അഭയാർത്ഥി ക്യാമ്പുകളുടെ തീച്ചൂളയിൽ പഴുപ്പിച്ചെടുത്ത അവർ ഏഷ്യയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു, അവരുടെ മനോബലവും അർപ്പണബോധവും വേറെ ലെവലാണ്

ലങ്കൻ സിംഹങ്ങളെ അരിഞ്ഞുതള്ളിയ അഫ്ഗാനിസ്ഥാൻ ബംഗ്ലാ കടുവകളുടെ പല്ലുകൂടി തല്ലിക്കൊഴിച്ചിട്ടുണ്ട്.
അവസാന നാലോവറിൽ 44 റണ്ണാണ് അഫ്ഗാന് വേണ്ടിയിരുന്നത്. പിച്ച് ബാറ്റിങ്ങിന് തീർത്തും ദുഷ്കരമാണെന്ന് തോന്നിപ്പിച്ചിരുന്നു. ബംഗ്ലാദേശിനായിരുന്നു ആ സമയത്ത് വിജയസാദ്ധ്യത.

അപ്പോഴാണ് നജീബ് മുസ്താഫിസുറിനെതിരെ ഒരു സിക്സ് അടിക്കുന്നത്. അഫ്ഗാൻ്റെ ഡഗ്-ഔട്ടിലേയ്ക്കാണ് പന്ത് ചെന്നിറങ്ങിയത്. അതൊരു സ്റ്റേറ്റ്മെൻ്റ് ആയിരുന്നു. പിന്നീട് പന്തിന് നിലംതൊടാനുള്ള യോഗമുണ്ടായില്ല. വിജയറൺ പോലും സിക്സിലൂടെ വന്നു. അതിനിടയിൽ സൈഫുദീനെതിരെ നജീബ് ഒരു ഷോട്ട് കളിച്ചു.

പുള്ളോ സ്കൂപ്പോ എന്നറിയാത്ത ഒരു ഐറ്റം. പന്ത് ഗാലറിയിൽ പതിച്ചു. അഫ്ഗാൻ കളിക്കുന്നത് കോപ്പിബുക്ക് ക്രിക്കറ്റല്ല. അഭയാർത്ഥി ക്യാമ്പുകളുടെ തീച്ചൂളയിൽ പഴുപ്പിച്ചെടുത്ത ഹിറ്റുകളാണ് അവരുടേത്. ബംഗ്ലാദേശിൻ്റെ പീക് ആരംഭിച്ചത് 2015ലാണ്.

അന്ന് ശിശുക്കളായിരുന്ന അഫ്ഗാനാണ് ഈ നിലയിൽ വളർന്നിരിക്കുന്നത്. അവരുടെ മനോബലവും അർപ്പണബോധവും വേറെ ലെവലാണ്. ക്രിക്കറ്റ് ഫാൻ എന്ന നിലയിൽ ഒത്തിരി സന്തോഷം തോന്നുന്നു. ഏഷ്യ വളരുകയാണ്. ഏഷ്യാകപ്പിൻ്റെ സൗന്ദര്യവും വർദ്ധിക്കുകയാണ്.

Latest Stories

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ