IPL 2025: ഓട്ടോ കൂലിയായി 30 രൂപ കടം വാങ്ങി, അവനെ വേണ്ട എന്ന് ചെന്നൈയും കൊൽക്കത്തയും രാജസ്ഥാനും പറഞ്ഞു; അശ്വനി കുമാറിന്റെ കഥ യുവതലമുറക്ക് ഒരു പാഠം

മുംബൈ ഇന്ത്യൻസ് ഇന്നലെ നടന്ന മത്സരത്തിൽ ജയിച്ചപ്പോൾ മറ്റൊരു പേസ് സെൻസേഷൻ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തിൽ അശ്വനി കുമാർ സ്വപ്നതുല്യമായ അരങ്ങേറ്റം ആണ് കുറിച്ചിരിക്കുന്നത്. തന്റെ ആദ്യ മത്സരം കളിച്ച താരം മൂന്ന് ഓവറിൽ 24 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി കെകെആറിനെ 116 റൺസിൽ ഒതുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഐപിഎൽ മെഗാ ലേലത്തിൽ 30 ലക്ഷം രൂപയ്ക്ക് മുംബൈ വാങ്ങിയ അശ്വനി ഐപിഎല്ലിൽ തകർപ്പൻ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് കടുത്ത പ്രതിസന്ധികളിലൂടെ ആണ് കടന്നുപോയത്.

ഇന്ത്യൻ എക്സ്പ്രസുമായുള്ള ഒരു ചാറ്റിൽ, അശ്വനിയുടെ പിതാവ്, ഈ യുവ പേസർ എത്രമാത്രം സമർപ്പണബോധത്തോടെയാണ് കാലിച്ചതെന്ന് വിശദീകരിച്ചു, മഴയായാലും കൊടും ചൂടായാലും, തന്റെ കഴിവുകൾ മെച്ചപ്പെടുത്താൻ അയാൾ എല്ലാം നൽകി. “മഴയായാലും കൊടും വെയിലായാലും, അശ്വനി ഒരിക്കലും മടി കാണിച്ചില്ല പരിശീലനം നടത്താൻ. ചിലപ്പോൾ, അങ്ങോട്ടുള്ള യാത്രയിൽ അവൻ സൈക്കിളോ ഓട്ടോ ഒകെ ആണ് ഉപയോഗിച്ചത്”താരത്തിന്റെ പിതാവ് ഹർക്കേഷ് കുമാർ പറഞ്ഞു.

“അവൻ എന്റെ പക്കൽ നിന്ന് 30 രൂപ യാത്രാക്കൂലിയായി വാങ്ങിയിരുന്നതായി എനിക്ക് ഓർമ്മയുണ്ട്, മെഗാ ലേലത്തിൽ മുംബൈ ഇന്ത്യൻസ് 30 ലക്ഷം രൂപയ്ക്ക് അദ്ദേഹത്തെ വാങ്ങിയപ്പോൾ, അവൻ ആ പണത്തിന് നീതി കാണിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. പരിശീലനം കഴിഞ്ഞ് രാത്രി 10 മണിക്ക് തിരിച്ചെത്തി പിറ്റേന്ന് രാവിലെ 5 മണിക്ക് വീണ്ടും ഉണരുന്ന ആ ദിവസങ്ങളെക്കുറിച്ച് ഞാൻ ചിന്തിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഐപിഎൽ ചില പ്രമുഖ ടീമുകൾക്കുവേണ്ടി ട്രയൽസിൽ പങ്കെടുത്തെങ്കിലും ജസ്പ്രീത് ബുംറയെയും മിച്ചൽ സ്റ്റാർക്കിനെയും പോലെയാകാനാണ് അവൻ എപ്പോഴും ആഗ്രഹിച്ചത്. അവന്റെ സുഹൃത്തുക്കൾ ക്രിക്കറ്റ് ബോളുകൾ വാങ്ങാൻ പണം സ്വരൂപിക്കുമായിരുന്നു. മുംബൈ ഇന്ത്യൻസ് 30 ലക്ഷം രൂപയ്ക്ക് അവനെ ഏറ്റെടുത്തപ്പോൾ, അവൻ ആദ്യം ചെയ്തത് ക്രിക്കറ്റ് കിറ്റുകളും പന്തുകളും ഞങ്ങളുടെ ഗ്രാമത്തിനടുത്തുള്ള അക്കാദമികളിൽ വിതരണം ചെയ്യുകയായിരുന്നു. സ്വന്തം പേരുള്ള ഒരു ജേഴ്‌സി ധരിക്കാൻ കഴിയുമെന്ന് അവൻ എപ്പോഴും എന്നോട് പറയുമായിരുന്നു. ഇന്നത്തെ പ്രകടനത്തോടെ, നാട്ടിലെ കുട്ടികൾ അവന്റെ പേരുള്ള ജേഴ്‌സി ധരിക്കുമെന്ന് അവൻ ഉറപ്പാക്കി,” അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ശിവ് റാണ പറഞ്ഞു.

എന്തായാലും ബുംറ ഇല്ലാത്ത സാഹചര്യത്തിൽ നടത്തിയ മികച്ച പ്രകടനം താരത്തിന് വരാനിരിക്കുന്ന മത്സരത്തിൽ അവസരം കൊടുക്കുമെന്ന് ഉറപ്പാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക