എല്ലാ ടീമുകളും ചേർന്ന് എന്നെ ലേലത്തിൽ എടുക്കരുത് എന്ന് തീരുമാനിച്ചു, പാകിസ്ഥാൻ സൂപ്പർ ലീഗിനെതിരെ ഗുരുതര ആരോപണവുമായി സൂപ്പർ താരം; പിന്നാലെ മറ്റൊരു വാർത്തയും

ലീഗിനും ടീമുകൾക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ പാകിസ്ഥാൻ ബാറ്റർ അഹമ്മദ് ഷഹ്സാദ് പിഎസ്എല്ലിനോട് താൻ വിടപറയുകയാണെന്ന് മാധ്യമങ്ങളെ അറിയിച്ചു. വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ തന്റെ തീരുമാനം പ്രഖ്യാപിച്ച ഷഹ്‌സാദ്, തുടർച്ചയായി പി‌എസ്‌എൽ ടീമുകൾ തന്നെ അവഗണിക്കുന്നതിനെ തുടർന്നാണ് താൻ തീരുമാനം എടുത്തതെന്ന് അവകാശപ്പെട്ടു. തന്റെ വിടവാങ്ങൽ കുറിപ്പിൽ, തന്നെ കളിയിൽ നിന്ന് അകറ്റാൻ ആറ് പിഎസ്എൽ ടീമുകളും ഒത്തുകളിച്ചതായി ബാറ്റർ ആരോപിച്ചു.

ദേശീയ ടി20 കപ്പിലെ തന്റെ പ്രകടനം നല്ലതായിരുന്നു എന്നും അതിനേക്കാൾ ദയനീയമായി പ്രകടനം നടത്തിയവരെ പകരം ടീമുകൾ തിരഞ്ഞെടുത്തുവെന്നും അഹമ്മദ് അവകാശപ്പെട്ടു. എന്തിനാണ് തന്നെ ലീഗിൽ നിന്ന് പുറത്താക്കിയതെന്ന് തനിക്കറിയാമെന്നും രാജ്യവും ആരാധകരും അത് ഉടൻ അറിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) പ്ലെയേഴ്സ് ഡ്രാഫ്റ്റ് 2024 ഡിസംബർ 13 ന് ലാഹോറിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നടന്നു. ആറ് ഫ്രാഞ്ചൈസികളും – ലാഹോർ ക്വലാൻഡേഴ്‌സ്, മുൾട്ടാൻ സുൽത്താൻസ്, ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സ്, പെഷവാർ സാൽമി, ഇസ്ലാമാബാദ് യുണൈറ്റഡ്, കറാച്ചി കിംഗ്‌സ് – പിഎസ്‌എല്ലിന്റെ ഒമ്പതാം പതിപ്പിനായി 18 അംഗ ടീമിനെ പൂർത്തിയാക്കി.

PSL 2024 ഡ്രാഫ്റ്റിനായി ആകെ 485 കളിക്കാരെ ഷോർട്ട്‌ലിസ്റ്റ് ചെയ്തു. കീറോൺ പൊള്ളാർഡ്, ഡേവിഡ് വില്ലി, റീസ് ടോപ്ലി തുടങ്ങിയ പ്രമുഖർ ഡ്രാഫ്റ്റിന്റെ മുൻനിര വിഭാഗത്തിൽ ലഭ്യമായിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക