ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെ 7 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി തുടർച്ചയായ ജയം സ്വന്തമാക്കിയിരുന്നു പഞ്ചാബ് കിങ്‌സ്. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താൻ ടീമിന് സാധിച്ചു. പ്രഭ്സിമ്രാന്റെയും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും മികവിലാണ് പഞ്ചാബിന് വിജയികനായത്.
ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയും തമ്മിൽ മൈതാനത്ത് നടന്ന രൂക്ഷമായ വാക് വാദമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബുംറ പന്തെറിയുമ്പോൾ ഫീൽഡ് പ്ലേസ്‌മെന്റിനെച്ചൊല്ലിയുണ്ടായ പരസ്യമായ അഭിപ്രായവ്യത്യാസമാണ് ഇരുവരും തമ്മിലുള്ള പരസ്യമായ തർക്കത്തിലേക്ക് നയിച്ചത്.
ഹാര്‍ദിക് വരുത്തിയ ഫീല്‍ഡ് മാറ്റങ്ങളില്‍ ബുംറ വിയോജിപ്പ് പ്രകടിപ്പിക്കുന്നതും രോഷത്തോടെ സംസാരിക്കുന്നതുമാണ് കാമറക്കണ്ണുകളില്‍ കുടുങ്ങിയത്. മൈതാനത്ത് ടീമിലെ സഹതാരങ്ങള്‍ക്ക് നേരെ ഹാര്‍ദിക് പുലര്‍ത്തുന്ന സമീപനത്തില്‍ സന്തോഷവാനല്ല എന്ന സൂചനയാണ് മത്സരത്തിനിടെ ബുംറ നല്‍കിയത്. പരിചയസമ്പന്നനായ ബുംറയെ പോലും ഫീല്‍ഡ് സെറ്റ് ചെയ്യാന്‍ ഹാര്‍ദിക് അനുവദിക്കാത്തതില്‍ ഡഗൗട്ടില്‍ രോഹിത് ശർമ നീരസം പ്രകടിപ്പിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്.