ഇവരെ വിട്ടുകളയരുതായിരുന്നു, ഐപിഎല്ലിലെ എക്കാലത്തെയും വലിയ റിലീസ് പിഴവുകൾ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കഴിഞ്ഞ 16 എഡിഷനുകളില്‍ കളിക്കാരുടെ ചില ഞെട്ടിക്കുന്ന റിലീസുകള്‍ ഉണ്ടായിട്ടുണ്ട്. ഫ്രാഞ്ചൈസികള്‍ തങ്ങളോടൊപ്പം ഇതിനകം നിലയുറപ്പിച്ച അല്ലെങ്കില്‍ തങ്ങളുടെ മുദ്ര പതിപ്പിച്ച സ്റ്റാര്‍ കളിക്കാരെ ഉപേക്ഷിക്കുന്ന കാഴ്ച പല സീസണുകളിലും കാണാനായി. ഈ തീരുമാനങ്ങള്‍ അവരുടെ ഫ്രാഞ്ചൈസികളുടെ ഗതി മാറ്റുകയും അവരുടെ വിജയ സാധ്യതകളെ ബാധിക്കുകയും ചെയ്തു. ഐപിഎല്ലില്‍ ഇതുവരെ സംഭവിച്ചതില്‍ ഏറ്റവും വലിയ ചില റിലീസ് പിഴവുകള്‍ ഇതാ.

എബി ഡിവില്ലിയേഴ്സ്: എക്കാലത്തെയും മികച്ച ടി20 ബാറ്റ്സ്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന എബിയെ 2011 സീസണിന് മുമ്പ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഇപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്) വിട്ടയച്ചു. അതുവരെ, മുന്‍ പ്രോട്ടീസ് നായകന്‍ ഐപിഎല്ലില്‍ തന്റെ വിശ്വരൂപം സ്വയം തെളിയിച്ചിരുന്നില്ല. താരം അവിടുന്ന ആര്‍സിബിയിലെത്തി. പിന്നീട് 158.33 എന്ന ഞെട്ടിക്കുന്ന സ്ട്രൈക്ക് റേറ്റില്‍ 4522 റണ്‍സ് നേടിയ അദ്ദേഹം അവരോടൊപ്പം തന്റെ ഐപിഎല്‍ കരിയര്‍ അവസാനിപ്പിച്ചു.

ക്രിസ് ഗെയ്ല്‍: ദി യൂണിവേഴ്‌സല്‍ ബോസിനെ 2011 സീസണിന് മുന്നോടിയായി കെകെആര്‍ ഒഴിവാക്കി. അതും അദ്ദേഹത്തിന് മികച്ച റെക്കോര്‍ഡ് (ശരാശരി 30, സ്ട്രൈക്ക് റേറ്റ് 140-ന് മുകളില്‍) ഉണ്ടായിരുന്നിട്ടും. എബിക്ക് സമാനമായി, ഗെയ്ലും ആര്‍സിബിയിലേക്ക് പോയി. അവിടെ അടുത്ത 7 സീസണുകളില്‍ അദ്ദേഹം ബാറ്റര്‍മാരില്‍ ആധിപത്യം സ്ഥാപിച്ചു. 150-ല്‍ താഴെ സ്ട്രൈക്ക് റേറ്റില്‍ 5000-ത്തോളം റണ്‍സുമായി അദ്ദേഹം തന്റെ ഐപിഎല്‍ കരിയര്‍ അവസാനിപ്പിച്ചു.

ആന്ദ്രെ റസ്സല്‍: വിനാശകാരി. റസലിനെ വിശേഷിപ്പിക്കാന്‍ ഈ വാക്ക് പലപ്പോഴും ഉപയോഗിക്കാറുണ്ട്. വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഐപിഎല്ലില്‍ ടീമുകളെ ഒറ്റയ്ക്ക് തകര്‍ത്തു. 2014 സീസണിന് മുന്നോടിയായി ഡല്‍ഹി വിട്ടയച്ച അദ്ദേഹം അന്നുമുതല്‍ കെകെആറിനൊപ്പമാണ്. റസ്സലിന് മോശം സംഖ്യകള്‍ ഉണ്ടായിരുന്നെങ്കിലും, താരത്തിന്റെ വിക്കറ്റിന് മൂല്യം ഏറെയാണ്. കെകെആറിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ ബോളര്‍ എന്നതിനുപുറമെ, അവര്‍ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരവും അദ്ദേഹമാണ്.

സൂര്യകുമാര്‍ യാദവ്: ഇന്നത്തെ ഒന്നാം നമ്പര്‍ ടി20 ബാറ്ററെ കെകെആര്‍ വിട്ടയച്ചത് വെറും 70 ലക്ഷം രൂപ മാത്രം. 2018 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സിലേക്ക് മാറിയതിനുശേഷം, അഞ്ച് സീസണുകളിലായി 145-ലധികം സ്ട്രൈക്ക് റേറ്റില്‍ 2500-ലധികം റണ്‍സ് സൂര്യ നേടിയിട്ടുണ്ട്. രണ്ട് ടൈറ്റില്‍ വിജയങ്ങളും അദ്ദേഹത്തിനുണ്ട്.

ഡേവിഡ് വാര്‍ണര്‍: ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരത്തെ 2014 സീസണിന് മുന്നോടിയായി ഡല്‍ഹി റിലീസ് ചെയ്തു. ഡിസിയുടെ മറ്റ് റിലീസുകള്‍ പോലെ, ഇതും അവരെ കടിച്ചുകീറാന്‍ തിരിച്ചുവന്നു. വാര്‍ണര്‍ എസ്ആര്‍എച്ചിലേക്ക് പോയി, 8 സീസണുകളില്‍ അവര്‍ക്കൊപ്പം തുടര്‍ന്നു, 4014 റണ്‍സ് (അവര്‍ക്ക് ഏറ്റവും കൂടുതല്‍) നേടി. 2016-ല്‍ അവരെ അവരുടെ ഏക കിരീടത്തിലേക്ക് നയിച്ചു. മറുവശത്ത് കഴിഞ്ഞ 16 സീസണുകളില്‍ ഡല്‍ഹിക്ക് കിരീടം നേടാനായില്ല.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി