മങ്കിഗേറ്റ് കാലങ്ങൾക്ക് ശേഷം ക്ലോസ് ഫ്രണ്ട്‌സ് ആയി, തനിക്കൊരു ഷോക്കായിപ്പോയെന്ന് ഹർഭജൻ

ക്രിക്കറ്റ് ലോകത്തിന് വലിയ ഞെട്ടലാണ് ആൻഡ്രൂ സൈമണ്ട്സിന്റെ മരണവാർത്ത. ക്രിക്കറ്റ് ലോകത്തുനിന്നും അനേകം ആളുകളാണ് താരത്തിന്റെ ഓർമകളിൽ പങ്കുചേരുന്നത്. ഇതിൽ വലിയ ഞെട്ടലോടെ അനുശോചനം രേഖപ്പെടുത്തിയ ഒരാളാണ് ആൻഡ്രൂവുമായി എന്നും വാർത്തകളിൽ നിറഞ്ഞു നിന്ന് ഹർഭജൻ സിങ്. സൈമൺസിന്റെ അപ്രതീക്ഷിതമായ വിയോ​ഗം തനിക്കൊരു ഷോക്കായിപ്പോയെന്ന് താരം ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ മരണം വളരെ നേരത്തേയായിപ്പോയെന്നും ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നെന്നും ഹർഭജൻ കൂട്ടിച്ചേർത്തു. ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ മങ്കിഗേറ്റ് വിവാദത്തിലൂടെ വലിയ ശത്രുക്കളായിരുന്ന ഇരുവരും ഐ.പി.എലിൽ ഒരു ടീമിലെത്തിയതോടെയാണ് പിണക്കം മറന്നത്.

“ആൻഡ്രൂ സൈമണ്ട്സിന്റെ പെട്ടെന്നുള്ള വിയോഗം കേട്ട് ഞെട്ടിപ്പോയി. അദ്ദേഹത്തിന്റെ മരണം വളരെ നേരത്തേയായിപ്പോയി. സൈമണ്ട്സിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു”. ഹർഭജൻ ട്വിറ്ററിൽ കുറിച്ചു.

2008 ഓസ്‌ട്രേലിയൻ പരമ്പരയിലാണ് വിവാദം അരങ്ങേറുന്നത്. ഹർഭജൻ തന്നെ വംശീയാധിക്ഷേപം നടത്തി എന്ന സൈമണ്ട്സിന്റെ ആരോപണം ആ ടെസ്റ്റിനെ പ്രശസ്തമാക്കി. താൻ കുറ്റം ചെയ്തിട്ടില്ലെന്ന് ഹർഭജനും പറഞ്ഞു. എന്തായാലും വലിയ ശിക്ഷ കിട്ടാതെ ഹർഭജൻ രക്ഷപെട്ടു. തന്റെ കരിയറിനെ ഈ സംഭവം ബാധിച്ചെന്ന് ആൻഡ്രൂ പിന്നീട് പറഞ്ഞു. 2011ലെ ഐപിഎല്ലില്‍ മുംബൈയ്ക്ക് വേണ്ടി ആന്‍ഡ്രു സൈമൺസും ഹര്‍ഭജന്‍ സിങും ഒരുമിച്ച് കളിക്കുന്നതും കാണാന്‍ കഴിഞ്ഞു. ഹർഭജൻ തന്നോട് എവെ സംഭവുമായി ബന്ധപ്പെട്ട് മാപ്പ് പറഞ്ഞെന്നും സൈമണ്ട്സ് പറഞ്ഞു.

എന്തായാലും വിവാദത്തിലൂടെ ഓർക്കുന്ന ഇവരുടെ ബന്ധം വർഷങ്ങൾക്ക് ശേഷം സുഹൃത്തുക്കളുടെ പോലെയായി.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം