അവസാന ഗ്രൂപ്പ് മത്സരത്തിൽ ഒമാനെ തകർത്ത് ഓസീസ്; തിരികെ എയർപോർട്ടിലേക്ക്

മൈറ്റി ഓസീസ് എന്ന് വിശേഷണമുള്ള ഓസ്‌ട്രേലിയ ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പുറത്തായിരുന്നു. സിംബാവേയോടും, ശ്രീലങ്കയോടും പരാജയപ്പെട്ടതിനെ തുടർന്നാണ് ഓസീസ് പുറത്തായത്. എന്നാൽ ഇന്നലെ നടന്ന അവസാന ഗ്രൂപ്പ് ഘട്ടത്തിൽ തങ്ങളുടെ അവസാന മത്സരം ഗംഭീരമാക്കിയാണ് കങ്കാരുപ്പട അവസാനിപ്പിച്ചത്.

അവസാന ഗ്രൂപ്പ് പോരിൽ ഒമാനെ ഒമ്പത് വിക്കറ്റിനാണ് ഓസ്‌ട്രേലിയ തകർത്തത്. ഒമാൻ മുന്നോട്ടുവെച്ച 105 റൺസ് വിജയലക്ഷ്യം ഓസ്‌ട്രേലിയ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു. 62 പന്തുകൾ ബാക്കി നിൽക്കെയാണ് വിജയം.

ഓസ്‌ട്രേലിയക്ക് വേണ്ടി 64 റൺസുമായി മിച്ചൽ മാർഷ് പുറത്താകാതെ നിന്നു. 33 പന്തിൽ നാല് സിക്‌സറും ഏഴ് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. ട്രാവിസ് ഹെഡ് 19 പന്തിൽ ആറ് ഫോറുകളുമായി മടങ്ങി. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ആദം സാംപ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഗ്ലെൻ മാക്‌സ്‌വെൽ രണ്ട് വിക്കറ്റും നേടി.

Latest Stories

ട്രംപിന്റെ അമിതാധികാര പ്രയോഗത്തിന് കനത്ത അടിനല്‍കി യുഎസ് സുപ്രീം കോടതി; പകരചുങ്കം റദ്ദാക്കി; തനിക്കെതിരെ വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് രാജ്യസ്‌നേഹം ഇല്ലെന്ന് ട്രംപ്

രോഗിയുടെ വയറ്റില്‍ കത്രിക: മുന്‍ വകുപ്പ് മേധാവിയ്‌ക്കെതിരെ പൊലീസ് കേസ്; ശസ്ത്രക്രിയ നടത്തിയ ഡോക്ടറിനും നഴ്‌സിനും സസ്‌പെന്‍ഷന്‍; ഉഷയ്ക്ക് ഇന്ന് കത്രിക നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ

'ഇന്ത്യ സെമി ഫൈനലിലേക്ക് പ്രവേശിക്കില്ല, വെസ്റ്റ് ഇൻഡീസ്, സൗത്ത് ആഫ്രിക്ക എന്നി ടീമുകൾ കയറും'; പ്രവചിച്ച് മുൻ പാക് താരം

അഭിഷേകല്ല, ടി-20 ലോകകപ്പിൽ ഓപ്പണറാകാൻ ഏറ്റവും അർഹൻ സഞ്ജു സാംസണാണ്: അനിൽ കുംബ്ലെ

അഭിഷേകും കിഷനുമല്ല, എതിർ ടീം ഭയക്കുന്ന ഇന്ത്യൻ ബാറ്റ്സ്മാൻ ശിവം ദുബെയാണ്: സുനിൽ ഗവാസ്കർ

പെരിഞ്ഞനം ഊർജ സ്വയംപര്യാപ്തതാ മാതൃക ദേശീയ ശ്രദ്ധ നേടുന്നു; മുംബൈ കാലാവസ്ഥാ ഉച്ചകോടിയിൽ വിശദമായ ചർച്ച

'ആത്മഹത്യയുടെ വക്കിലെത്തിയെന്ന് തന്ത്രി പറഞ്ഞു, എന്തിന് ഇങ്ങനെ ക്രൂശിക്കണം?'; തന്ത്രിക്കെതിരായ കേസിൽ സര്‍ക്കാരിനെതിരെ ആരോപണം കടുപ്പിച്ച് ബിജെപി

മിനിമം ശമ്പളം 40,000 രൂപയാക്കണം; സംസ്ഥാനത്ത് നാളെ നഴ്‌സുമാരുടെ പണിമുടക്ക്

വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ പിഴവ് സമ്മതിച്ച് ആശുപത്രി അധികൃതര്‍; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ, ഉഷയുടെ ശസ്ത്രക്രിയ നാളെ

'കേരളം പ്രത്യേക രാജ്യമല്ല, സംസ്ഥാനമാണ്'; കേരള നേറ്റിവിറ്റി കാർഡ് ബില്ലിൽ സംസ്ഥാന സർക്കാരിനെതിരെ പ്രകാശ് ജാവ്‌ദേക്കർ