'ധോണിയെ കൊണ്ടുവന്നത് അവരെ പിടിച്ചുകെട്ടാന്‍ തന്നെ', തുറന്ന്പറഞ്ഞ് അതുല്‍ വാസന്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരാട് കോഹ്ലിക്കും രവി ശാസ്ത്രിക്കുമുണ്ടായിരുന്ന ആധിപത്യത്തിന് തടയിടാനാണ് ടി20 ലോക കപ്പ് കാലത്ത് എം.എസ്. ധോണിയെ മാര്‍ഗനിര്‍ദേശകനായി കൊണ്ടുവന്നതെന്ന് മുന്‍ പേസര്‍ അതുല്‍ വാസന്‍. ഇന്ത്യന്‍ ടീമില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കാനാണ് ബിസിസിഐ ഇതിലൂടെ ശ്രമിച്ചതെന്നും വാസന്‍ വ്യക്തമാക്കി. ട്വന്റി20 ലോക കപ്പിനുശേഷം കോഹ്ലി ക്യാപ്റ്റന്‍സിയും ശാസ്ത്രി കോച്ച് സ്ഥാനവും ഒഴിഞ്ഞിരുന്നു.

ഇന്ത്യന്‍ ടീമിന്റെ ബാലന്‍സ് നിലനിര്‍ത്താനാണ് മുന്‍ ക്യാപ്റ്റനായ ധോണിയെ ഉപദേശകന്റെ റോളില്‍ കൊണ്ടുവന്നത്. ടീമിന്റെ കാര്യത്തില്‍ കോഹ്ലിയും ശാസ്ത്രിയും തന്നിഷ്ടപ്രകാരം തീരുമാനം എടുക്കുന്നതായി എല്ലാവര്‍ക്കും തോന്നിയിരുന്നു. കളിപ്പിക്കാന്‍ താത്പര്യപ്പെടുന്ന താരങ്ങളെ തിരഞ്ഞെടുക്കുന്നതും നിയന്ത്രിക്കുന്നതുമെല്ലാം അവര്‍ രണ്ടുപേരുമാണെന്ന ധാരണ ടീമില്‍ നിലനിന്നു- അതുല്‍ വാസന്‍ പറഞ്ഞു.

കോഹ്ലിയും ശാസ്ത്രിയുമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിച്ചിരുന്നത്. അതിനാല്‍ അല്‍പ്പം മതിപ്പുള്ള ആരെങ്കിലും ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച തീരുമാനങ്ങള്‍ മേല്‍നോട്ടം വഹിക്കാന്‍ വരണമെന്ന് ബിസിസിഐക്ക് തോന്നി. ലോക കപ്പില്‍ അതു വലിയ തിരിച്ചടിയായെന്ന് താന്‍ കരുതുന്നതായും വാസന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി