ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഡേ-നൈറ്റ് ടെസ്റ്റിനുള്ള ടീമില്‍ വലിയ മാറ്റം വരുത്തി ഓസ്ട്രേലിയ

ഡിസംബര്‍ 6 മുതല്‍ അഡ്ലെയ്ഡ് ഓവലില്‍ ആരംഭിക്കാനിരിക്കുന്ന ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ അണ്‍ക്യാപ്ഡ് ഓള്‍റൗണ്ടര്‍ ബ്യൂ വെബ്സ്റ്ററെ ഓസ്ട്രേലിയ ഉള്‍പ്പെടുത്തി. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയയുടെ 295 റണ്‍സിന്റെ തോല്‍വിയും മിച്ചല്‍ മാര്‍ഷിന്റെ പരിക്ക് ആശങ്കകളുമാണ് ഓസീസിന്റെ ഈ നീക്കത്തിന് പിന്നില്‍.

ഓസ്ട്രേലിയയുടെ ആദ്യ ഓള്‍റൗണ്ടര്‍ ഓപ്ഷന്‍ മാര്‍ഷ് ആയിരുന്നില്ലെങ്കിലും കാമറൂണ്‍ ഗ്രീനിന്റെ പരുക്ക് താരത്തിന് ഇലവനില്‍ ഇടം നേടി കൊടുത്തു. ഒപ്റ്റസ് സ്റ്റേഡിയത്തില്‍ അദ്ദേഹം 17 ഓവര്‍ ബൗള്‍ ചെയ്തു. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് താരം ഇത്രയും അധികം പന്തെറിഞ്ഞത്. അത് അദ്ദേഹത്തിന്റെ ശരീരത്തെ ബാധിച്ചു. മാര്‍ഷിന് രണ്ടാം ടെസ്റ്റ് ഒരു പ്യുവര്‍-ബാറ്ററായി കളിക്കാമെങ്കിലും അത് മൂന്ന് വേഗക്കാരുടെ ജോലിഭാരം വര്‍ദ്ധിപ്പിക്കും.

രണ്ടാം ടെസ്റ്റിനും മൂന്നാം ടെസ്റ്റിനും ഇടയില്‍ നാല് ദിവസത്തെ ഇടവേള മാത്രമേയുള്ളൂ. ഓസ്ട്രേലിയ തങ്ങളുടെ പേസര്‍മാരെ പരമ്പരയില്‍ പാതിവഴിയില്‍ നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഇത് വെബ്സ്റ്ററിന്റെ അരങ്ങേറ്റത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

കഴിഞ്ഞ രണ്ട് സീസണുകളായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വെബ്സ്റ്റര്‍ വളരെ ശ്രദ്ധേയനാണ്. കഴിഞ്ഞ സീസണില്‍, ഷെഫീല്‍ഡ് ഷീല്‍ഡ് ചരിത്രത്തില്‍ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്സിന് ശേഷം 900-ലധികം റണ്‍സും 30 വിക്കറ്റും നേടുന്ന രണ്ടാമത്തെ കളിക്കാരനായി താരം മാറി. ഈ സീസണിലും അദ്ദേഹം 448 റണ്‍സും 16 വിക്കറ്റും നേടിയിട്ടുണ്ട്. ഇന്ത്യ എയെ നേരിട്ട ഓസ്ട്രേലിയ എ ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം 61*, 48* എന്നീ നിര്‍ണായക പ്രകടനങ്ങളും കളിച്ചു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം