KKR VS DC: കൊല്‍ക്കത്തയ്ക്ക് വമ്പന്‍ തിരിച്ചടി, അവരുടെ സൂപ്പര്‍ താരം ഇനി കളിക്കില്ല, പരിക്കേറ്റ ശേഷം പറഞ്ഞത്‌, അവനില്ലെങ്കില്‍ മുന്നോട്ടുപോക്ക് പ്രയാസമാവും

ഡല്‍ഹി ക്യാപിറ്റല്‍സിനെ 14 റണ്‍സിന് തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി 190 റണ്‍സ് എടുക്കാനേ ഡല്‍ഹിക്ക് സാധിച്ചുളളൂ. ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ സുനില്‍ നരെയ്‌നാണ് കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. നായകന്‍ അജിന്‍ക്യ രഹാനെ 26 റണ്‍സെടുത്ത് ഇന്നലെയും ടീമിനായി കാര്യമായ സംഭാവന നല്‍കിയിരുന്നു. എന്നാല്‍ ഫീല്‍ഡിങ്ങിനിടെ അദ്ദേഹത്തിന് പരിക്കേറ്റത് കൊല്‍ക്കത്ത ക്യാമ്പില്‍ അല്‍പം ആശങ്കയുണ്ടാക്കി.

പരിക്ക് മൂലം രഹാനെ അടുത്ത മത്സരത്തിനുണ്ടാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കിയത്. കാരണം ഈ സീസണില്‍ കൊല്‍ക്കത്തയ്ക്കായി ഇംപാക്ടുളള ഇന്നിങ്‌സുകള്‍ കളിച്ചിട്ടുളള താരമാണ് രഹാനെ. കൂടാതെ ക്യാപ്റ്റനായും മോശമല്ലാത്ത പ്രകടനമാണ് അദ്ദേഹം നടത്തുന്നത്.പരിക്കേറ്റ് രഹാനെ പിന്മാറുകയാണെങ്കില്‍ കൊല്‍ക്കത്തയ്ക്ക് അത് വലിയ തിരിച്ചടിയായി മാറും. എന്നാല്‍ പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ പരിക്കിനെ കുറിച്ച് രഹാനെ തന്നെ മറുപടി നല്‍കിയിരുന്നു.

കൈവിരലിനേറ്റ പരിക്കില്‍ താന്‍ ഇപ്പോള്‍ ഒകെയാണെന്നും കുഴപ്പമൊന്നുമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. “എനിക്കിപ്പോള്‍ കുഴപ്പമില്ല. 13 ഓവറുകള്‍ക്ക് ശേഷം സുനില്‍ നരെയ്‌ന്റെ ആ രണ്ട് ഓവറുകള്‍, അവന്‍ എടുത്ത വിക്കറ്റുകള്‍. അതായിരുന്നു ശരിക്കും ഞങ്ങള്‍ക്ക് വേണ്ടിയുളള കളി. ആ വിക്കറ്റില്‍ 204 റണ്‍സ് മികച്ച ടോട്ടലായിരുന്നു. പക്ഷേ സത്യം പറഞ്ഞാല്‍ ഞങ്ങള്‍ക്ക് 15 റണ്‍സ് കുറവാണെന്ന് തോന്നി. ഇടയ്ക്ക് റസലിന് ഒരു ഓവര്‍ നല്‍കി. വരുണും അനുകുലം മികച്ച പിന്തുണ നല്‍കി, രഹാനെ പറഞ്ഞു.

Latest Stories

മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഭാഗ്യമാണ്: രമേശ് ചെന്നിത്തല

മെസ്സിക്ക് റെഡ് കാർഡ് കൊടുക്കണമായിരുന്നു, റഫറി മനഃപൂർവം അത് വേണ്ടെന്ന് വെച്ചു; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'