വിരാട് ഭായ് സെഞ്ചുറി നേടിയതിന് ശേഷം രോഹിത് പറഞ്ഞത്....;വെളിപ്പെടുത്തലുമായി അര്‍ഷ്ദീപ് സിങ്

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 17 റൺസിന്റെ വിജയം. വിരാട് കോഹ്ലി, രോഹിത് ശർമ്മ, കെ എൽ രാഹുൽ, കുൽദീപ് യാദവ്, ഹർഷിത്ത് റാണ എന്നിവരുടെ മികവിലാണ് ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് വിജയിക്കാനായത്. 120 പന്തിൽ 135 റൺസ് നേടിയ വിരാട് കോഹ്ലിയാണ് മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച്.

ഇപ്പോഴിതാ വിരാട് കോഹ്‌ലി സെഞ്ച്വറി സ്വന്തമാക്കിയതിന് ശേഷം ഡ്രസ്സിംഗ് റൂമിൽ നിന്ന് രോഹിത് ശർമ്മ പറഞ്ഞത് വെളിപ്പെടുത്തി സഹതാരം അർഷ്ദീപ് സിംഗ്. രോഹിത് പറഞ്ഞത് അറിയാനുള്ള ആരാധകരുടെ കൗതുകത്തെ പരിഹസിച്ചുകൊണ്ട് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അർഷ്ദീപ് മറുപടി നൽകിയത്.

അര്‍ഷ്ദീപ് സിങ് കുറിച്ചത് ഇങ്ങനെ:

” വിരാട് ഭായിയുടെ സെഞ്ച്വറിക്ക് ശേഷം രോഹിത് ഭായ് പറഞ്ഞതിനെ കുറിച്ച് എനിക്ക് ഒരുപാട് സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞതാണ് ഞാൻ പറയുന്നത്. ‘നീലി പരി, ലാൽ പരി, കമ്രേ മേ ബാൻഡ്, മുജെ നാദിയ പസന്ദ്,” (ബ്ലൂ ഫെയറി, റെഡ് ഫെയറി, ബാൻഡ് ഇൻ ദി റൂം, ഐ ലൈക്ക് റിവേഴ്സ്) അർഷ്ദീപ് സിംഗ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി