വിക്കറ്റിനിടയിലെ ഓട്ടം ഒഴിച്ച് നിര്‍ത്തിയാല്‍ ബാറ്റിംഗില്‍ അയാള്‍ക്ക് പരിമിതികള്‍ കുറവായിരുന്നു

ഇന്‍സമാം-ഉള്‍-ഹഖ്, പാകിസ്ഥാന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാള്‍. 1991 ഇല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറ്റം കുറിച്ചത് മുതല്‍ പാകിസ്താന്റെ നെടും തൂണ്‍ ആയിരുന്നു ഇന്‍സമാം ഉള്‍ ഹഖ്. 2004 മുതല്‍ 2007 വരെ പാകിസ്താന്റെ നായകന്‍ കൂടിയായ ഇന്‍സമാം 92 ഇല്‍ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ ലോക കപ്പ് നേടിയ ടീമിലും അംഗമായിരുന്നു.

വിക്കറ്റിനിടയിലെ ഓട്ടം ഒഴിച്ച് നിര്‍ത്തിയാല്‍ ബാറ്റിംഗില്‍ ഇന്‍സിക്ക് പരിമിതികള്‍ കുറവായിരുന്നു. വൈവിധ്യമായ ഷോട്ടുകളിലൂടെ ഗ്രൗണ്ടിന്റെ നാല് ഭാഗത്തും അനായാസം റണ്‍സ് കണ്ടെത്തിയിരുന്ന ഇന്‍സമാമിനെ ഒരു കാലത്ത് ഇമ്രാന്‍ ഖാന്‍ വിശേഷിപ്പിച്ചത് പേസ് ബൗളിംഗിനെതിരെ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്നായിരുന്നു.

ഇന്‍സമാമിനെ കുറിച്ച് പറയുമ്പോള്‍ 2003ഇല്‍ മുള്‍ട്ടാനില്‍ വച്ച് നടന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിനെ കുറിച്ച് പറയാതെ വയ്യ. 262 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ പാകിസ്ഥാന്‍ ഒരു ഘട്ടത്തില്‍ 7 വിക്കറ്റിന് 164 റണ്‍സ് എന്ന നിലയിലായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ അക്കാലത്ത് ഒന്നുമില്ലാതിരുന്ന ബംഗ്ലാദേശിനെതിരെ സ്വന്തം നാട്ടില്‍ തോറ്റിരുന്നെങ്കില്‍ അത് പാക് ക്രിക്കറ്റിന്റെ ഒരു വലിയ നാണക്കേടാകുമായിരുന്നു.

205 റണ്‍സില്‍ എട്ടാം വിക്കറ്റും നഷ്ടമായെങ്കിലും ഇന്‍സമാം കീഴടങ്ങാന്‍ തയ്യാറല്ലായിരുന്നു. ഒടുവില്‍ പാകിസ്ഥാന്‍ ഒരു വിക്കറ്റിന്റെ വിജയം ആഘോഷിക്കുമ്പോള്‍ 138 റണ്‍സോടെ ഇന്‍സി അപരാജിതനായി നിന്നു. ബംഗ്ലാദേശിനെതിരെ ആയിരുന്നുവെങ്കിലും ഞാന്‍ കണ്ടതില്‍ വെച്ച് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിംഗ്‌സ് അതായിരുന്നു.

മുള്‍ട്ടാനിലെ ഐതിഹാസിക പ്രകടനത്തിന്റെ തുടര്‍ച്ചയായി ടീമിന്റെ നായക പദവിയും ഇന്‍സമാമിനെ തേടിയെത്തി. പക്ഷെ ഒരു സുഖകരമായ നാളുകളായിരുന്നില്ല അദ്ദേഹത്തിനെ കാത്തിരുന്നത്. ഇന്ത്യക്കെതിരെ ടെസ്റ്റ്-ഏകദിന പരമ്പരകള്‍ അടിയറവെച്ചതിന് ശേഷം അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളുയര്‍ന്നു.

120 ടെസ്റ്റുകളില്‍ നിന്ന് 49.33 ശരാശരിയില്‍ 8830 റണ്‍സും 378 ഏകദിനങ്ങളില്‍ നിന്ന് 39.53 ശരാശരിയില്‍ 11739 റണ്‍സും നേടിയ ഇന്‍സമാം ഉള്‍ ഹഖ് 2007ഇല്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുമ്പോള്‍ ഏകദിനത്തില്‍ പാകിസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന ബഹുമതിയും സ്വന്തം പേരിലാക്കിയിരുന്നു.

എഴുത്ത്: ശങ്കര്‍ ദാസ്

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി