗ്രഹിച്ചത്. അവന്റെ സുഹൃത്തുക്കൾ ക്രിക്കറ്റ് ബോളുകൾ വാങ്ങാൻ പണം സ്വരൂപിക്കുമായിരുന്നു. മുംബൈ ഇന്ത്യൻസ് 30 ലക്ഷം രൂപയ്ക്ക് അവനെ ഏറ്റെടുത്തപ്പോൾ, അവൻ ആദ്യം ചെയ്തത് ക്രിക്കറ്റ് കിറ്റുകളും പന്തുകളും ഞങ്ങളുടെ ഗ്രാമത്തിനടുത്തുള്ള അക്കാദമികളിൽ വിതരണം ചെയ്യുകയായിരുന്നു. സ്വന്തം പേരുള്ള ഒരു ജേഴ്‌സി ധരിക്കാൻ കഴിയുമെന്ന് അവൻ എപ്പോഴും എന്നോട് പറയുമായിരുന്നു. ഇന്നത്തെ പ്രകടനത്തോടെ, നാട്ടിലെ കുട്ടികൾ അവന്റെ പേരുള്ള ജേഴ്‌സി ധരിക്കുമെന്ന് അവൻ ഉറപ്പാക്കി,” അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ശിവ് റാണ പറഞ്ഞു.

എന്തായാലും ബുംറ ഇല്ലാത്ത സാഹചര്യത്തിൽ നടത്തിയ മികച്ച പ്രകടനം താരത്തിന് വരാനിരിക്കുന്ന മത്സരത്തിൽ അവസരം കൊടുക്കുമെന്ന് ഉറപ്പാണ്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ