ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഡേ-നൈറ്റ് ടെസ്റ്റിനുള്ള ടീമില്‍ വലിയ മാറ്റം വരുത്തി ഓസ്ട്രേലിയ

ഡിസംബര്‍ 6 മുതല്‍ അഡ്ലെയ്ഡ് ഓവലില്‍ ആരംഭിക്കാനിരിക്കുന്ന ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ അണ്‍ക്യാപ്ഡ് ഓള്‍റൗണ്ടര്‍ ബ്യൂ വെബ്സ്റ്ററെ ഓസ്ട്രേലിയ ഉള്‍പ്പെടുത്തി. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയയുടെ 295 റണ്‍സിന്റെ തോല്‍വിയും മിച്ചല്‍ മാര്‍ഷിന്റെ പരിക്ക് ആശങ്കകളുമാണ് ഓസീസിന്റെ ഈ നീക്കത്തിന് പിന്നില്‍.

ഓസ്ട്രേലിയയുടെ ആദ്യ ഓള്‍റൗണ്ടര്‍ ഓപ്ഷന്‍ മാര്‍ഷ് ആയിരുന്നില്ലെങ്കിലും കാമറൂണ്‍ ഗ്രീനിന്റെ പരുക്ക് താരത്തിന് ഇലവനില്‍ ഇടം നേടി കൊടുത്തു. ഒപ്റ്റസ് സ്റ്റേഡിയത്തില്‍ അദ്ദേഹം 17 ഓവര്‍ ബൗള്‍ ചെയ്തു. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് താരം ഇത്രയും അധികം പന്തെറിഞ്ഞത്. അത് അദ്ദേഹത്തിന്റെ ശരീരത്തെ ബാധിച്ചു. മാര്‍ഷിന് രണ്ടാം ടെസ്റ്റ് ഒരു പ്യുവര്‍-ബാറ്ററായി കളിക്കാമെങ്കിലും അത് മൂന്ന് വേഗക്കാരുടെ ജോലിഭാരം വര്‍ദ്ധിപ്പിക്കും.

രണ്ടാം ടെസ്റ്റിനും മൂന്നാം ടെസ്റ്റിനും ഇടയില്‍ നാല് ദിവസത്തെ ഇടവേള മാത്രമേയുള്ളൂ. ഓസ്ട്രേലിയ തങ്ങളുടെ പേസര്‍മാരെ പരമ്പരയില്‍ പാതിവഴിയില്‍ നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഇത് വെബ്സ്റ്ററിന്റെ അരങ്ങേറ്റത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

കഴിഞ്ഞ രണ്ട് സീസണുകളായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വെബ്സ്റ്റര്‍ വളരെ ശ്രദ്ധേയനാണ്. കഴിഞ്ഞ സീസണില്‍, ഷെഫീല്‍ഡ് ഷീല്‍ഡ് ചരിത്രത്തില്‍ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്സിന് ശേഷം 900-ലധികം റണ്‍സും 30 വിക്കറ്റും നേടുന്ന രണ്ടാമത്തെ കളിക്കാരനായി താരം മാറി. ഈ സീസണിലും അദ്ദേഹം 448 റണ്‍സും 16 വിക്കറ്റും നേടിയിട്ടുണ്ട്. ഇന്ത്യ എയെ നേരിട്ട ഓസ്ട്രേലിയ എ ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം 61*, 48* എന്നീ നിര്‍ണായക പ്രകടനങ്ങളും കളിച്ചു.

Latest Stories

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബാലസംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'