ബാറ്റ് കൊണ്ട് മൂന്ന് ഫോര്‍മാറ്റിലും ബാബര്‍ അത്ഭുതം, ഇനി ഒന്നുകൂടി ചെയ്യാനുണ്ട്; നിര്‍ദ്ദേശവുമായി മിസ്ബ ഉള്‍ ഹക്ക്

പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ബാറ്റ് കൊണ്ട് മൂന്ന് ഫോര്‍മാറ്റിലും അത്ഭുതമാണെന്ന് കോച്ച് മിസ്ബ ഉള്‍ ഹക്ക്. ബാറ്റിംഗ് പ്രകടനത്തില്‍ താരം സമര്‍ത്ഥനായെന്നും ഇനി ബാബര്‍ തന്റെ ക്യാപ്റ്റന്‍സിയിലെ കഴിവ് തെളിയിക്കാനുണ്ടെന്നും മിസ്ബ ഉള്‍ ഹക്ക് പറഞ്ഞു.

“ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ബാറ്റ് കൊണ്ട് എന്ത് അത്ഭുതം കാട്ടാമെന്ന് ബാബര്‍ ഇതിനോടകം തെളിയിച്ച് കഴിഞ്ഞു. ഇനി അവന്റെ ക്യാപ്റ്റന്‍സിയിലെ കഴിവുകളാണ് ലോകം കാണേണ്ടത്. സമയം കൂടും തോറും മെച്ചപ്പെടുന്ന ഒരു കാര്യമാണ് ക്യാപ്റ്റന്‍സി.”

“പ്രതിസന്ധി ഘട്ടത്തിലൂടെ ഒരാള്‍ കൂടുതല്‍ കടന്ന് പോകുമ്പോള്‍ അയാളെ അത് കൂടുതല്‍ കരുത്തനാക്കും. മികച്ച ക്രിക്കറ്റിംഗ് സെന്‍സ് ഉള്ള വ്യക്തിയാണ് ബാബര്‍. ഭാവിയില്‍ ബാറ്റിംഗിലെ കഴിവ് തെളിയിച്ച പോലെ ക്യാപ്റ്റന്‍സിയിലും താരം അത് തെളിയിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്” മിസ്ബ പറഞ്ഞു.

നിലവില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയോട് താരതമ്യം ചെയ്യുന്ന താരമാണ് ബാബര്‍ അസം. കഴിഞ്ഞ മാസത്തെ ഐ.സി.സിയുടെ മികച്ച താരത്തിനുള്ള അവാര്‍ഡും ബാബറിനാണ് ലഭിച്ചത്.

Latest Stories

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്