ഇഷ്ടപ്പെട്ടവരെ ടീമില്‍ കയറ്റാനോ? ചട്ടം ലംഘിച്ചു സെലക്ഷന്‍ കമ്മറ്റിയില്‍ ഗാംഗുലി പങ്കെടുക്കുന്നു ?

ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ നടപടികളില്‍ കൈകടത്തുന്നതായി മുന്‍ ക്യാപ്റ്റനും ബിസിസിഐ തലവനുമായ സൗരവ് ഗാംഗുലിയ്ക്ക് എതിരേ ആരോപണം. വിരാട് കോഹ്ലിയുടെ നായകസ്ഥാനവുമായി ബന്ധപ്പെട്ട് വന്‍ വിവാദത്തില്‍ നിന്ന് തലയൂരിയതിന് പിന്നാലെയാണ് വീണ്ടും സൗരവ് ഗാംഗുലിയുടെ പേര് വീണ്ടും വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്നത്.

ഗാംഗുലി ചട്ടങ്ങള്‍ ലംഘിക്കുന്നതായി ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റാണ് വെളിയില്‍ വന്നിരിക്കുന്നത്. സെലക്ഷന്‍ കമ്മറ്റി യോഗങ്ങളില്‍ പ്രസിഡന്റെന്ന നിലയില്‍ ഗാംഗുലി നിര്‍ബ്ബന്ധപൂര്‍വ്വം പങ്കെടുക്കുന്നു എന്നാണ് ആരോപണം. സെലക്ടര്‍മാരും ബിസിസിഐ സെക്രട്ടറിയും പങ്കെടുക്കേണ്ട യോഗത്തിലാണ് പതിവ് തെറ്റിച്ച് ബിസിസിഐ അദ്ധ്യക്ഷനും പങ്കെടുക്കുന്നത്്. ഇത് ചട്ടവിരുദ്ധമായിട്ടാണ് കണക്കാക്കുന്നത്.

സെലക്ഷന്‍ കമ്മറ്റി യോഗത്തില്‍ റോളില്ലാത്ത പ്രസിഡന്റ് ബിസിസഐയുടെ ഉന്നതരുടെ അറിവോടെ യോഗത്തില്‍ പങ്കെടുക്കുകയും ടീം തെരഞ്ഞെടുപ്പില്‍ കൈ കടത്തുന്നതുമായാണ് വിവരം. ട്വീറ്റിന് പിന്നാശല ചില മാധ്യമപ്രവര്‍ത്തകരും ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. ടീം സെലക്ഷന്‍ നടത്താനുള്ള ചുമതല സെലക്ടര്‍മാര്‍ക്കാണ് എന്നിരിക്കെയാണ് ഗാംഗുലിയുടെ കൈകടത്തല്‍.

ചില താരങ്ങളെ മനഃപൂർവം ഒഴിവാക്കുകയും ചിലരെ വിശ്രമം എന്ന പേരിൽ തഴയുകയും ചെയ്യുന്നു എന്നതൊക്കെയാണ് ഉയർന്നുവരുന്ന ആരോപണങ്ങളിൽ ചിലത്.

കോലിയെ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് നീക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം കെട്ടടങ്ങുമ്പോഴാണ് ഗാംഗുലിയെ പ്രതിക്കൂട്ടിലാക്കി പുതിയ ആരോപണം ഉയരുന്നത്.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്