കാല്‍നൂറ്റാണ്ടിന് ശേഷം പാകിസ്ഥാനില്‍ ഓസ്‌ട്രേലിയയുടെ ആദ്യ ടെസ്റ്റ് മത്സരം മഴ കൊണ്ടുപോയി ; കളി സമനിലയില്‍

കാല്‍ നൂറ്റാണ്ടിന് ശേഷം ആദ്യമായി ഓസ്‌ട്രേലിയ പാകിസ്താനില്‍ കളിച്ച ടെസ്റ്റ് മത്സരം മഴ കൊണ്ടുപോയി. റാവല്‍ പിണ്ടിയില്‍ ഇരുടീമും ഓരോ ഇന്നിംഗ്‌സ് ബാറ്റ് ചെയ്ത ശേഷം നാലാം ദിവസമായിരുന്നു മഴയുടെ വിളയാട്ടം. ഏഴു വിക്കറ്റ് നഷ്ടത്തില്‍ 449 എന്ന നിലയില്‍ സന്ദര്‍ശകര്‍ നില്‍ക്കുമ്പോഴായിരുന്നു കളി അവസാനിച്ചത്. കളി അവസാനിച്ചതായി അമ്പയര്‍മാര്‍ വന്ന് പ്രഖ്യാപിക്കുമ്പോള്‍ എറിയാന്‍ മൂന്ന് ഓവര്‍ മാത്രമായിരുന്നു ബാക്കി. പാകിസ്താന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് 27 റണ്‍സ് മാത്രം പുറകിലായിരുന്നു ഓസ്‌ട്രേലിയ.

നൗമന്‍ അലി നാലു വിക്കറ്റ് വീഴ്ത്തി നില്‍ക്കുന്ന സമയത്താണ് കളി ഉപേക്ഷിച്ചത്. മിച്ചല്‍ സ്റ്റാര്‍ക്ക് 12 റണ്‍സും പാറ്റ് കുമ്മിന്‍സ് നാലു റണ്‍സും എടുത്തു നില്‍ക്കുകയായിരുന്നു. സുരക്ഷാ ഭീതിയെ തുടര്‍ന്ന് അകന്നു നിന്ന ഓസ്‌ട്രേലിയയുടെ 1998 ന് ശേഷമുള്ള ആദ്യ ടൂറായിരുന്നു ഇത്. മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ ക്രമീകരിക്കപ്പെട്ടിട്ടുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു മഴ പെയ്തത്. ഇത്രയും സമയം കൊണ്ട് റാവല്‍പിണ്ടി സ്‌റ്റേഡിയത്തില്‍ പിറന്നത് 925 റണ്‍സും 13 വിക്കറ്റുകളുമായിരുന്നു.

തിങ്കളാഴ്ച പാകിസ്താന്‍ അഞ്ചു വിക്കറ്റുകളാണ് വീഴ്ത്തിയത്. മുന്‍നിര ബാറ്റ്‌സ്മാന്‍മാരായ 90 റണ്‍സ് അടിച്ച മാര്‍നസ് ലബുഷാനേ, 78 റണ്‍സ് നേടിയ വെറ്ററന്‍ താരം സ്റ്റീവ് സ്മിത്ത് എന്നിവരുംപുറത്തായിരുന്നു. 107 ന് നാല് എന്നതായിരുന്നു നൗമാന്റെ വിക്കറ്റ് നേട്ടം. നേരത്തേ രാത്രിയില്‍ കനത്ത മഴ പെയ്ത സാഹചര്യത്തില്‍ സ്‌റ്റേഡിയത്തിലെ ഔട്ട്ഫീല്‍ഡില്‍ പലയിടത്തും വെള്ളക്കെട്ട് ഉണ്ടായിരുന്നു. എന്നാല്‍ ലഞ്ചിന് ശേഷം കളി തുടരാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഓസ്‌ട്രേലിയ 271 ന് രണ്ട് എന്ന നിലയിലായിരുന്നു തലേദിവസം അവസാനിപ്പിച്ചത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക