സിംബാബ്‌വെയ്‌ക്കെതിരായ സെഞ്ച്വറി നഷ്ടം: ഗില്ലിനെതിരായ വിമര്‍ശനത്തോട് പ്രതികരിച്ച് ജയ്സ്വാള്‍

സിംബാബ്‌വെയ്‌ക്കെതിരെ പരമ്പരയിലെ നാലാം മത്സരത്തില്‍ 93* റണ്‍സ് നേടിയ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ടി20 ക്രിക്കറ്റിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തി. വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ടി20 ലോകകപ്പ് ജേതാക്കളായ ടീമിന്റെ ഭാഗമായ ശേഷം സിംബാബ്‌വെയില്‍ ടീമിനൊപ്പം ചേര്‍ന്ന ജയ്സ്വാള്‍ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 36 റണ്‍സ് നേടിയിരുന്നു.

താരത്തിന്റെ മികച്ച ഇന്നിംഗ്‌സ് ഇന്ത്യയെ 10 വിക്കറ്റിന്റെ വിജയത്തിലേക്ക് നയിച്ചു. തന്റെ കന്നി ടി20 സെഞ്ച്വറിക്കായി താരം പരിശ്രമിച്ചെങ്കിലും അതുണ്ടായില്ല. മറുവശത്ത് ബാറ്റ് ചെയ്ത ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ടീമിനെ ഫിനിഷിംഗ് ലൈനിലേക്ക് നയിച്ചു. ജയ്സ്വാള്‍ സെഞ്ച്വറി തികയ്ക്കും മുമ്പ് കളി അവസാനിപ്പിക്കാനുള്ള ഗില്ലിന്റെ തീരുമാനം വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും യുവതാരം അതില്‍ ഗില്ലിനെ പഴിചാരിയില്ല. മത്സരം എങ്ങനെ വേഗത്തില്‍ അവസാനിപ്പിക്കാമെന്നും 10 വിക്കറ്റ് വിജയം ഉറപ്പാക്കാമെന്നതിലുമായിരുന്നു തങ്ങള്‍ ശ്രദ്ധിച്ചതെന്ന് ജയ്സ്വാള്‍ വെളിപ്പെടുത്തി.

ശുഭ്മാനൊപ്പം കളിക്കുന്നത് അവിശ്വസനീയമായ അനുഭവമായിരുന്നു. എന്നത്തേയും പോലെ, ഇന്ത്യയെ പ്രതിനിധീകരിക്കുന്നതില്‍ എനിക്ക് വലിയ അഭിമാനം തോന്നി. ടീമിന് വേണ്ടി ഒരു വിജയത്തോടെ കളി അവസാനിപ്പിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഏക ശ്രദ്ധ. വിക്കറ്റ് നഷ്ടപ്പെടാതെ ജയം രേഖപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിച്ചു- ജയ്സ്വാള്‍ പറഞ്ഞു.

ഇന്നലെ നടന്ന അഞ്ചാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ 18.3 ഓവറില്‍ 125-ന് പുറത്തായി. ഇതോടെ പരമ്പര ഇന്ത്യ (41) നേടി. ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി