KKR VS DC: കൊല്‍ക്കത്തയ്ക്ക് വമ്പന്‍ തിരിച്ചടി, അവരുടെ സൂപ്പര്‍ താരം ഇനി കളിക്കില്ല, പരിക്കേറ്റ ശേഷം പറഞ്ഞത്‌, അവനില്ലെങ്കില്‍ മുന്നോട്ടുപോക്ക് പ്രയാസമാവും

ഡല്‍ഹി ക്യാപിറ്റല്‍സിനെ 14 റണ്‍സിന് തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി 190 റണ്‍സ് എടുക്കാനേ ഡല്‍ഹിക്ക് സാധിച്ചുളളൂ. ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ സുനില്‍ നരെയ്‌നാണ് കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. നായകന്‍ അജിന്‍ക്യ രഹാനെ 26 റണ്‍സെടുത്ത് ഇന്നലെയും ടീമിനായി കാര്യമായ സംഭാവന നല്‍കിയിരുന്നു. എന്നാല്‍ ഫീല്‍ഡിങ്ങിനിടെ അദ്ദേഹത്തിന് പരിക്കേറ്റത് കൊല്‍ക്കത്ത ക്യാമ്പില്‍ അല്‍പം ആശങ്കയുണ്ടാക്കി.

പരിക്ക് മൂലം രഹാനെ അടുത്ത മത്സരത്തിനുണ്ടാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കിയത്. കാരണം ഈ സീസണില്‍ കൊല്‍ക്കത്തയ്ക്കായി ഇംപാക്ടുളള ഇന്നിങ്‌സുകള്‍ കളിച്ചിട്ടുളള താരമാണ് രഹാനെ. കൂടാതെ ക്യാപ്റ്റനായും മോശമല്ലാത്ത പ്രകടനമാണ് അദ്ദേഹം നടത്തുന്നത്.പരിക്കേറ്റ് രഹാനെ പിന്മാറുകയാണെങ്കില്‍ കൊല്‍ക്കത്തയ്ക്ക് അത് വലിയ തിരിച്ചടിയായി മാറും. എന്നാല്‍ പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ പരിക്കിനെ കുറിച്ച് രഹാനെ തന്നെ മറുപടി നല്‍കിയിരുന്നു.

കൈവിരലിനേറ്റ പരിക്കില്‍ താന്‍ ഇപ്പോള്‍ ഒകെയാണെന്നും കുഴപ്പമൊന്നുമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. “എനിക്കിപ്പോള്‍ കുഴപ്പമില്ല. 13 ഓവറുകള്‍ക്ക് ശേഷം സുനില്‍ നരെയ്‌ന്റെ ആ രണ്ട് ഓവറുകള്‍, അവന്‍ എടുത്ത വിക്കറ്റുകള്‍. അതായിരുന്നു ശരിക്കും ഞങ്ങള്‍ക്ക് വേണ്ടിയുളള കളി. ആ വിക്കറ്റില്‍ 204 റണ്‍സ് മികച്ച ടോട്ടലായിരുന്നു. പക്ഷേ സത്യം പറഞ്ഞാല്‍ ഞങ്ങള്‍ക്ക് 15 റണ്‍സ് കുറവാണെന്ന് തോന്നി. ഇടയ്ക്ക് റസലിന് ഒരു ഓവര്‍ നല്‍കി. വരുണും അനുകുലം മികച്ച പിന്തുണ നല്‍കി, രഹാനെ പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ