നിതീഷ് റാണയുടെ ഭാര്യയ്ക്ക് നേരെ ആക്രമണ ശ്രമം, ദുരുദ്ദേശ്യത്തോടെ പിന്തുടര്‍ന്ന് യുവാക്കള്‍, ഒരിക്കല്‍ കൂടി സംഭവിച്ചാല്‍ നടപടി എടുക്കാമെന്ന് ഡല്‍ഹി പൊലീസ്- വിവാദം

നിതീഷ് റാണയുടെ ഭാര്യ സച്ചി മര്‍വയ്ക്ക് നേരെ ആക്രമണശ്രമം. മെയ് 04 ന് സച്ചി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. രണ്ട് യുവാക്കള്‍ സച്ചി ഓഫീസില്‍ നിന്ന് മടങ്ങുമ്പോള്‍ അവരെ ബൈക്കില്‍ പിന്തുടരുകയും കാറില്‍ ഇടിക്കുകയും ചെയ്തു. സംഭവത്തില്‍ സച്ചി ഡല്‍ഹി പൊലീസിനെ സമീപിച്ചെങ്കിലും സഹായമൊന്നും ലഭിച്ചില്ല.

സഹായം അഭ്യര്‍ത്ഥിച്ച് സച്ചി പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ ”ഇപ്പോള്‍ നിങ്ങള്‍ സുരക്ഷിതമായി വീട്ടിലെത്തി, അത് പോകട്ടെ! അടുത്ത തവണ നമ്പര്‍ നോട്ട് ചെയ്തു നല്‍കൂ” എന്നാണ് ഉദ്യാഗസ്ഥര്‍ പ്രതികരിച്ചതെന്ന് സച്ചി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച സ്‌റ്റോറിയില്‍ പറഞ്ഞു. പോസ്റ്റ് ഡല്‍ഹി പൊലീസിനെ ടാഗ് ചെയ്ത സച്ചി അടുത്ത തവണ അവരുടെ ഫോണ്‍ നമ്പര്‍ കൂടി സംഘടിപ്പിച്ച് തരാമെന്ന് പരിഹസിച്ച് തന്നെ പിന്തുടരുന്ന യുവാക്കളുടെ ചിത്രങ്ങളും പങ്കുവെച്ചു.

ഉദ്യോഗസ്ഥര്‍ സച്ചിയെ സഹായിക്കാത്തതിനാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം തലപൊക്കിയിട്ടുണ്ട്. ഇത്തവണ റാണയുടെ ഭാര്യ ഒരു കേടുപാടും കൂടാതെ രക്ഷപ്പെട്ടു, അത് എല്ലായ്‌പ്പോഴും അങ്ങനെ തന്നെ ആയിരിക്കില്ലെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണം. ഈ രണ്ട് പേര്‍ക്കും കര്‍ശനമായ ശിക്ഷ ലഭിക്കണമെന്നും ആളുകള്‍ പറയുന്നു.

നിതീഷ് റാണ ഇപ്പോള്‍ ഐപിഎല്‍ മത്സരങ്ങളുടെ തിരക്കിലാണ്. നിലവില്‍ കെകെആര്‍ ടീമിന്റെ നായകനാണ് താരം. പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് പകരമാണ് റാണയെ ടീം നായകനാക്കിയത്. എന്നാല്‍ ടീം പ്ലേഓഫ് കാണുമോ എന്ന് സംശയമാണ്. 10 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നാല് മത്സരങ്ങള്‍ മാത്രമാണ് കെകെആറിന് ജയിക്കാനായത്. വിജയങ്ങള്‍ മാത്രമല്ല, കെകെആറിന് അവരുടെ വഴിക്ക് പോകാന്‍ കുറച്ച് നല്ല ഫലങ്ങള്‍ ആവശ്യമാണ്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി