മുഹമ്മദ് റിസ്വാന്റെ വിവാദ പുറത്താകല്‍, ഐസിസിയില്‍ പ്രതിഷേധം അറിയിക്കാന്‍ പാകിസ്ഥാന്‍

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ മുഹമ്മദ് റിസ്വാന്റെ വിവാദ പുറത്താക്കലില്‍, അമ്പയറിംഗ് തീരുമാനങ്ങളും സാങ്കേതികവിദ്യയുടെ ഉപയോഗവും സംബന്ധിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍ (ഐസിസി) ആശങ്ക ഉന്നയിക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) അറിയിച്ചു.

രണ്ടാം ടെസ്റ്റിനിടെ, ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് റിസ്വാന്റെ ക്യാച്ചിനായി അപ്പീല്‍ ചെയ്തു. എന്നാല്‍ ഓണ്‍-ഫീല്‍ഡ് അമ്പയര്‍ ആദ്യം റിസ്വാനെ പുറത്താക്കാന്‍ വിസമ്മതിച്ചു. എന്നാല്‍, റീപ്ലേയില്‍ പന്ത് റിസ്വാന്റെ ഗ്ലൗസ് സ്ട്രാപ്പില്‍ തട്ടിയതായി കണ്ടെത്തിയതോടെ തീരുമാനം പിന്നീട് ഓസ്‌ട്രേലിയയ്ക്ക് അനുകൂലമായി.

എന്നിരുന്നാലും, ‘സ്നിക്കോമീറ്റര്‍’ റിസ്വാന്റെ കൈത്തണ്ടയ്ക്ക് മുകളില്‍ സ്‌പൈക്ക് കാണിച്ചതിനെത്തുടര്‍ന്ന് തീരുമാനം മാറ്റിയതില്‍ പാകിസ്ഥാന്‍ ടീം അതൃപ്തി പ്രകടിപ്പിച്ചു. മെല്‍ബണ്‍ ടെസ്റ്റിലെ അമ്പയറിംഗിനെയും സാങ്കേതികവിദ്യയെയും കുറിച്ച് പിസിബി ചെയര്‍മാന്‍ സക്ക അഷ്റഫും ടീം ഡയറക്ടര്‍ മുഹമ്മദ് ഹഫീസും ചര്‍ച്ച ചെയ്തു.

തങ്ങളുടെ ആശങ്കകള്‍ ഐസിസിക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ പിസിബി ഒരുങ്ങികയാണ്. വെള്ളിയാഴ്ച എംസിജിയില്‍ നടന്ന മത്സരത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ടെസ്റ്റിന്റെ ഫലത്തെ സ്വാധീനിച്ച അസ്ഥിരമായ അമ്പയറിംഗിലും സാങ്കേതികവിദ്യയിലും ഹഫീസ് നിരാശ പ്രകടിപ്പിച്ചു.

കളിയില്‍ ഉടനീളം അമ്പയര്‍മാര്‍ ചില പൊരുത്തമില്ലാത്ത തീരുമാനങ്ങള്‍ എടുത്തിരുന്നു. സഹജാവബോധത്തിലും നിയമങ്ങളെക്കുറിച്ചുള്ള അടിസ്ഥാന ധാരണയിലും ആശ്രയിക്കുന്ന ഗെയിമാണ് ക്രിക്കറ്റ്. എന്നിരുന്നാലും, കളിക്കുന്ന യഥാര്‍ത്ഥ ഗെയിമിനേക്കാള്‍ ചിലപ്പോള്‍ സാങ്കേതികവിദ്യ മുന്‍ഗണന നല്‍കുമെന്ന് തോന്നുന്നു. ഇത് അഭിസംബോധന ചെയ്യേണ്ട കാര്യമാണെന്ന് ഞാന്‍ കരുതുന്നു- ഹഫീസ് പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ