'ആ സംഭവത്തിന് പിന്നാലെ സ്കൂള്‍ കുട്ടികള്‍ പോലും വീടിന് മുന്നില്‍വന്ന് പരിഹസിച്ചിട്ട് പോയി'; 2023 ഐപിഎലിന് പിന്നാലെ തനിക്കും കുടുംബത്തിനും സംഭവിച്ചത് വെളിപ്പെടുത്തി ഒരു പിതാവ്

ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം റിങ്കു സിംഗ് തന്റെ മകന്റെ ഓവറില്‍ അഞ്ച് സിക്‌സ് നേടിയ സംഭവത്തിനു ശേഷം താനും കുടുംബവും നേരിട്ട പരിഹാസങ്ങള്‍ വെളിപ്പെടുത്തി പേസര്‍ യഷ് ദയാലിന്റെ പിതാവ് ചന്ദ്രപാല്‍ ദയാല്‍. ആ മത്സരത്തിന് ശേഷം വലിയൊരു അപകടം സംഭവിച്ച പ്രതീതിയായിരുന്നു തങ്ങള്‍ക്കെന്നും സ്‌കൂള്‍ കുട്ടികള്‍ പോലും പരിഹസിക്കുകയായിരുന്നെന്നും ചന്ദ്രപാല്‍ വെളിപ്പെടുത്തി.

സത്യം പറഞ്ഞാല്‍ അന്ന് ഞങ്ങളെ സംബന്ധിച്ച് വലിയൊരു അപകടം സംഭവിച്ച പ്രതീതിയായിരുന്നു. വീടിനു മുന്നിലൂടെ സ്‌കൂള്‍ ബസുകള്‍ കടന്നുപോകുമ്പോഴായിരുന്നു ഏറ്റവും പ്രയാസം. കുട്ടികള്‍ ‘റിങ്കു സിംഗ്, റിങ്കു സിംഗ്, അഞ്ച് സിക്സറുകള്‍’ എന്ന് അലറിവിളിക്കും.

ഇത് വളരെ വേദനാജനകമായിരുന്നു- എന്തുകൊണ്ടാണ് എന്റെ മകന് ഇത് സംഭവിച്ചത്? തന്റെ കരിയര്‍ പുനര്‍നിര്‍മ്മിക്കേണ്ടതിനാല്‍ യഷ് ഷെല്ലിലേക്ക് പോയതിനാല്‍ അവന്റെ അമ്മ രാധ ഭക്ഷണം കഴിക്കാന്‍ പോലും വിസമ്മതിച്ചു- യാഷിന്റെ അച്ഛന്‍ പിടിഐയോട് പറഞ്ഞു.

2023ലെ ഐപിഎലില്‍ അവസാന അഞ്ച് പന്തില്‍ 28 റണ്‍സ് വേണ്ടിയിരിക്കെ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍) ബാറ്റര്‍ റിങ്കു സിംഗ് അസാധാരണമായ ആക്രമണം നടത്തി, ദയാലിനെ തുടര്‍ച്ചയായി അഞ്ച് സിക്‌സറുകള്‍ പറത്തി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ ഫിനിഷുകളിലൊന്നായി ഇത് അടയാളപ്പെടുത്തി.

സംഭവം റിങ്കുവിനെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചെങ്കിലും ഇത് ദയാലിന്റെ കരിയറിലെ ഏറ്റവും താഴ്ന്ന പോയിന്റായിമാറി. കാരണം ഐപിഎല്‍ 2023 വെറും രണ്ട് വിക്കറ്റുകളാണ് താരത്തിന് വീഴ്ത്താനായത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം