കരീബിയന്‍ പട വീണു; ലങ്ക ജയത്തോടെ മടങ്ങി

ട്വന്റി20 ക്രിക്കറ്റ് ലോക കപ്പില്‍ നിലവിലെ ചാമ്പ്യന്‍ വെസ്റ്റിന്‍ഡീസിന്റെ പ്രയാണത്തിന് അന്ത്യം. ഗ്രൂപ്പ് ഒന്നിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ശ്രീലങ്ക വിന്‍ഡീസിനെ 20 റണ്‍സിന് പരാജയപ്പെടുത്തി. സ്‌കോര്‍: ശ്രീലങ്ക- 189/3 (20 ഓവര്‍). വിന്‍ഡീസ്-169/8 (20).നാല് മത്സരങ്ങളില്‍ നിന്ന് വിന്‍ഡീസിന് രണ്ട് പോയിന്റ് മാത്രം സ്വന്തം. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലങ്കയുടെ സമ്പാദ്യം നാല് പോയിന്റ്.

ലങ്ക മുന്നില്‍വച്ച വലിയ ലക്ഷ്യം എത്തിപ്പിടിക്കാന്‍ വിന്‍ഡീസിന് സാധിച്ചില്ല. നിക്കോളസ് പൂരന്‍ (34 പന്തില്‍ 46, ആറ് ഫോര്‍, ഒരു സിക്‌സ്) ലങ്കയ്ക്ക് ഭീഷണി ഉയര്‍ത്തി. എന്നാല്‍ പിന്നീട് ഷിമ്രോണ്‍ ഹെറ്റ്മയര്‍ നടത്തിയ ഏകാംഗ പോരാട്ടമാണ് ലങ്കയുടെ വിജയ മാര്‍ജിന്‍ കുറച്ചത്. 54 പന്തില്‍ 81 റണ്‍സുമായി പുറത്താകാതെ നിന്ന ഹെറ്റ്മയര്‍ അവസാനംവരെ ലങ്കന്‍ ബോളര്‍മാരെ വിറപ്പിച്ചു. കരുത്തുറ്റ ഷോട്ടുകള്‍ തൊടുത്ത ഹെറ്റ്മയര്‍ എട്ടു ഫോറുകളും നാല് സിക്‌സും സ്വന്തം പേരിലെഴുതി. എങ്കിലും ഫീല്‍ഡിംഗിലും ബോളിംഗിലും വ്യക്തമായ പദ്ധതികളുമായി വന്ന ലങ്കന്‍ യുവ നിരയെ മറികടക്കാന്‍ അതുപോരായിരുന്നു. ക്യാച്ചുകള്‍ കൈവിടാത്ത ഫീല്‍ഡര്‍മാരും നിര്‍ണായക സമയങ്ങളില്‍ കണിശത കാത്ത ബോളര്‍മാരും വിന്‍ഡീസിനെ കടിഞ്ഞാണിട്ടു നിര്‍ത്തി.

ക്രിസ് ഗെയ്ല്‍ (1), എവിന്‍ ലൂയിസ് (8), ആന്ദ്രെ റസല്‍ (2), ക്യാപ്റ്റന്‍ കെയ്‌റണ്‍ പൊള്ളാര്‍ഡ് (0), ജാസണ്‍ ഹോള്‍ഡര്‍ (8), ഡ്വെയ്ന്‍ ബ്രാവോ (2) എന്നീ പരിചയസമ്പന്നനായ വമ്പനടിക്കാര്‍ പരാജയപ്പെട്ടത് വിന്‍ഡീസിന് തിരിച്ചടിയായി. ലങ്കന്‍ ബോളര്‍മാരില്‍ വാനിന്ദു ഹസരങ്ക പൊള്ളാര്‍ഡിനെയും ബ്രാവോയേയും ബൗള്‍ഡാക്കി വിന്‍ഡീസിനെ വട്ടംകറക്കി. ബിനുര ഫെര്‍ണാണ്ടോയും ചമിക കരുണരത്‌നെയും രണ്ട് ഇരകളെ വീതം കണ്ടെത്തി. ദുഷ്മന്ത ചമീരയും ദാസുന്‍ ഷനകയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

നേരത്തെ, ഓപ്പണര്‍ പതും നിസാങ്കയും ചരിത് അസലങ്കയുമാണ് ലങ്കയ്ക്ക് മികച്ച സ്‌കോര്‍ നല്‍കിയത്. നിസാങ്ക അഞ്ച് ഫോറുകളുടക്കം 51 റണ്‍സ് പോക്കറ്റിലാക്കി. അസലങ്ക എട്ടു ഫോറുകളും ഒരു സിക്സും തൊടുത്ത് 68 റണ്‍സ് സ്വന്തം പേരിലെഴുതി. കുശാല്‍ പേരേരയും (29) ദാസുന്‍ ഷനകയും (14 പന്തില്‍ 25, രണ്ട് ബൗണ്ടറി, ഒരു സിക്സ്) തരക്കേടില്ലാത്ത ബാറ്റിംഗ് പുറത്തെടുത്തു. വിന്‍ഡീസിനായി ആന്ദ്രെ റസല്‍ രണ്ടും ഡ്വെയ്ന്‍ ബ്രാവോ ഒരു വിക്കറ്റും വീഴ്ത്തി.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം