INDIAN CRICKET: കോഹ്‌ലി അങ്ങനെ പറഞ്ഞപ്പോള്‍ വിഷമം തോന്നി, എന്നാല്‍ അദ്ദേഹത്തിന്റെ തീരുമാനം ശരിയായിരുന്നു, ഞാന്‍ അതിനെ റെസ്‌പെക്ട് ചെയ്യുന്നു, വെളിപ്പെടുത്തി അഗാര്‍ക്കര്‍

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുളള വിരാട് കോഹ്‌ലിയുടെ വിരമിക്കലില്‍ ഒടുവില്‍ പ്രതികരണവുമായി ഇന്ത്യയുടെ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. എപ്രില്‍ മാസം തന്നെ കാണാനായി വിരാട് എത്തിയിരുന്നുവെന്നും അന്ന് തന്നെ ടെസ്റ്റില്‍ നിന്നും വിരമിക്കാനുളള തീരുമാനം തന്നെ അറിയിച്ചുവെന്നും അഗാര്‍ക്കര്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനായി വന്ന സമയത്താണ് മാധ്യമങ്ങളോട് ഇക്കാര്യം അഗാര്‍ക്കര്‍ വെളിപ്പെടുത്തിയത്.

മേയ് 12നാണ് വിരാട് കോഹ്‌ലി ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്‍പായാണ് സൂപ്പര്‍താരത്തിന്റെ തീരുമാനം വന്നത്. കോഹ്‌ലിയെ പോലുളള താരങ്ങള്‍ വിരമിക്കുമ്പോള്‍ വലിയ വിടവുകളാണ് നികത്തേണ്ടി വരുന്നതെന്ന് അഗാര്‍ക്കര്‍ പറയുന്നു. കോഹ്‌ലിക്കും രോഹിതിനും പുറമെ അശ്വിനും വിരമിച്ചു. ആ മൂന്ന് പേരും അതികായന്മാരായിരുന്നു. കോഹ്‌ലിയും രോഹിതുമായി സംഭാഷണങ്ങള്‍ ഉണ്ടായിരുന്നതായി അഗാര്‍ക്കര്‍ പറഞ്ഞു.

“എപ്രില്‍ ആദ്യം തന്നെ വിരാട് എത്തിയിരുന്നു. ക്രിക്കറ്റിനായി തന്റെ 200% സമര്‍പ്പിച്ച താരമാണ് അദ്ദേഹം. തന്റെ കൈവശമുളളതെല്ലാം അദ്ദേഹം നല്‍കികഴിഞ്ഞതായി എനിക്ക് തോന്നി. അദ്ദേഹത്തിന് ഇപ്പോള്‍ നിലവാരം പുലര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ കളി നിര്‍ത്താന്‍ സമയമായെന്ന് വേണം കരുതാന്‍. തീരുമാനം അദ്ദേഹത്തില്‍ നിന്നാണ് വന്നത്. അതിനെ ബഹുമാനിക്കണം. അവര്‍ ആ ബഹുമാനം നേടിയിട്ടുണ്ട്”, അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കി.

ഓസ്‌ട്രേലിയക്കെതിരെ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലാണ് വിരാട് കോഹ്‌ലി അവസാനമായി കളിച്ചത്. അഞ്ച് ടെസ്റ്റുകളില്‍ നിന്ന് 190 റണ്‍സ് മാത്രമാണ് കോഹ്‌ലി സ്‌കോര്‍ ചെയ്തത്. ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടി തുടങ്ങിയെങ്കിലും പിന്നീടുളള മത്സരങ്ങളില്‍ ബാറ്റിങ്ങില്‍ പരാജയപ്പെടുകയായിരുന്നു താരം.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ