മത്സരത്തിനിടയിൽ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി, ബുംറയുടെ കാര്യത്തിൽ തീരുമാനം ആയി; കാര്യങ്ങൾ കൈവിട്ട് പോകുന്നു

സിഡ്‌നിയിൽ ബൗളിംഗ് ആരംഭിച്ച ഇന്ത്യയുടെ പേസ് അറ്റാക്കിന് മുന്നിൽ ഓസ്‌ട്രേലിയ വിയർക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത് . ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 185 റൺസ് പിന്തുടർന്ന ഓസീസും ബാറ്റിങ് തകർച്ച നേരിടുകയാണ്. ഒടുവിൽ 44 ഓവർ പിന്നിടുമ്പോൾ 164 റൺസിന് എട്ട് വിക്കറ്റ് എന്ന നിലയിലാണ് ഓസീസ്. സാം കോൺസ്റ്റാസ്, ഉസ്മാൻ ഖവാജ, ലബുഷെയ്‌നെ, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, അലക്സ് കാരി, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് എന്നിവരുടെ വിക്കറ്റുകളാണ്‌ ഓസ്‌ട്രേലിയക്ക് നഷ്ടമായത്.

ഇന്നലെ ഖവാജയുടെ രൂപത്തിൽ ആദ്യ വിക്കറ്റ് നഷ്ടമായ ഓസ്‌ട്രേലിയക്ക് ഇന്ന് തുടക്കത്തിൽ തന്നെ തകർച്ചയായിരുന്നു . ലബുഷെയ്‌നെയെ പുറത്താക്കി ബുംറ വീണ്ടും ഇന്ത്യയെ സഹായിച്ചു. പിന്നെ സിറാജിന്റെ ഊഴം ആയിരുന്നു. ഇന്ത്യൻ ബോളർമാർ നോട്ടമിട്ടിരുന്ന സാം കോൺസ്റ്റാസിനെ പുറത്താക്കിയ അദ്ദേഹം ഹേഡിനെയും മടക്കി. നല്ല ഒരു കൂട്ടുകെട്ട് ഉണ്ടാക്കാൻ ശ്രമിച്ചവരിൽ മുന്നിൽ ഉണ്ടായിരുന്ന സ്മിത്തിനെയും അതുപോലെ തന്നെ മികച്ച ടച്ചിൽ ആയിരുന്ന കാരിയെയും പ്രസീദ് കൃഷ്ണ മടക്കി. ഇതിനിടയിൽ പുതുമുഖ താരം വെബ്സ്റ്റർ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. കഴിഞ്ഞ മത്സരത്തിലെ ഹീറോ കമ്മിൻസുമൊത്ത് ഒരു കൂട്ടുകെട്ട് ഉണ്ടാക്കി വരുമ്പോൾ കമ്മിൻസിനെ മടക്കി നിതീഷ് കുമാർ ഇന്ത്യയെ സഹായിച്ചു. ശേഷം മിച്ചൽ സ്റ്റാർക്കിനെയും അദ്ദേഹം തന്നെ മടക്കിയതോടെ ഇന്ത്യ ആവേശകൊടുമുടിയിലാണ്.

എന്നാൽ ഈ പരമ്പരയിലെ ഇന്ത്യയുടെ ഏറ്റവും മികച്ച താരം ബുംറ ബ്രേക്കിന് ശേഷം ഒരൊറ്റ ഓവർ മാത്രം എറിഞ്ഞിട്ട് ഡ്രസിങ് റൂമിലേക്ക് മടങ്ങി. പരിക്കിന്റെ ബുദ്ധിമുട്ടുകളാണോ അതോ മറ്റെന്തെങ്കിലും പ്രശ്നം ആണോ താരത്തിന് എന്നത് വ്യക്തമായിട്ടില്ല. ബുംറയെ സ്കാനിങ്ങിനായി ഹോസ്‌പിറ്റലിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ ഇന്നിങ്സിൽ ഇനി താരം കളിക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്.

അതേസമയം ബുംറ ഇല്ലാതെ അവസാന ഇന്നിങ്സിന് ഇറങ്ങേണ്ട സാഹചര്യം ഉണ്ടായാൽ അത് ഇന്ത്യക്ക് പണിയാകും. അത് സംഭവിക്കരുതെന്ന പ്രാർത്ഥനയിലാണ് ആരാധകർ.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ