മത്സരത്തിനിടയിൽ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി, ബുംറയുടെ കാര്യത്തിൽ തീരുമാനം ആയി; കാര്യങ്ങൾ കൈവിട്ട് പോകുന്നു

സിഡ്‌നിയിൽ ബൗളിംഗ് ആരംഭിച്ച ഇന്ത്യയുടെ പേസ് അറ്റാക്കിന് മുന്നിൽ ഓസ്‌ട്രേലിയ വിയർക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത് . ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 185 റൺസ് പിന്തുടർന്ന ഓസീസും ബാറ്റിങ് തകർച്ച നേരിടുകയാണ്. ഒടുവിൽ 44 ഓവർ പിന്നിടുമ്പോൾ 164 റൺസിന് എട്ട് വിക്കറ്റ് എന്ന നിലയിലാണ് ഓസീസ്. സാം കോൺസ്റ്റാസ്, ഉസ്മാൻ ഖവാജ, ലബുഷെയ്‌നെ, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, അലക്സ് കാരി, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് എന്നിവരുടെ വിക്കറ്റുകളാണ്‌ ഓസ്‌ട്രേലിയക്ക് നഷ്ടമായത്.

ഇന്നലെ ഖവാജയുടെ രൂപത്തിൽ ആദ്യ വിക്കറ്റ് നഷ്ടമായ ഓസ്‌ട്രേലിയക്ക് ഇന്ന് തുടക്കത്തിൽ തന്നെ തകർച്ചയായിരുന്നു . ലബുഷെയ്‌നെയെ പുറത്താക്കി ബുംറ വീണ്ടും ഇന്ത്യയെ സഹായിച്ചു. പിന്നെ സിറാജിന്റെ ഊഴം ആയിരുന്നു. ഇന്ത്യൻ ബോളർമാർ നോട്ടമിട്ടിരുന്ന സാം കോൺസ്റ്റാസിനെ പുറത്താക്കിയ അദ്ദേഹം ഹേഡിനെയും മടക്കി. നല്ല ഒരു കൂട്ടുകെട്ട് ഉണ്ടാക്കാൻ ശ്രമിച്ചവരിൽ മുന്നിൽ ഉണ്ടായിരുന്ന സ്മിത്തിനെയും അതുപോലെ തന്നെ മികച്ച ടച്ചിൽ ആയിരുന്ന കാരിയെയും പ്രസീദ് കൃഷ്ണ മടക്കി. ഇതിനിടയിൽ പുതുമുഖ താരം വെബ്സ്റ്റർ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. കഴിഞ്ഞ മത്സരത്തിലെ ഹീറോ കമ്മിൻസുമൊത്ത് ഒരു കൂട്ടുകെട്ട് ഉണ്ടാക്കി വരുമ്പോൾ കമ്മിൻസിനെ മടക്കി നിതീഷ് കുമാർ ഇന്ത്യയെ സഹായിച്ചു. ശേഷം മിച്ചൽ സ്റ്റാർക്കിനെയും അദ്ദേഹം തന്നെ മടക്കിയതോടെ ഇന്ത്യ ആവേശകൊടുമുടിയിലാണ്.

എന്നാൽ ഈ പരമ്പരയിലെ ഇന്ത്യയുടെ ഏറ്റവും മികച്ച താരം ബുംറ ബ്രേക്കിന് ശേഷം ഒരൊറ്റ ഓവർ മാത്രം എറിഞ്ഞിട്ട് ഡ്രസിങ് റൂമിലേക്ക് മടങ്ങി. പരിക്കിന്റെ ബുദ്ധിമുട്ടുകളാണോ അതോ മറ്റെന്തെങ്കിലും പ്രശ്നം ആണോ താരത്തിന് എന്നത് വ്യക്തമായിട്ടില്ല. ബുംറയെ സ്കാനിങ്ങിനായി ഹോസ്‌പിറ്റലിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ ഇന്നിങ്സിൽ ഇനി താരം കളിക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്.

അതേസമയം ബുംറ ഇല്ലാതെ അവസാന ഇന്നിങ്സിന് ഇറങ്ങേണ്ട സാഹചര്യം ഉണ്ടായാൽ അത് ഇന്ത്യക്ക് പണിയാകും. അത് സംഭവിക്കരുതെന്ന പ്രാർത്ഥനയിലാണ് ആരാധകർ.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി