ഐ.പി.എല്ലില്‍ ക്രിക്കറ്റ് വിപ്ലവം, അടിമുടി മാറ്റം, ടീമില്‍ 15 പേര്‍

ഐപിഎല്ലില്‍ അടിമുടി മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ബിസിസിഐ. :ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം തുടങ്ങാനിരിക്കുന്ന ദ ഹണ്ട്രഡ് ക്രിക്കറ്റിന്റെ വെല്ലുവിളി മറികടക്കാനാണ് ഐപിഎല്‍ നിയമങ്ങളില്‍ വമ്പന്‍ പരിഷ്‌കാരത്തിന് ബിസിസിഐ ഒരുങ്ങുന്നത്.

അടുത്ത ഐപിഎല്ലില്‍ ഓരോ ടീമിനും ഒരു കളിക്കാരനെ മത്സരത്തിന്റെ ഏത് ഘട്ടത്തിലും സബ്സ്റ്റിറ്റ്യൂട്ട് ആയി ഗ്രൗണ്ടിലിറക്കാനാവുന്ന രീതിയിലുള്ള പരിഷ്‌കാരമാണ് ബിസിസിഐ ആലോചിക്കുന്നത്.

പവര്‍ പ്ലെയര്‍ എന്ന പേരിലറിയപ്പെടുന്ന ഈ കളിക്കാരന് ബാറ്റിംഗിലും ബൗളിംഗിലും ഏത് ഘട്ടത്തിലും ഗ്രൗണ്ടിലിറങ്ങാനും പന്തെറിയാനോ ബാറ്റ് ചെയ്യാനോ കഴിയും. പുതിയ പരിഷ്‌കാരത്തിന് ബിസിസിഐ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.

ഐപിഎല്‍ ഭരണസമിതി യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം നടപ്പിലാക്കാനാണ് ബിസിസിഐ ഇപ്പോള്‍ ആലോചിക്കുന്നത്.

മത്സരത്തിന് തൊട്ടു മുമ്പ് പ്ലെയിംഗ് ഇലവനെ പ്രഖ്യാപിക്കുന്ന രീതിക്ക് പകരം 15 അംഗ ടീമിനെയാവും ടീമുകള്‍ പ്രഖ്യാപിക്കുക. പതിനഞ്ചംഗ ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ളതും പ്ലെയിംഗ് ഇലവനിലില്ലാത്തതുമായ ഏത് കളിക്കാരനും വിക്കറ്റ് വീഴുമ്പോള്‍ ക്രീസിലെത്താനും ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ പന്തെറിയാനുമായി ഗ്രൌണ്ടിലിറങ്ങാനാവും.

മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിലാവും ഈ പരിഷ്‌കാരം ആദ്യം നടപ്പിലാക്കുക. വിജയമെന്ന് കണ്ടാല്‍ അടുത്തവര്‍ഷം ഐപിഎല്ലിലും ഇത് നടപ്പിലാക്കും.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്