KKR VS DC: കൊല്‍ക്കത്തയ്ക്ക് വമ്പന്‍ തിരിച്ചടി, അവരുടെ സൂപ്പര്‍ താരം ഇനി കളിക്കില്ല, പരിക്കേറ്റ ശേഷം പറഞ്ഞത്‌, അവനില്ലെങ്കില്‍ മുന്നോട്ടുപോക്ക് പ്രയാസമാവും

ഡല്‍ഹി ക്യാപിറ്റല്‍സിനെ 14 റണ്‍സിന് തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി 190 റണ്‍സ് എടുക്കാനേ ഡല്‍ഹിക്ക് സാധിച്ചുളളൂ. ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ സുനില്‍ നരെയ്‌നാണ് കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. നായകന്‍ അജിന്‍ക്യ രഹാനെ 26 റണ്‍സെടുത്ത് ഇന്നലെയും ടീമിനായി കാര്യമായ സംഭാവന നല്‍കിയിരുന്നു. എന്നാല്‍ ഫീല്‍ഡിങ്ങിനിടെ അദ്ദേഹത്തിന് പരിക്കേറ്റത് കൊല്‍ക്കത്ത ക്യാമ്പില്‍ അല്‍പം ആശങ്കയുണ്ടാക്കി.

പരിക്ക് മൂലം രഹാനെ അടുത്ത മത്സരത്തിനുണ്ടാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കിയത്. കാരണം ഈ സീസണില്‍ കൊല്‍ക്കത്തയ്ക്കായി ഇംപാക്ടുളള ഇന്നിങ്‌സുകള്‍ കളിച്ചിട്ടുളള താരമാണ് രഹാനെ. കൂടാതെ ക്യാപ്റ്റനായും മോശമല്ലാത്ത പ്രകടനമാണ് അദ്ദേഹം നടത്തുന്നത്.പരിക്കേറ്റ് രഹാനെ പിന്മാറുകയാണെങ്കില്‍ കൊല്‍ക്കത്തയ്ക്ക് അത് വലിയ തിരിച്ചടിയായി മാറും. എന്നാല്‍ പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ പരിക്കിനെ കുറിച്ച് രഹാനെ തന്നെ മറുപടി നല്‍കിയിരുന്നു.

കൈവിരലിനേറ്റ പരിക്കില്‍ താന്‍ ഇപ്പോള്‍ ഒകെയാണെന്നും കുഴപ്പമൊന്നുമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. “എനിക്കിപ്പോള്‍ കുഴപ്പമില്ല. 13 ഓവറുകള്‍ക്ക് ശേഷം സുനില്‍ നരെയ്‌ന്റെ ആ രണ്ട് ഓവറുകള്‍, അവന്‍ എടുത്ത വിക്കറ്റുകള്‍. അതായിരുന്നു ശരിക്കും ഞങ്ങള്‍ക്ക് വേണ്ടിയുളള കളി. ആ വിക്കറ്റില്‍ 204 റണ്‍സ് മികച്ച ടോട്ടലായിരുന്നു. പക്ഷേ സത്യം പറഞ്ഞാല്‍ ഞങ്ങള്‍ക്ക് 15 റണ്‍സ് കുറവാണെന്ന് തോന്നി. ഇടയ്ക്ക് റസലിന് ഒരു ഓവര്‍ നല്‍കി. വരുണും അനുകുലം മികച്ച പിന്തുണ നല്‍കി, രഹാനെ പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി