Asia Cup 2025: "കൈ കൊടുക്കണോ കെട്ടിപ്പിടിക്കണോ എന്നത് വ്യക്തിപരമായ തീരുമാനം, ആദ്യം മെനയ്ക്കൊന്ന് കളിക്കൂ"; പാകിസ്ഥാനെ വിമർശിച്ച് കപിൽ ദേവ്

ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്ഥാൻ ഹാൻഡ്ഷേക്ക് വിവാദത്തിൽ പിസിബിയെ വിമർശിച്ച് ഇന്ത്യൻ ഇതിഹാസം കപിൽ ദേവ്. ഒരു ചെറിയ സംഭവത്തെ രാഷ്ട്രീയവൽക്കരിക്കുന്നതിനുപകരം ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കപിൽ പാകിസ്ഥാനെ ഉപദേശിച്ചു.

സെപ്റ്റംബർ 14 ന് ദുബായിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ശിവം ദുബെയും പാകിസ്ഥാൻ കളിക്കാരുമായി മത്സരത്തിന് ശേഷമുള്ള പതിവ് ഹസ്തദാനത്തിൽ ഏർപ്പെടാതെ മൈതാനത്ത് നിന്ന് ഇറങ്ങിപ്പോയതോടെയാണ് വിവാദം ആരംഭിച്ചത്. സൂര്യകുമാർ വിജയം ഇന്ത്യൻ സായുധ സേനയ്ക്ക് സമർപ്പിക്കുകയും പഹൽഗാം ഭീകരാക്രമണ ഇരകൾക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.

ഇതോടെ മത്സരത്തിന് ശേഷമുള്ള അവതരണം ക്യാപ്റ്റൻ സൽമാൻ അലി ആഗ ബഹിഷ്കരിച്ചു. അതേസമയം ടോസിം​ഗ് വേളയിൽ പരസ്പരം കൈകൊടുക്കരുതെന്ന് ക്യാപ്റ്റൻമാരോട് നിർദ്ദേശിച്ചുകൊണ്ട് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ആരോപിച്ചു.

പിസിബി വിഷയം ഐസിസിയെ അറിയിച്ചു, പൈക്രോഫ്റ്റിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു, ടൂർണമെന്റിൽ നിന്ന് പിന്മാറുമെന്ന് ഭീഷണിപ്പെടുത്തി. രണ്ട് അപ്പീലുകളും ഐസിസി തള്ളിക്കളഞ്ഞു, ഇത് പാകിസ്ഥാൻ യുഎഇക്കെതിരായ അടുത്ത മത്സരം വൈകിപ്പിക്കാൻ കാരണമായി. വിവാദത്തിൽ കപിൽ ദേവ് നിരാശ പ്രകടിപ്പിച്ചു, ഇത് അനാവശ്യമായ ശ്രദ്ധ തിരിക്കലാണെന്ന് പറഞ്ഞു.

“ഇതെല്ലാം ചെറിയ കാര്യങ്ങളാണ്. ക്രിക്കറ്റ് കളിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ. ആരെങ്കിലും കൈ കുലുക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, ഇരുപക്ഷത്തിനും അത് വലിയ പ്രശ്‌നമാക്കേണ്ട ആവശ്യമില്ല. തെറ്റായ പ്രസ്താവനകൾ നൽകുന്നത് ശരിയല്ല. പക്ഷേ ചില ക്രിക്കറ്റ് താരങ്ങൾ വിവാദമാകുന്ന പ്രസ്താവനകൾ നടത്തുന്നു. പാകിസ്ഥാൻ നല്ല ക്രിക്കറ്റ് കളിച്ചിട്ടില്ല; അവർ അതിൽ പ്രവർത്തിക്കേണ്ടതുണ്ട്. കൈ കൊടുക്കണോ കെട്ടിപ്പിടിക്കണോ എന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണ്,” അദ്ദേഹം പറഞ്ഞു.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി