IPL 2025: പരിക്ക് മാറിയിട്ടും ചെന്നൈ അവനെ കളിപ്പിക്കാത്തത് എന്താണ്, ഇങ്ങനെ മാറ്റിനിര്‍ത്തിയാല്‍ ആ താരത്തിന്റെ കരിയര്‍ നശിക്കും, ചോദ്യവുമായി മുന്‍ ഇന്ത്യന്‍ താരം

റിതുരാജ് ഗെയ്ക്‌വാദിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണ്ടും ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടത്തില്‍ പരിക്കേറ്റ് പുറത്തായ റിതുരാജിന് പകരം എംഎസ് ധോണിയാണ് ചെന്നൈയെ പിന്നീടുളള മത്സരങ്ങളില്‍ നയിച്ചത്. ചെന്നൈക്ക് വേണ്ടി നിരവധി മത്സരങ്ങളില്‍ ഓപ്പണറായി തിളങ്ങിയിട്ടുളള താരമാണ് റിതുരാജ്. അടുത്തിടെയാണ് ഇംഗ്ലണ്ട് പര്യടനത്തിനുളള ഇന്ത്യയുടെ എ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. ഈ ടീമില്‍ റിതുരാജ് ഗെയ്ക്‌വാദും ഉള്‍പ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പൂര്‍ണമായും ഫിറ്റായ റിതുരാജിനെ ചെന്നൈ എന്തുകൊണ്ടാണ് വീണ്ടും ഉള്‍പ്പെടുത്താത്തതെന്ന് ചോദ്യം ചെയ്ത് ആകാശ് ചോപ്ര രംഗത്തെത്തിയത്.

റിതുരാജ് ഗെയ്ക്വാദിന്റെ പരിക്കിനെക്കുറിച്ചുള്ള സത്യം എന്താണ് എന്ന് ആകാശ് ചോപ്ര ചോദിക്കുന്നു. പരിക്കേറ്റ സമയത്ത് അദ്ദേഹം ഐപിഎല്‍ ഈ സീസണില്‍ നിന്നും പുറത്തായി എന്നാണ് പറഞ്ഞിരുന്നത്. എന്നിരുന്നാലും, അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോകുകയാണ്. ഇന്ത്യ എയുടെ ആദ്യ മത്സരത്തില്‍ റിതുരാജ് ലഭ്യമാണ്. ഇത്ര പെട്ടെന്ന് കളിക്കാന്‍ സജ്ജനായെങ്കില്‍, എപ്പോഴാണ് അദ്ദേഹം ഫിറ്റ്‌നസ് നേടിയത്. ആകാശ് ചോപ്ര സംശയമുന്നയിച്ചു.

റിതുരാജ് ഇപ്പോഴും ഫിറ്റ്‌നസ് ഇല്ലാത്ത ആളാണെങ്കില്‍, എങ്ങനെയാണ് അദ്ദേഹം ലഭ്യമാകുന്നത്? ഫിറ്റ്‌നസ് ഉള്ള ആളാണെങ്കില്‍ എന്തുകൊണ്ടാണ് അദ്ദേഹം ഇപ്പോള്‍ കളിക്കാത്തത്? എനിക്കറിയില്ല. വ്യക്തത വന്നിട്ടില്ലാത്ത ഒരു നിഗൂഢതയാണിത്. അവിടെ യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ചോപ്ര കൂട്ടിച്ചേര്‍ത്തു.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്