ഏഷ്യാ കപ്പ് ക്രിക്കറ്റ് ഇത്തവണ ട്വന്റി20 യാകും ; ശ്രീലങ്ക ആതിഥേയത്വം വഹിക്കുമെന്ന് എ.സി.സി

ഏഷ്യയിലെ ക്രിക്കറ്റ് വമ്പന്മാര്‍ ഏറ്റുമുട്ടുന്ന ഏഷ്യാക്കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റില്‍ ശ്രീലങ്കയില്‍ നടക്കും. ടിട്വന്റി ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഏഷ്യയിലെ ടെസ്റ്റ് പദവിയുള്ള ടീമുകള്‍ക്ക് പുറമേ യോഗ്യത നേടിയെത്തുന്ന ടീം കൂടി കളിക്കും. ഈ വര്‍ഷം ആഗസ്റ്റ് 20 മുതലാണ് ടൂര്‍ണമെന്റ് ആരംഭിക്കുക.

എല്ലാ രണ്ടുവര്‍ഷവും കൂടുമ്പോഴാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ ടൂര്‍ണമെന്റിന്റെ 2020 എഡീഷന്‍ കോവിഡിനെ തുടര്‍ന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ക്യാന്‍സല്‍ ചെയ്തിരുന്നു. 2021 ജൂണില്‍ ശ്രീലങ്കയില്‍ ടൂര്‍ണമെന്റ് നടത്താമോ എന്ന ആലോചന നടത്തിയിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വെച്ചിരുന്നു.

ഇന്ത്യയ്ക്ക് വലിയ ചരിത്ര പാരമ്പര്യമുള്ള ടൂര്‍ണമെന്റാണ് ഏഷ്യാകപ്പ്്. ഇതുവരെ നടന്ന 14 തവണയില്‍ ഏഴൂ തവണയാണ് ഇന്ത്യ ചാംപ്യന്മാരായത്. ശ്രീലങ്ക അഞ്ചു തവണയും കപ്പുയര്‍ത്തിയപ്പോള്‍ പാകിസ്താന്‍ രണ്ടു തവണമാത്രമാണ് കിരീടം നേടിയിട്ടുള്ളത്. അതേസമയം പാകിസ്താനും ബംഗ്‌ളാദേശും 13 തവണ ടൂര്‍ണമെന്റില്‍ പങ്കെടുത്തു.

ഇന്ത്യ, ശ്രീലങ്ക, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്‌ളാദേശ് ടീമുകളാണ് ഏഷ്യാക്കപ്പില്‍ കളിക്കുന്നത്. ഇവര്‍ക്കൊപ്പം യുഎഇ യും കുവൈറ്റും തമ്മിലും ഹോങ്കോംഗും സിംഗപ്പൂരും തമ്മിലും യോഗ്യതാ മത്സരങ്ങള്‍ കളിക്കുന്നുണ്ട്. ഇവര്‍ പരസ്പരം ഏറ്റുമുട്ടുന്നതില്‍ ഒരു ടീം ആറാമനായി യോഗ്യത നേടുകയും ചെയ്യും.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്