IPL 2025: പന്താണ് എല്ലാത്തിനും കാരണം, അവന്‍ മാത്രം, ആ പിഴവ് സംഭവിക്കാന്‍ പാടില്ലായിരുന്നു, നിര്‍ത്തിപൊരിച്ച് മുന്‍ ഇന്ത്യന്‍ താരം

ഐപിഎല്‍ 2025ല്‍ തുടര്‍ച്ചയായ വിജയങ്ങളുമായി മുന്നേറവേയാണ്‌ റിഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോല്‍വി വഴങ്ങേണ്ടി വന്നത്. ആദ്യ ബാറ്റിങ്ങില്‍ 166 എന്ന തരക്കേടില്ലാത്ത സ്‌കോര്‍ നേടിയെങ്കിലും അവസാന ഓവറില്‍ ധോണിയുടെ ടീം അത് മറികടക്കുകയായിരുന്നു. തുടര്‍തോല്‍വികളില്‍ നിന്നും ചെന്നൈ വിജയവഴിയിലേക്ക് തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ലഖ്‌നൗവിനെതിരെ നടന്നത്. ടീം തോറ്റെങ്കിലും ശ്രദ്ധേയ പ്രകടനമാണ് എല്‍എസ്ജിക്കായി കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ റിഷഭ് പന്ത് കാഴ്ചവച്ചത്. ആദ്യ മത്സരങ്ങളിലെല്ലാം ബാറ്റിങ്ങില്‍ പരാജയപ്പെട്ട താരം ചെന്നൈക്കെതിരെ 49 പന്തുകളില്‍ നാല് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 63 റണ്‍സ് എടുത്ത് ടീമിന്റെ ടോപ് സ്‌കോറര്‍ ആയി.

എന്നാല്‍ ചെന്നൈക്കെതിരെ റിഷഭ് പന്തിന് സംഭവിച്ച ക്യാപ്റ്റന്‍സി പിഴവിനെ കുറിച്ച് തുറന്നുപറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ചെന്നൈക്കെതിരെ നിര്‍ണായകമായ അവസാന ഓവര്‍ ആവേശ് ഖാന് പകരം രവി ബിഷ്‌ണോയിക്ക് നല്‍കണമായിരുന്നു എന്നാണ് ചോപ്ര പറഞ്ഞത്. മൂന്ന് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത് മത്സരത്തില്‍ മിന്നുംഫോമിലായിരുന്നു ബിഷ്‌ണോയി. എന്നാല്‍ ബിഷ്‌ണോയിയെ അവസാന ഓവറിന് പരിഗണിക്കാതെ ആവേശ് ഖാനെ അത് ഏല്‍പ്പിക്കുകയായിരുന്നു റിഷഭ് പന്ത്.

‘ ക്യാപ്റ്റന്‍സിയില്‍ റിഷഭിന് പിഴവ് പറ്റിയതായി എനിക്ക് തോന്നി. രവി ബിഷ്‌ണോയ് അവസാന ഓവര്‍ ഏറിയണമായിരുന്നു. നിങ്ങള്‍ അദ്ദേഹത്തിന് മുഴുവന്‍ ഓവറുകളും നല്‍കിയില്ലെങ്കില്‍ അദ്ദേഹത്തിന് എന്താണ് ചെയ്യാന്‍ കഴിയുക. മൂന്ന് ഓവറില്‍ അധികം റണ്‍സ് വഴങ്ങാത്ത ആളായിരുന്നു ബിഷ്‌ണോയ്. എന്നാല്‍ അവസാന ഓവര്‍ എറിയുന്നതില്‍ നിന്നും നിങ്ങള്‍ അവനെ തടഞ്ഞു. അവസാന ഓവര്‍ ബിഷ്‌ണോയിക്ക് നല്‍കിയിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു. റിഷഭിന് ആ തന്ത്രം മിസ് ആയെന്ന് തോന്നുന്നു. ഗ്രൗണ്ടില്‍ എത്ര മഞ്ഞുണ്ടായിരുന്നുവെന്ന് എനിക്കറിയില്ല. മഞ്ഞുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. പക്ഷേ ബിഷ്‌ണോയ് ഒരു ഓവര്‍ കൂടി ഏറിയണമായിരുന്നു, ചോപ്ര പറഞ്ഞു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി