ഇഷ്ടപ്പെട്ടവരെ ടീമില്‍ കയറ്റാനോ? ചട്ടം ലംഘിച്ചു സെലക്ഷന്‍ കമ്മറ്റിയില്‍ ഗാംഗുലി പങ്കെടുക്കുന്നു ?

ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ നടപടികളില്‍ കൈകടത്തുന്നതായി മുന്‍ ക്യാപ്റ്റനും ബിസിസിഐ തലവനുമായ സൗരവ് ഗാംഗുലിയ്ക്ക് എതിരേ ആരോപണം. വിരാട് കോഹ്ലിയുടെ നായകസ്ഥാനവുമായി ബന്ധപ്പെട്ട് വന്‍ വിവാദത്തില്‍ നിന്ന് തലയൂരിയതിന് പിന്നാലെയാണ് വീണ്ടും സൗരവ് ഗാംഗുലിയുടെ പേര് വീണ്ടും വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്നത്.

ഗാംഗുലി ചട്ടങ്ങള്‍ ലംഘിക്കുന്നതായി ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റാണ് വെളിയില്‍ വന്നിരിക്കുന്നത്. സെലക്ഷന്‍ കമ്മറ്റി യോഗങ്ങളില്‍ പ്രസിഡന്റെന്ന നിലയില്‍ ഗാംഗുലി നിര്‍ബ്ബന്ധപൂര്‍വ്വം പങ്കെടുക്കുന്നു എന്നാണ് ആരോപണം. സെലക്ടര്‍മാരും ബിസിസിഐ സെക്രട്ടറിയും പങ്കെടുക്കേണ്ട യോഗത്തിലാണ് പതിവ് തെറ്റിച്ച് ബിസിസിഐ അദ്ധ്യക്ഷനും പങ്കെടുക്കുന്നത്്. ഇത് ചട്ടവിരുദ്ധമായിട്ടാണ് കണക്കാക്കുന്നത്.

സെലക്ഷന്‍ കമ്മറ്റി യോഗത്തില്‍ റോളില്ലാത്ത പ്രസിഡന്റ് ബിസിസഐയുടെ ഉന്നതരുടെ അറിവോടെ യോഗത്തില്‍ പങ്കെടുക്കുകയും ടീം തെരഞ്ഞെടുപ്പില്‍ കൈ കടത്തുന്നതുമായാണ് വിവരം. ട്വീറ്റിന് പിന്നാശല ചില മാധ്യമപ്രവര്‍ത്തകരും ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. ടീം സെലക്ഷന്‍ നടത്താനുള്ള ചുമതല സെലക്ടര്‍മാര്‍ക്കാണ് എന്നിരിക്കെയാണ് ഗാംഗുലിയുടെ കൈകടത്തല്‍.

ചില താരങ്ങളെ മനഃപൂർവം ഒഴിവാക്കുകയും ചിലരെ വിശ്രമം എന്ന പേരിൽ തഴയുകയും ചെയ്യുന്നു എന്നതൊക്കെയാണ് ഉയർന്നുവരുന്ന ആരോപണങ്ങളിൽ ചിലത്.

കോലിയെ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് നീക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം കെട്ടടങ്ങുമ്പോഴാണ് ഗാംഗുലിയെ പ്രതിക്കൂട്ടിലാക്കി പുതിയ ആരോപണം ഉയരുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക