കളിക്കാരെന്താ കന്നുകാലികളോ; ഐ.പി.എല്‍ ലേലത്തെ വിമര്‍ശിച്ച് ചെന്നൈ താരം

ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ മെഗാലേലം കന്നുകാലികളെ വില്‍ക്കുന്നതിന് സമാനമായ ഫീലിംഗ്‌സ് ഉണ്ടാക്കുന്നതായി എംഎസ് ധോണിയുടെ സിഎസ്‌കെയിലെ സഹതാരം റോബിന്‍ ഉത്തപ്പ. നേരത്തേ പരീക്ഷയെഴുതിയിട്ട് റിസള്‍ട്ട് കാത്തിരിക്കും പോലെയാണ് ലേലമെന്നും താരം പറഞ്ഞു.

സത്യസന്ധമായി പറഞ്ഞാല്‍ ലേലം കാണുമ്പോള്‍ കളിക്കാര്‍ കന്നുകാലികളാണെന്ന് തോന്നും. ഏറ്റവും കൂടുതല്‍ വില കിട്ടുന്നവയെ വില്‍ക്കും. ഇതൊരു സന്തോഷകരമായ കാര്യമായി തോന്നുന്നില്ല. കളിക്കാരന്റെ മികവ് അനുസരിച്ചാണ് ഒരു കളിക്കാരനെക്കുറിച്ച് ഒരു അഭിപ്രായം രൂപപ്പെടുന്നതെന്നും എന്നാല്‍ അവ എത്രമാത്രം നിങ്ങള്‍ക്ക് വില്‍ക്കാന്‍ കഴിയുമെന്നും താരം ചോദിച്ചു. മെഗാലേലത്തില്‍ രണ്ടു കോടിയ്ക്ക് ചെന്നൈ സൂപ്പര്‍കിംഗ്‌സാണ് ഉത്തപ്പയെ വാങ്ങിയത്.

ഇത്തവണയും ചെന്നൈ സൂപ്പര്‍കിംഗ്‌സില്‍ കളിക്കണമെന്ന് കുടുംബവും താനും പ്രാര്‍ത്ഥിച്ചിരുന്നെന്നും താരം പറഞ്ഞു. ചെന്നൈയ്ക്ക് ഒപ്പം കളിക്കുന്നത് ആഗ്രഹമായിരുന്നു. ഇതിനായി തന്റെ മകന്‍ ഉള്‍പ്പെടെ കുടുംബത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയാണ് ഫലവത്തായത്.

താരങ്ങളെ ലേലം വിളിച്ചെടുക്കുന്ന പരിപാടിയ്ക്ക് പകരം ഡ്രാഫ്റ്റ് പോളിസി വേണമെന്നതാണ് ഉത്തപ്പയുടെ അഭിപ്രായം. ഒരു കളിക്കാരന്‍ വിറ്റു പോകാത്തത് ഉണ്ടാക്കുന്ന വിഷമം ഒഴിവാക്കാന്‍ സഹായിക്കുമെന്നും പറഞ്ഞു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്