കാല്‍നൂറ്റാണ്ടിന് ശേഷം പാകിസ്ഥാനില്‍ ഓസ്‌ട്രേലിയയുടെ ആദ്യ ടെസ്റ്റ് മത്സരം മഴ കൊണ്ടുപോയി ; കളി സമനിലയില്‍

കാല്‍ നൂറ്റാണ്ടിന് ശേഷം ആദ്യമായി ഓസ്‌ട്രേലിയ പാകിസ്താനില്‍ കളിച്ച ടെസ്റ്റ് മത്സരം മഴ കൊണ്ടുപോയി. റാവല്‍ പിണ്ടിയില്‍ ഇരുടീമും ഓരോ ഇന്നിംഗ്‌സ് ബാറ്റ് ചെയ്ത ശേഷം നാലാം ദിവസമായിരുന്നു മഴയുടെ വിളയാട്ടം. ഏഴു വിക്കറ്റ് നഷ്ടത്തില്‍ 449 എന്ന നിലയില്‍ സന്ദര്‍ശകര്‍ നില്‍ക്കുമ്പോഴായിരുന്നു കളി അവസാനിച്ചത്. കളി അവസാനിച്ചതായി അമ്പയര്‍മാര്‍ വന്ന് പ്രഖ്യാപിക്കുമ്പോള്‍ എറിയാന്‍ മൂന്ന് ഓവര്‍ മാത്രമായിരുന്നു ബാക്കി. പാകിസ്താന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് 27 റണ്‍സ് മാത്രം പുറകിലായിരുന്നു ഓസ്‌ട്രേലിയ.

നൗമന്‍ അലി നാലു വിക്കറ്റ് വീഴ്ത്തി നില്‍ക്കുന്ന സമയത്താണ് കളി ഉപേക്ഷിച്ചത്. മിച്ചല്‍ സ്റ്റാര്‍ക്ക് 12 റണ്‍സും പാറ്റ് കുമ്മിന്‍സ് നാലു റണ്‍സും എടുത്തു നില്‍ക്കുകയായിരുന്നു. സുരക്ഷാ ഭീതിയെ തുടര്‍ന്ന് അകന്നു നിന്ന ഓസ്‌ട്രേലിയയുടെ 1998 ന് ശേഷമുള്ള ആദ്യ ടൂറായിരുന്നു ഇത്. മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ ക്രമീകരിക്കപ്പെട്ടിട്ടുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു മഴ പെയ്തത്. ഇത്രയും സമയം കൊണ്ട് റാവല്‍പിണ്ടി സ്‌റ്റേഡിയത്തില്‍ പിറന്നത് 925 റണ്‍സും 13 വിക്കറ്റുകളുമായിരുന്നു.

തിങ്കളാഴ്ച പാകിസ്താന്‍ അഞ്ചു വിക്കറ്റുകളാണ് വീഴ്ത്തിയത്. മുന്‍നിര ബാറ്റ്‌സ്മാന്‍മാരായ 90 റണ്‍സ് അടിച്ച മാര്‍നസ് ലബുഷാനേ, 78 റണ്‍സ് നേടിയ വെറ്ററന്‍ താരം സ്റ്റീവ് സ്മിത്ത് എന്നിവരുംപുറത്തായിരുന്നു. 107 ന് നാല് എന്നതായിരുന്നു നൗമാന്റെ വിക്കറ്റ് നേട്ടം. നേരത്തേ രാത്രിയില്‍ കനത്ത മഴ പെയ്ത സാഹചര്യത്തില്‍ സ്‌റ്റേഡിയത്തിലെ ഔട്ട്ഫീല്‍ഡില്‍ പലയിടത്തും വെള്ളക്കെട്ട് ഉണ്ടായിരുന്നു. എന്നാല്‍ ലഞ്ചിന് ശേഷം കളി തുടരാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഓസ്‌ട്രേലിയ 271 ന് രണ്ട് എന്ന നിലയിലായിരുന്നു തലേദിവസം അവസാനിപ്പിച്ചത്.

Latest Stories

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്