IPL 2025: അന്ന് സുരക്ഷക്ക് ആയി ഉണ്ടാക്കിയ നിയമം, വീണ്ടും പൊളിച്ചെഴുതാൻ ബിസിസിഐ; പുതിയ തീരുമാനം ഉടൻ പ്രഖ്യാപിക്കും; ബോളർമാർക്ക് ആശ്വാസമായി തീരുമാനം

ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസൺ ആരംഭിക്കാൻ ഒരുങ്ങുമ്പോൾ ആവേശകരമായ ഒരു ഇന്ത്യൻ പ്രീമിയർ ലീഗ് സീസണാണ് ആരാധകർ പ്രതീക്ഷിക്കുനത്ത്. ഇപ്പോഴിതാ ഐപിഎൽ മത്സരങ്ങളിൽ ക്രിക്കറ്റ് പന്തുകളിൽ തുപ്പൽ തേക്കുന്നത് നിരോധിച്ചുള്ള നടപടി പുനഃപരിശോധിക്കാൻ ബിസിസിഐ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ടീമുകളുടെ നായകന്മാർക്ക് ഇത് സംബന്ധിച്ചുള്ള തീരുമാനം എടുക്കുക എന്നാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.

സീസൺ തുടങ്ങുന്നതിന് മുന്നോടിയായി പത്ത് ഫ്രാഞ്ചൈസികളുടെയും ക്യാപ്റ്റന്മാർ ഇന്ന് മുംബയിൽ ഒത്തുചേരും. മുംബൈയിൽ ചേരുന്ന യോഗത്തിൽ പന്തിൽ തുപ്പൽ തേക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. പന്തിന്റെ തിളക്കം നിലനിർത്തി സ്വിങ് ലഭിക്കുന്നതിനായി തുപ്പലോ വിയർപ്പോ പന്തിന്റെ ഒരു ഭാഗത്ത് തേച്ചുപിടിപ്പിക്കുന്ന പതിവ് സാധാരണ ക്രിക്കറ്റിൽ ചെയ്യുന്നതാണ്. എന്നാൽ കോവിഡ് വന്നതോടെ ഈ രീതി ബിസിസിഐ മാറ്റി.

ഇത് ബിസിസിഐ പുനഃപരിശോധിക്കാത്ത സാഹചര്യത്തിൽ ഈ നാളുകളിൽ തങ്ങൾക്ക് റിവേഴ്‌സ് സ്വിങ് ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ കിട്ടുന്നില്ല എന്നും തങ്ങളുടെ പ്രകടനങ്ങളെ ബാധിക്കുന്നു എന്നുമാണ് ബോളർമാർ പറഞ്ഞിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ തീരുമാനം നായകന്മാരുടെ മീറ്റിംഗിലേക്ക് വിടുന്നത്.

അതേസമയം ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ശനിയാഴ്ച്ച തുടങ്ങുന്ന ആർസിബി- കെകെആർ മത്സരത്തോടെ ആരംഭിക്കും.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി