വിക്കറ്റിനിടയിലെ ഓട്ടം ഒഴിച്ച് നിര്‍ത്തിയാല്‍ ബാറ്റിംഗില്‍ അയാള്‍ക്ക് പരിമിതികള്‍ കുറവായിരുന്നു

ഇന്‍സമാം-ഉള്‍-ഹഖ്, പാകിസ്ഥാന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാള്‍. 1991 ഇല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറ്റം കുറിച്ചത് മുതല്‍ പാകിസ്താന്റെ നെടും തൂണ്‍ ആയിരുന്നു ഇന്‍സമാം ഉള്‍ ഹഖ്. 2004 മുതല്‍ 2007 വരെ പാകിസ്താന്റെ നായകന്‍ കൂടിയായ ഇന്‍സമാം 92 ഇല്‍ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ ലോക കപ്പ് നേടിയ ടീമിലും അംഗമായിരുന്നു.

വിക്കറ്റിനിടയിലെ ഓട്ടം ഒഴിച്ച് നിര്‍ത്തിയാല്‍ ബാറ്റിംഗില്‍ ഇന്‍സിക്ക് പരിമിതികള്‍ കുറവായിരുന്നു. വൈവിധ്യമായ ഷോട്ടുകളിലൂടെ ഗ്രൗണ്ടിന്റെ നാല് ഭാഗത്തും അനായാസം റണ്‍സ് കണ്ടെത്തിയിരുന്ന ഇന്‍സമാമിനെ ഒരു കാലത്ത് ഇമ്രാന്‍ ഖാന്‍ വിശേഷിപ്പിച്ചത് പേസ് ബൗളിംഗിനെതിരെ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്നായിരുന്നു.

ഇന്‍സമാമിനെ കുറിച്ച് പറയുമ്പോള്‍ 2003ഇല്‍ മുള്‍ട്ടാനില്‍ വച്ച് നടന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിനെ കുറിച്ച് പറയാതെ വയ്യ. 262 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ പാകിസ്ഥാന്‍ ഒരു ഘട്ടത്തില്‍ 7 വിക്കറ്റിന് 164 റണ്‍സ് എന്ന നിലയിലായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ അക്കാലത്ത് ഒന്നുമില്ലാതിരുന്ന ബംഗ്ലാദേശിനെതിരെ സ്വന്തം നാട്ടില്‍ തോറ്റിരുന്നെങ്കില്‍ അത് പാക് ക്രിക്കറ്റിന്റെ ഒരു വലിയ നാണക്കേടാകുമായിരുന്നു.

205 റണ്‍സില്‍ എട്ടാം വിക്കറ്റും നഷ്ടമായെങ്കിലും ഇന്‍സമാം കീഴടങ്ങാന്‍ തയ്യാറല്ലായിരുന്നു. ഒടുവില്‍ പാകിസ്ഥാന്‍ ഒരു വിക്കറ്റിന്റെ വിജയം ആഘോഷിക്കുമ്പോള്‍ 138 റണ്‍സോടെ ഇന്‍സി അപരാജിതനായി നിന്നു. ബംഗ്ലാദേശിനെതിരെ ആയിരുന്നുവെങ്കിലും ഞാന്‍ കണ്ടതില്‍ വെച്ച് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിംഗ്‌സ് അതായിരുന്നു.

മുള്‍ട്ടാനിലെ ഐതിഹാസിക പ്രകടനത്തിന്റെ തുടര്‍ച്ചയായി ടീമിന്റെ നായക പദവിയും ഇന്‍സമാമിനെ തേടിയെത്തി. പക്ഷെ ഒരു സുഖകരമായ നാളുകളായിരുന്നില്ല അദ്ദേഹത്തിനെ കാത്തിരുന്നത്. ഇന്ത്യക്കെതിരെ ടെസ്റ്റ്-ഏകദിന പരമ്പരകള്‍ അടിയറവെച്ചതിന് ശേഷം അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളുയര്‍ന്നു.

120 ടെസ്റ്റുകളില്‍ നിന്ന് 49.33 ശരാശരിയില്‍ 8830 റണ്‍സും 378 ഏകദിനങ്ങളില്‍ നിന്ന് 39.53 ശരാശരിയില്‍ 11739 റണ്‍സും നേടിയ ഇന്‍സമാം ഉള്‍ ഹഖ് 2007ഇല്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുമ്പോള്‍ ഏകദിനത്തില്‍ പാകിസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന ബഹുമതിയും സ്വന്തം പേരിലാക്കിയിരുന്നു.

എഴുത്ത്: ശങ്കര്‍ ദാസ്

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം