'ധോണിയെ കൊണ്ടുവന്നത് അവരെ പിടിച്ചുകെട്ടാന്‍ തന്നെ', തുറന്ന്പറഞ്ഞ് അതുല്‍ വാസന്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരാട് കോഹ്ലിക്കും രവി ശാസ്ത്രിക്കുമുണ്ടായിരുന്ന ആധിപത്യത്തിന് തടയിടാനാണ് ടി20 ലോക കപ്പ് കാലത്ത് എം.എസ്. ധോണിയെ മാര്‍ഗനിര്‍ദേശകനായി കൊണ്ടുവന്നതെന്ന് മുന്‍ പേസര്‍ അതുല്‍ വാസന്‍. ഇന്ത്യന്‍ ടീമില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കാനാണ് ബിസിസിഐ ഇതിലൂടെ ശ്രമിച്ചതെന്നും വാസന്‍ വ്യക്തമാക്കി. ട്വന്റി20 ലോക കപ്പിനുശേഷം കോഹ്ലി ക്യാപ്റ്റന്‍സിയും ശാസ്ത്രി കോച്ച് സ്ഥാനവും ഒഴിഞ്ഞിരുന്നു.

ഇന്ത്യന്‍ ടീമിന്റെ ബാലന്‍സ് നിലനിര്‍ത്താനാണ് മുന്‍ ക്യാപ്റ്റനായ ധോണിയെ ഉപദേശകന്റെ റോളില്‍ കൊണ്ടുവന്നത്. ടീമിന്റെ കാര്യത്തില്‍ കോഹ്ലിയും ശാസ്ത്രിയും തന്നിഷ്ടപ്രകാരം തീരുമാനം എടുക്കുന്നതായി എല്ലാവര്‍ക്കും തോന്നിയിരുന്നു. കളിപ്പിക്കാന്‍ താത്പര്യപ്പെടുന്ന താരങ്ങളെ തിരഞ്ഞെടുക്കുന്നതും നിയന്ത്രിക്കുന്നതുമെല്ലാം അവര്‍ രണ്ടുപേരുമാണെന്ന ധാരണ ടീമില്‍ നിലനിന്നു- അതുല്‍ വാസന്‍ പറഞ്ഞു.

കോഹ്ലിയും ശാസ്ത്രിയുമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിച്ചിരുന്നത്. അതിനാല്‍ അല്‍പ്പം മതിപ്പുള്ള ആരെങ്കിലും ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച തീരുമാനങ്ങള്‍ മേല്‍നോട്ടം വഹിക്കാന്‍ വരണമെന്ന് ബിസിസിഐക്ക് തോന്നി. ലോക കപ്പില്‍ അതു വലിയ തിരിച്ചടിയായെന്ന് താന്‍ കരുതുന്നതായും വാസന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി