ചാമ്പ്യന്‍സ് ട്രോഫി 2025: 'ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഒരു സ്റ്റേഡിയം നിര്‍മ്മിക്കു'; വിചിത്ര നിര്‍ദ്ദേശവുമായി പാക് താരം

ലോക ക്രിക്കറ്റില്‍ അടുത്ത് വരാനിരിക്കുന്ന ഏറ്റവും വലിയ ഇവന്റുകളൊന്ന് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയാണ്. ഇത് ഏകദിനത്തിലെ മികച്ച എട്ട് ടീമുകള്‍ കളിക്കുന്ന ഒരു ഇവന്റാണ്. പാകിസ്ഥാന്‍ അതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ തങ്ങളുടെ മത്സരങ്ങള്‍ ദുബായിലാണ് കളിക്കുന്നത്. പാകിസ്ഥാനുമായുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയില്‍ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ ബിസിസിഐ വിസമ്മതിച്ചതിനാലാണ് ഇത്.

കഴിഞ്ഞ ദിവസമാണ് ഐസിസി ഹൈബ്രിഡ് മോഡല്‍ പ്രഖ്യപിച്ചത്. എന്നിരുന്നാലും, അന്തിമ കോളിന് തൊട്ടുമുമ്പ്, പാകിസ്ഥാന്‍ മുന്‍ താരം അഹമ്മദ് ഷെഹ്സാദിന്റെ വിചിത്രമായ പ്രസ്താവന നടത്തി. ഇരുടീമുകള്‍ക്കും കളിക്കാന്‍ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഒരു സ്റ്റേഡിയം നിര്‍മ്മിക്കാനാണ് താരം നിര്‍ദ്ദേശിച്ചത്.

ഞാന്‍ ഒരു പോഡ്കാസ്റ്റ് ചെയ്തപ്പോള്‍, അതിര്‍ത്തിയില്‍ ഒരു സ്റ്റേഡിയം നിര്‍മ്മിക്കാനുള്ള ആശയം ഞാന്‍ നിര്‍ദ്ദേശിച്ചു. ഒരു ഗേറ്റ് ഇന്ത്യയിലേക്കും മറ്റേ ഗേറ്റ് പാക്കിസ്ഥാനിലേക്കും ആയിരിക്കും. കളിക്കാര്‍ അതത് ഗേറ്റുകളില്‍ നിന്ന് വന്ന് കളിക്കും- അഹമ്മദ് ഷെഹ്സാദി പറഞ്ഞു.

എന്നാല്‍ അപ്പോഴും ബിസിസിഐക്കും അവരുടെ സര്‍ക്കാരിനും പ്രശ്‌നങ്ങള്‍ ഉണ്ടാകും. അവരുടെ കളിക്കാര്‍ ഞങ്ങളുടെ അരികില്‍ ഫീല്‍ഡില്‍ വരുമ്പോള്‍ അവര്‍ക്ക് വിസ വേണ്ടിവരും, അത് അവര്‍ക്ക് ലഭിക്കില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം