BGT 2024-25: തനിസ്വഭാവം കാട്ടി ഓസ്‌ട്രേലിയ, അപമാനം തുറന്നുപറഞ്ഞ് ഗവാസ്‌കര്‍

ഓസ്‌ട്രേലിയന്‍ ടീമിന് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി സമ്മാനിക്കാന്‍ തന്നെയും ക്ഷണിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. അലന്‍ ബോര്‍ഡറിന്റെയും സുനില്‍ ഗവാസ്‌കറുടെയും പേരിലുള്ള പരമ്പരയാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി. ഇന്ത്യയ്ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ആറ് വിക്കറ്റിന്റെ ജയത്തോടെ ഓസ്ട്രേലിയ 10 വര്‍ഷത്തിന് ശേഷം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി തിരിച്ചുപിടിച്ചു. എന്നാല്‍ അതേ സമയം വേദിയില്‍ ഉണ്ടായിരുന്നിട്ടും ഗവാസ്‌കറിനെ വിശദീകരിക്കാനാകാത്തവിധം അവഗണിക്കപ്പെട്ടു.

മത്സരത്തില്‍ ഇന്ത്യയോ ഓസ്ട്രേലിയയോ ആര് വിജയിക്കുമെന്നതല്ല എന്നെ സംബന്ധിച്ചിടത്തോളം പ്രധാനം. ആരാണോ നന്നായി കളിക്കുന്നത് അവര്‍ ജയം സ്വന്തമാക്കുന്നതാണ് പ്രധാനം. എന്റെ ഉറ്റസുഹൃത്തായ അലന്‍ ബോര്‍ഡറിനൊപ്പം ട്രോഫി നല്‍കുന്നതില്‍ എനിക്ക് സന്തോഷം മാത്രമേയുള്ളൂ. പക്ഷേ അവര്‍ എന്നെ അതിന് ക്ഷണിച്ചില്ല, അവഗണിച്ചു- ഗവാസ്‌കര്‍ പറഞ്ഞു.

അതേസമയം, ഇന്ത്യന്‍ ടീം ട്രോഫി നേടിയിരുന്നെങ്കില്‍ അത് ടീമിന് സമ്മാനിക്കാന്‍ ഗവാസ്‌കറെ ക്ഷണിക്കുമായിരുന്നു. ഇന്ത്യ സിഡ്നി ടെസ്റ്റില്‍ വിജയിച്ച് ട്രോഫി നിലനിര്‍ത്തിയിരുന്നെങ്കില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയ്ക്ക് താന്‍ അവാര്‍ഡ് നല്‍കുമെന്ന് ഗവാസ്‌കറിന് അറിയാമായിരുന്നുവെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ) സ്ഥിരീകരിച്ചു.

”അലന്‍ ബോര്‍ഡറോടിനോടൊപ്പം സുനില്‍ ഗവാസ്‌കറിനോടും സ്റ്റേജില്‍ പോകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ അത് അഭികാമ്യമായിരുന്നുവെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു,” സിഎ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി