BGT 2024-25: ഗാബയില്‍ ഇന്ത്യയെ കാത്ത് വലിയ അപകടം, ബാറ്റര്‍മാര്‍ക്ക് അശുഭ വാര്‍ത്ത

ശനിയാഴ്ച ബ്രിസ്ബേനിലെ ഗാബയില്‍ ആരംഭിക്കാനിരിക്കുന്ന ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിന് മഴ ഭീഷണി. കാലാവസ്ഥാ പ്രവചനമനുസരിച്ച്, ടെസ്റ്റ് മത്സരങ്ങളുടെ 1, 2, 3, 4 ദിവസങ്ങളില്‍ മഴ പ്രവചിക്കപ്പെടുന്നു. ഒന്നാം ദിവസം മഴയ്ക്കുള്ള സാധ്യത 88 ശതമാനമാണ്, അതേസമയം 2, 3, 4 ദിവസങ്ങളില്‍ മഴ പെയ്യാനുള്ള സാധ്യത 50 ശതമാനത്തിലേറെയാണ്.

പരമ്പരയില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്നതിനാല്‍ ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണായകമാണ് മൂന്നാം ടെസ്റ്റ്. പരമ്പരയില്‍ ഇരുടീമുകളും 1-1ന് സമനിലയിലാണ്. ആദ്യ ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന്റെ ജയം രേഖപ്പെടുത്തിയപ്പോള്‍ അഡ്ലെയ്ഡില്‍ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ ഓസ്ട്രേലിയ തിരിച്ചുവരവ് നടത്തി.

ഓസ്‌ട്രേലിയയിലെ ഏറ്റവും വേഗതയേറിയ പിച്ചുകളിലൊന്നാണ് ബ്രിസ്‌ബേനിലുള്ളത്. മൂടിക്കെട്ടിയ അന്തരീക്ഷം പിച്ചിനെ കൂടുതല്‍ സജീവമാക്കും. ഇത് ബാറ്റര്‍മാരുടെ മത്സരം കഠിനമാക്കും.

കൂടുതല്‍ ശക്തമായ ബൗളിംഗ് ആക്രമണമുള്ളതിനാല്‍ മൂടിക്കെട്ടിയ അന്തരീക്ഷം ഓസ്ട്രേലിയയെ കൂടുതല്‍ സഹായിക്കും. ഹേസില്‍വുഡ്, സ്റ്റാര്‍ക്ക്, കമ്മിന്‍സ് എന്നിവരോടൊപ്പം ഓസ്ട്രേലിയക്ക് ഏത് എതിരാളികളെയും ഗുരുതരമായ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയും.

വേഗമേറിയതും ബൗണ്‍സിയുമായ ട്രാക്ക് ഉയരമുള്ള ഓസ്ട്രേലിയന്‍ ബോളര്‍മാരെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് മേല്‍ ആധിപത്യം നേടാന്‍ അനുവദിക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അവര്‍ കൂടുതല്‍ ആശ്രയിക്കുന്നത് ജസ്പ്രീത് ബുംറയെയാണ്.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി