'വിരാടും ബാബറും ഓരേ വരിയില്‍ പരാമര്‍ശിക്കപ്പെടേണ്ടവരല്ല, അടുത്തുവന്നിട്ടുള്ളത് ഒരാള്‍ മാത്രം'; ഫഖര്‍ സമനെതിരെ അശ്വിന്‍

ടെസ്റ്റ് ക്രിക്കറ്റിലെ വിരാട് കോഹ്ലിയുടെ മോശം കാലഘട്ടത്തെ ബാബര്‍ അസമിന്റേതുമായി താരതമ്യം ചെയ്തതിന് പാക് താരം ഫഖര്‍ സമനെ പരോക്ഷമായി പരിഹസിച്ച് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന്‍. ബാബറിന്റെ സ്ഥാനത്ത് കോഹ്‌ലിയായിരുന്നെങ്കില്‍ ടീമിന് പുറത്താക്കപ്പെടില്ലായിരുന്നെന്നാണ് ഫഖര്‍ സമന്‍ പറഞ്ഞത്. വിരാടിനെയും ബാബറിനെയും ഒരേ പ്രസ്താവനയില്‍ ഉള്‍പ്പെടുത്തരുതെന്ന് രവിചന്ദ്രന്‍ അശ്വിന്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ടെസ്റ്റ് ടീമില്‍ നിന്ന് ബാബറിനെ പുറത്താക്കാന്‍ പാകിസ്ഥാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചിരുന്നു. നിരവധി വിദഗ്ധരും ക്രിക്കറ്റ് താരങ്ങളും ഇതില്‍ തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തി. ഇതിനിടെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ (പിസിബി) വിമര്‍ശിച്ചും ബാബറിനെ വിരാടുമായി താരതമ്യം ചെയ്തും ഫഖര്‍ സമാന്‍ വിവാദത്തിന് തിരികൊളുത്തിയത്.

തീര്‍ച്ചയായും, ഒരു അവസരം ലഭിച്ചാല്‍ അവന്‍ റണ്‍സ് സ്‌കോര്‍ ചെയ്യും. പക്ഷേ അതിരുവിട്ടുള്ള ബാബര്‍ അസം-വിരാട് കോഹ്ലി താരതമ്യം പാടില്ല. ഇരുവരെയും ഒരേവരിയില്‍ പരാമര്‍ശിക്കേണ്ടതില്ല. എനിക്ക് ഖേദമുണ്ട്, ഞാന്‍ ബാബര്‍ അസമിനെ ശരിക്കും ഒരു മികച്ച കളിക്കാരനായി വിലയിരുത്തുന്നു. പക്ഷേ വിരാട് കോഹ്ലിയുടെ യോഗ്യത മറ്റൊന്നാണ്.

വിവിധ ഭൂപ്രദേശങ്ങളില്‍, സമയങ്ങളില്‍, സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍, വിരാട് ചെയ്ത തരത്തിലുള്ള പ്രകടനങ്ങള്‍ ലോക ക്രിക്കറ്റില്‍ ആരും ചെയ്തിട്ടില്ല. എനിക്കറിയാവുന്നിടത്തോളം, ഈ സമയത്ത്, ആരെങ്കിലും വിരാടിന് അടുത്ത് വന്നിട്ടുണ്ടെങ്കില്‍ അത് ടെസ്റ്റ് ക്രിക്കറ്റില്‍ ജോ റൂട്ടാണ്- അശ്വിന്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ