കരീബിയന്‍ പട വീണു; ലങ്ക ജയത്തോടെ മടങ്ങി

ട്വന്റി20 ക്രിക്കറ്റ് ലോക കപ്പില്‍ നിലവിലെ ചാമ്പ്യന്‍ വെസ്റ്റിന്‍ഡീസിന്റെ പ്രയാണത്തിന് അന്ത്യം. ഗ്രൂപ്പ് ഒന്നിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ശ്രീലങ്ക വിന്‍ഡീസിനെ 20 റണ്‍സിന് പരാജയപ്പെടുത്തി. സ്‌കോര്‍: ശ്രീലങ്ക- 189/3 (20 ഓവര്‍). വിന്‍ഡീസ്-169/8 (20).നാല് മത്സരങ്ങളില്‍ നിന്ന് വിന്‍ഡീസിന് രണ്ട് പോയിന്റ് മാത്രം സ്വന്തം. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലങ്കയുടെ സമ്പാദ്യം നാല് പോയിന്റ്.

ലങ്ക മുന്നില്‍വച്ച വലിയ ലക്ഷ്യം എത്തിപ്പിടിക്കാന്‍ വിന്‍ഡീസിന് സാധിച്ചില്ല. നിക്കോളസ് പൂരന്‍ (34 പന്തില്‍ 46, ആറ് ഫോര്‍, ഒരു സിക്‌സ്) ലങ്കയ്ക്ക് ഭീഷണി ഉയര്‍ത്തി. എന്നാല്‍ പിന്നീട് ഷിമ്രോണ്‍ ഹെറ്റ്മയര്‍ നടത്തിയ ഏകാംഗ പോരാട്ടമാണ് ലങ്കയുടെ വിജയ മാര്‍ജിന്‍ കുറച്ചത്. 54 പന്തില്‍ 81 റണ്‍സുമായി പുറത്താകാതെ നിന്ന ഹെറ്റ്മയര്‍ അവസാനംവരെ ലങ്കന്‍ ബോളര്‍മാരെ വിറപ്പിച്ചു. കരുത്തുറ്റ ഷോട്ടുകള്‍ തൊടുത്ത ഹെറ്റ്മയര്‍ എട്ടു ഫോറുകളും നാല് സിക്‌സും സ്വന്തം പേരിലെഴുതി. എങ്കിലും ഫീല്‍ഡിംഗിലും ബോളിംഗിലും വ്യക്തമായ പദ്ധതികളുമായി വന്ന ലങ്കന്‍ യുവ നിരയെ മറികടക്കാന്‍ അതുപോരായിരുന്നു. ക്യാച്ചുകള്‍ കൈവിടാത്ത ഫീല്‍ഡര്‍മാരും നിര്‍ണായക സമയങ്ങളില്‍ കണിശത കാത്ത ബോളര്‍മാരും വിന്‍ഡീസിനെ കടിഞ്ഞാണിട്ടു നിര്‍ത്തി.

ക്രിസ് ഗെയ്ല്‍ (1), എവിന്‍ ലൂയിസ് (8), ആന്ദ്രെ റസല്‍ (2), ക്യാപ്റ്റന്‍ കെയ്‌റണ്‍ പൊള്ളാര്‍ഡ് (0), ജാസണ്‍ ഹോള്‍ഡര്‍ (8), ഡ്വെയ്ന്‍ ബ്രാവോ (2) എന്നീ പരിചയസമ്പന്നനായ വമ്പനടിക്കാര്‍ പരാജയപ്പെട്ടത് വിന്‍ഡീസിന് തിരിച്ചടിയായി. ലങ്കന്‍ ബോളര്‍മാരില്‍ വാനിന്ദു ഹസരങ്ക പൊള്ളാര്‍ഡിനെയും ബ്രാവോയേയും ബൗള്‍ഡാക്കി വിന്‍ഡീസിനെ വട്ടംകറക്കി. ബിനുര ഫെര്‍ണാണ്ടോയും ചമിക കരുണരത്‌നെയും രണ്ട് ഇരകളെ വീതം കണ്ടെത്തി. ദുഷ്മന്ത ചമീരയും ദാസുന്‍ ഷനകയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

നേരത്തെ, ഓപ്പണര്‍ പതും നിസാങ്കയും ചരിത് അസലങ്കയുമാണ് ലങ്കയ്ക്ക് മികച്ച സ്‌കോര്‍ നല്‍കിയത്. നിസാങ്ക അഞ്ച് ഫോറുകളുടക്കം 51 റണ്‍സ് പോക്കറ്റിലാക്കി. അസലങ്ക എട്ടു ഫോറുകളും ഒരു സിക്സും തൊടുത്ത് 68 റണ്‍സ് സ്വന്തം പേരിലെഴുതി. കുശാല്‍ പേരേരയും (29) ദാസുന്‍ ഷനകയും (14 പന്തില്‍ 25, രണ്ട് ബൗണ്ടറി, ഒരു സിക്സ്) തരക്കേടില്ലാത്ത ബാറ്റിംഗ് പുറത്തെടുത്തു. വിന്‍ഡീസിനായി ആന്ദ്രെ റസല്‍ രണ്ടും ഡ്വെയ്ന്‍ ബ്രാവോ ഒരു വിക്കറ്റും വീഴ്ത്തി.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ