മരണ ശയ്യയില്‍ കിടന്ന ഏകദിന ക്രിക്കറ്റിന്റെ സിരകളില്‍ ശ്വേതരക്താണുക്കള്‍ കുത്തിവെച്ച് ജീവന്‍ നല്‍കിയ ഒരു മത്സരം!

ഓര്‍മ്മകളില്‍ തലയുയര്‍ത്തി പിടിച്ചു നില്‍ക്കുന്ന രണ്ട് ന്യൂസ്ലാന്റുകാരുണ്ട്. പ്രാതാപത്തിന്റെ എവറസ്റ്റ് കൊടുമുടിയേറി നിന്ന ഓസ്‌ട്രേലിയന്‍ ആധിപത്യത്തെ, സെഡന്‍ പാര്‍ക്കിന്റെ ലോങ്ങ് ഓണിനും, ലോങ്ങ് ഓഫിനും, മിഡ് വിക്കറ്റിനും മീതെയുള്ള കറുത്ത ആകാശത്തിന് കുറുകെ തുടരെ തുടരെ പടുകൂറ്റന്‍ സിക്‌സറുകള്‍ക്ക് പറത്തികൊണ്ട്, 116/5 എന്ന അവസ്ഥയില്‍ നിന്നും, സ്വപ്നങ്ങള്‍ക്ക് പോലും സ്പര്‍ശിക്കാനാവാത്ത അകലത്തിലുണ്ടായിരുന്ന 346 എന്ന വലിയ വിജയലക്ഷ്യത്തിലേക്കു ചെയ്സ് ചെയുന്ന ക്രയ്ഗ് മക്മില്ലനായിരുന്നു അതില്‍ ഒന്നാമന്‍. വിജയവഴിയില്‍ മക്മില്ലന്‍ വീണുപോയിട്ടും, ദൃഢനിശ്ചയത്തോടെ ന്യൂസ്ലാന്റിനെ വിജയത്തിലെത്തിക്കുന്നൊരു ബ്രണ്ടന്‍ മക്കല്ലമായിരുന്നു അതില്‍ രണ്ടാമന്‍.

കാണ്‍പൂരില്‍ പന്ത് കുത്തിതിരിയുന്ന പിച്ചില്‍ അശ്വിന്റെയും , ജഡേജയുടെയും , അക്‌സറിന്റെയും 91 പന്തുക്കളെ അതിജീവിച്ചു മത്സരം രക്ഷിച്ചെടുക്കുന്ന രാഹുല്‍ ദ്രാവിഡിയന്‍ ഭാവം ഉപേക്ഷിച്ച്, ബൗളര്‍മാരെ ബൗണ്ടറിയിലേക്ക് തുടരെ പായിക്കുന്ന സച്ചിനിലേക്ക് ഭാവമാറ്റം നടത്തുന്നൊരു രചിനും, 2019 ലോക കപ്പില്‍ എവിടെയാണോ നിര്‍ത്തിയത്, അവിടെ നിന്നും പുനരാരംഭിക്കുന്നൊരു നീഷവും ചേര്‍ന്ന്, ധരംശാലയില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 389 എന്ന റണ്‍മല കൂസലൊന്നുമില്ലാതെ ചെയ്സ് ചെയ്യുന്നത് കണ്ടപ്പോള്‍, മഗ്മില്ലനും, മക്കല്ലവും ചേര്‍ന്ന് പൊരുതിയ പതിനാറുവര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഹാമില്‍ട്ടനിലെ ആ രാത്രിയുടെ സുഖമുള്ള ഓര്‍മ്മകള്‍ എന്നിലുണര്‍ന്നിരുന്നു.

വിജയത്തിനടുത്ത് നീഷം പൊരുതി വീണപ്പോഴും, എന്നിലെ ക്രിക്കറ്റ് പ്രേമിയുടെ മനസ് നിറഞ്ഞിരുന്നു. മരണ ശയ്യയില്‍ കിടന്ന ODI ക്രിക്കറ്റിന്റെ സിരകളില്‍ ശ്വേതരക്താണുക്കള്‍ കുത്തിവെച്ച് ജീവന്‍ നല്‍കിയ ഒരു മത്സരമാണ് കഴിഞ്ഞത്.

ഹെഡ്ഡിന്റെ തിരിച്ചുവരവും, ബാക്ക് എന്‍ഡില്‍ വിസ്‌ഫോടനങ്ങള്‍ സൃഷ്ടിക്കുന്ന മാക്‌സവെല്ലിന്റെ ഫോമും, മദ്ധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി കളി പിടിച്ചെടുക്കുന്ന സാമ്പയും ചേരുമ്പോള്‍ ഓസ്‌ട്രേലിയ കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്. ഷാഹിന്‍ ഷാ അഫ്രീഡിയെപോലെ തന്റെ ഡെഡ്‌ലി ഇന്‍സ്വിങ്ങര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനും കൈമോശം വന്നുവെന്ന് തോന്നുന്നു. അവസാന ഓവറുകളിലെ പാറ്റ് കമ്മിന്‍സിന്റെ പെര്‍ഫെക്ട് ഫീല്‍ഡ് പ്ലേസ്‌മെന്റുകള്‍ ഓസ്‌ട്രേലിയന്‍ വിജയത്തില്‍ നിര്‍ണ്ണായകമായി. ബാബര്‍ അസമിന് വേണേല്‍ കണ്ടു പഠിക്കാം.

ലോകകപ്പ് കൂടുതല്‍ ആവേശത്തിലേക്ക് വഴിമാറുകയാണ്. ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസ്ലാന്റിനുമൊപ്പം, ഇംഗ്‌ളീഷ് ബ്രാന്‍ഡ് ഓഫ് ക്രിക്കറ്റ് കളിക്കുന്ന സൗത്ത് ആഫ്രിക്കയും അവസാന നാലില്‍ എത്തുമെന്ന് കരുതുന്നു.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

INDIAN CRICKET: ഇംഗ്ലണ്ടിനെതിരെ അവനെ കളിപ്പിച്ചാല്‍ പരമ്പര ഉറപ്പ്, ആ താരത്തെ മാറ്റിനിര്‍ത്തരുത്, ആവശ്യപ്പെട്ട് റിക്കി പോണ്ടിങ്‌

കാലടിയില്‍ റോഡിലെ കുഴിയില്‍ കുടുങ്ങി സുരേഷ് ഗോപി; പെരുമഴയില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി റോഡിലിറങ്ങി, പരാതിയുമായി നാട്ടുകാരും

'വിഡി സതീശൻ രാജിഭീഷണി മുഴക്കി, കെസി വേണുഗോപാലുമായുള്ള ചർച്ച വേണ്ടെന്ന് വച്ചത് അതിനാൽ'; തന്നെ ഒതുക്കാനാണ് ശ്രമമെന്ന് പിവി അൻവർ

ശക്തമായ മഴ; ഭൂതത്താൻകെട്ട് ഡാമിൻ്റ മുഴുവൻ ഷട്ടറുകളും ഉയർത്തി

ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാം; കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാന്‍ കേരളം; വനംവകുപ്പ് സെക്രട്ടറിക്ക് ചുമതല കൈമാറി

'വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു, സമയമില്ല, ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്' വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍

നിലമ്പൂരില്‍ പൊതുസ്വതന്ത്രന് തന്നെ സിപിഎമ്മില്‍ സാധ്യത; ഷിനാസ് ബാബുവിനെ പരിഗണിച്ച് സിപിഎം; ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്വം സംബന്ധിച്ച് പാര്‍ട്ടി നേൃത്വത്വത്തില്‍ ചര്‍ച്ച

RCB VS PBKS: പഞ്ചാബ്- ആര്‍സിബി മത്സരത്തില്‍ ആ ടീം എന്തായാലും വിജയിക്കും, എന്നാല്‍ ഒരു പ്രശ്‌നമുണ്ട്, അത് പരിഹരിച്ചില്ലെങ്കില്‍ പണി കിട്ടും, തുറന്നുപറഞ്ഞ് ആര്‍ അശ്വിന്‍

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ പുതിയ കേസുകൾ, സ്ഥിതി നിരീക്ഷിച്ച് കേന്ദ്രം

ചര്‍ച്ചയായത് തടിയും രൂപമാറ്റവും! വിമര്‍ശകരുടെ വായ തനിയെ അടഞ്ഞു; മറ്റൊരു മലയാളി നടിയും ഇതുവരെ നേടാത്തത്, പുരസ്‌കാര നേട്ടത്തില്‍ നിവേദ