Asia Cup 2025: ഇന്ത്യയ്‌ക്കെതിരെ അച്ചടക്ക നടപടിയ്ക്ക് എസിസി?, പക്ഷേ ഒരു പ്രശ്നമുണ്ട്

ദുബായിൽ ഞായറാഴ്ച ഇന്ത്യ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ആധിപത്യം തുടർന്നു പക്ഷേ, മത്സരശേഷം പതിവ് ഹസ്തദാനം ഇന്ത്യ നടത്താത്തത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. ഇതിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ഇന്ത്യയ്ക്കെതിരെ അച്ചടക്ക നടപടിയുമായി മുന്നോട്ടുവന്നേക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മത്സരശേഷം, സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ കളിക്കാർ എതിർ ടീമിനെ അഭിവാദ്യം ചെയ്യാതെ നേരെ മൈതാനം വിട്ടു. പഹൽഗാം ഭീകരാക്രമണത്തിന്റെ ഇരകൾക്ക് സൂര്യകുമാർ വൻ വിജയം സമർപ്പിച്ചപ്പോൾ, പാകിസ്ഥാൻ ക്യാമ്പ് അതിനെ നിസ്സാരമായി കണ്ടു. തന്റെ കളിക്കാർ മൈതാനത്ത് കാത്തിരിക്കുകയായിരുന്നുവെന്ന് കോച്ച് മൈക്ക് ഹെസ്സൻ പറഞ്ഞു. അതേസമയം ക്യാപ്റ്റൻ സൽമാൻ അലി ആഘ പ്രതിഷേധസൂചകമായി പ്രസന്റേഷനിൽ പങ്കെടുത്തില്ല.

തിങ്കളാഴ്ച, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൽ (ഐസിസി) ഔദ്യോഗിക പരാതി നൽകി. ഇന്ത്യൻ താരങ്ങൾ അനാദരവ് കാണിച്ചതായും ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവുമായി ഹസ്തദാനം ചെയ്യരുതെന്നു തങ്ങളോടു ആവശ്യപ്പെട്ടത് മാച്ച് റഫറിയാണെന്നും പിസിബി പരാതിയിൽ പറയുന്നു. ടൂർണമെന്റിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പൈക്രോഫ്റ്റിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പരാതി ഒരു പടി കൂടി മുന്നോട്ട് പോയി. എന്നിരുന്നാലും, പിസിബിയുടെ അപേക്ഷ ഐസിസി നിരസിച്ചതായി തോന്നുന്നു.

അതേസമയം, ഐസിസിയും എസിസിയും വിഷയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും, ഇന്ത്യൻ ടീമിനെതിരെ “സാധ്യമായ അച്ചടക്ക നടപടി” പരിഗണിക്കുന്നുണ്ടെന്നുമാണ് ക്രിക്കറ്റ് പാകിസ്ഥാനിലെ ഒരു റിപ്പോർട്ട് അവകാശപ്പെട്ടത്. ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പിഴയോ മുന്നറിയിപ്പോ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നിരുന്നാലും, മത്സരത്തിന് ശേഷം ഇരുടീമും ഹസ്താനും നടത്തണമെന്ന് ഐസിസിക്ക് കീഴിൽ ഒരു രേഖാമൂലമുള്ള നിയമവുമില്ല. അതിനാൽ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വലിയ ഭൂരാഷ്ട്രീയ സംഘർഷങ്ങൾ കണക്കിലെടുക്കുമ്പോൾ, ഐസിസി അല്ലെങ്കിൽ എസിസി കാര്യങ്ങൾ സങ്കീർണ്ണമാക്കുന്നത് കരുതുന്നില്ല.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി