മുഹമ്മദ് റിസ്വാന്റെ വിവാദ പുറത്താകല്‍, ഐസിസിയില്‍ പ്രതിഷേധം അറിയിക്കാന്‍ പാകിസ്ഥാന്‍

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ മുഹമ്മദ് റിസ്വാന്റെ വിവാദ പുറത്താക്കലില്‍, അമ്പയറിംഗ് തീരുമാനങ്ങളും സാങ്കേതികവിദ്യയുടെ ഉപയോഗവും സംബന്ധിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍ (ഐസിസി) ആശങ്ക ഉന്നയിക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) അറിയിച്ചു.

രണ്ടാം ടെസ്റ്റിനിടെ, ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് റിസ്വാന്റെ ക്യാച്ചിനായി അപ്പീല്‍ ചെയ്തു. എന്നാല്‍ ഓണ്‍-ഫീല്‍ഡ് അമ്പയര്‍ ആദ്യം റിസ്വാനെ പുറത്താക്കാന്‍ വിസമ്മതിച്ചു. എന്നാല്‍, റീപ്ലേയില്‍ പന്ത് റിസ്വാന്റെ ഗ്ലൗസ് സ്ട്രാപ്പില്‍ തട്ടിയതായി കണ്ടെത്തിയതോടെ തീരുമാനം പിന്നീട് ഓസ്‌ട്രേലിയയ്ക്ക് അനുകൂലമായി.

എന്നിരുന്നാലും, ‘സ്നിക്കോമീറ്റര്‍’ റിസ്വാന്റെ കൈത്തണ്ടയ്ക്ക് മുകളില്‍ സ്‌പൈക്ക് കാണിച്ചതിനെത്തുടര്‍ന്ന് തീരുമാനം മാറ്റിയതില്‍ പാകിസ്ഥാന്‍ ടീം അതൃപ്തി പ്രകടിപ്പിച്ചു. മെല്‍ബണ്‍ ടെസ്റ്റിലെ അമ്പയറിംഗിനെയും സാങ്കേതികവിദ്യയെയും കുറിച്ച് പിസിബി ചെയര്‍മാന്‍ സക്ക അഷ്റഫും ടീം ഡയറക്ടര്‍ മുഹമ്മദ് ഹഫീസും ചര്‍ച്ച ചെയ്തു.

തങ്ങളുടെ ആശങ്കകള്‍ ഐസിസിക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ പിസിബി ഒരുങ്ങികയാണ്. വെള്ളിയാഴ്ച എംസിജിയില്‍ നടന്ന മത്സരത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ടെസ്റ്റിന്റെ ഫലത്തെ സ്വാധീനിച്ച അസ്ഥിരമായ അമ്പയറിംഗിലും സാങ്കേതികവിദ്യയിലും ഹഫീസ് നിരാശ പ്രകടിപ്പിച്ചു.

കളിയില്‍ ഉടനീളം അമ്പയര്‍മാര്‍ ചില പൊരുത്തമില്ലാത്ത തീരുമാനങ്ങള്‍ എടുത്തിരുന്നു. സഹജാവബോധത്തിലും നിയമങ്ങളെക്കുറിച്ചുള്ള അടിസ്ഥാന ധാരണയിലും ആശ്രയിക്കുന്ന ഗെയിമാണ് ക്രിക്കറ്റ്. എന്നിരുന്നാലും, കളിക്കുന്ന യഥാര്‍ത്ഥ ഗെയിമിനേക്കാള്‍ ചിലപ്പോള്‍ സാങ്കേതികവിദ്യ മുന്‍ഗണന നല്‍കുമെന്ന് തോന്നുന്നു. ഇത് അഭിസംബോധന ചെയ്യേണ്ട കാര്യമാണെന്ന് ഞാന്‍ കരുതുന്നു- ഹഫീസ് പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ