Asia Cup 2025: "ബാറ്റിംഗ് ഡെപ്ത് കൂട്ടുകയല്ല, വിക്കറ്റ് വീഴ്ത്തുക എന്നതാണ് എന്റെ ജോലി"; തുറന്നടിച്ച് കുൽദീപ് യാദവ്

നഷ്ടപ്പെട്ട സമയത്തിന് ഏഷ്യാ കപ്പിൽ പകരം വീട്ടുന്ന ഇന്ത്യൻ ലെഗ് സ്പിന്നർ കുൽദീപ് യാദവിനെയാണ് ക്രിക്കറ്റ് ലോകം കാണുന്നത്. ഈ വേളയിൽ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിനിടെ തനിക്ക് ലഭിച്ച അനുഭവത്തെക്കുറിച്ച് ഓർമ്മിക്കുകയാണ് താരം. അഞ്ച് ടെസ്റ്റുകളിൽ അനുയോജ്യമായ സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും താരത്തിന് പ്ലെയിംഗ് ഇലവനിൽ ഇടം കണ്ടെത്താൻ കഴിഞ്ഞില്ല. പര്യടനം വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് കുൽദീപ് സമ്മതിച്ചു, പക്ഷേ ടീമിൽ കൂടുതൽ ബാറ്റിംഗ് ആഴത്തിന് മുൻഗണന നൽകാൻ ആഗ്രഹിച്ച മുഖ്യ പരിശീലകൻ ഗൗതം ഗംഭീറുമായി വ്യക്തമായ ആശയവിനിമയം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

നടന്നുകൊണ്ടിരിക്കുന്ന കോണ്ടിനെന്റൽ ടൂർണമെന്റിൽ 30 കാരനായ അദ്ദേഹം ശക്തമായ തിരിച്ചുവരവ് നടത്തി. ഇതിനകം രണ്ട് മത്സരങ്ങളിൽ നിന്ന് താരം ഏഴ് വിക്കറ്റുകൾ വീഴ്ത്തി. യുഎഇക്കെതിരെ 4/7 എന്ന പ്രകടനം കാഴ്ചവെച്ച അദ്ദേഹം, തുടർന്ന് ചിരവൈരികളായ പാകിസ്ഥാനെതിരെ 3/18 എന്ന പ്രകടനം പുറത്തെടുത്ത് തുടർച്ചയായി പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടി.

“ഇം​ഗ്ലണ്ടിൽ ചിലപ്പോൾ, 3-4 മത്സരങ്ങളിൽ, എനിക്ക് കളിക്കാൻ കഴിയുമെന്ന് തോന്നി. പക്ഷേ നിർഭാഗ്യവശാൽ, അവർക്ക് ബാറ്റിംഗ് ഡെപ്ത് ആവശ്യമുള്ളതിനാൽ എനിക്ക് കളിക്കാൻ കഴിഞ്ഞില്ല. ആശയവിനിമയം വളരെ വ്യക്തമായിരുന്നു. അത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണെന്ന് എനിക്ക് തോന്നുന്നു. ഗൗതി വളരെ സ്ട്രേറ്റായിരുന്നു. ചിലപ്പോൾ, എനിക്ക് കളിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നി, പക്ഷേ നിങ്ങൾക്കറിയാവുന്നതുപോലെ, ബാറ്റിംഗ് ഡെപ്ത് കാരണം എനിക്ക് കഴിഞ്ഞില്ല. പക്ഷേ അത് കഴിവിനെക്കുറിച്ചോ ബാറ്റിംഗിനെക്കുറിച്ചോ ഒന്നുമല്ലായിരുന്നു. സാഹചര്യങ്ങളോ കോമ്പിനേഷനോ കാരണം എനിക്ക് ഒരു സ്ഥാനം നേടാൻ കഴിഞ്ഞില്ല,” കുൽദീപ് പറഞ്ഞു.

മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് ലളിതമാണെന്ന് കുൽദീപ് പറഞ്ഞു. പക്ഷേ യഥാർത്ഥ പുരോഗതി ആത്മപരിശോധനയിലൂടെയും പരിശ്രമത്തിലൂടെയുമാണ്. ഇന്ത്യൻ ടീമിന്റെ അധിക ബാറ്റിംഗ് ഡെപ്ത് കാരണം ഇടംകൈയ്യൻ പാരമ്പര്യേതര സ്പിന്നർ പലപ്പോഴും സ്വയം മാറ്റിനിർത്തപ്പെട്ടിട്ടുണ്ട്. എന്നാൽ തന്റെ പ്രാഥമിക ഉത്തരവാദിത്തം ബോൾ ചെയ്യുന്നതും ടീമിനായി വിക്കറ്റ് എടുക്കുന്നതുമാണെന്ന് താരം ചൂണ്ടിക്കാട്ടി.

“ബോളിംഗ് മാത്രമാണ് എന്റെ ശക്തി . ഞാൻ ഏതെങ്കിലും ടീമിൽ കളിച്ചാൽ, ഞാൻ ഒരു ബോളറായാണ് കളിക്കുന്നത്. എന്റെ ജോലി വിക്കറ്റ് എടുക്കുക എന്നതാണ്. ഞാൻ വിക്കറ്റ് എടുക്കുന്നില്ലെങ്കിൽ, ഇടം ഉണ്ടാകില്ല. അതിനാൽ നിങ്ങൾ ഒരു ശരിയായ ബോളറായി കളിക്കുന്നുവെന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ ജോലി ടീമിനായി വിക്കറ്റ് എടുക്കുക എന്നതാണ്. എന്നാൽ പരിശീലന സെഷനുകൾ ഏതൊരു കഴിവും മെച്ചപ്പെടുത്തുന്നതിനാണ്. ഞാൻ അതിൽ തുടർന്നും പ്രവർത്തിക്കും. ജീവിതത്തിൽ കഠിനാധ്വാനം ചെയ്യണമെന്ന് ഞാൻ പഠിച്ചു. എല്ലാം സംഭവിക്കേണ്ടതുപോലെ സംഭവിക്കും,” താരം കൂട്ടിച്ചേർത്തു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ