വന്നവനും പോകുന്നവനും എല്ലാം തല്ലുമാല, ഗംബോൾ വാഴും കാലത്ത് ടീമുകൾക്ക് നല്ലത് ബോളിംഗ് മെഷീൻ തന്നെ; സൂര്യകുമാറും പിള്ളേരും നടത്തിയ തൂക്കിയടയിൽ ബംഗ്ലാദേശ് മാളത്തിൽ

“തങ്ങൾ കളിക്കാൻ ആഗ്രഹിക്കുന്നത് ആക്രമണ ക്രിക്കറ്റാണ്, ആ ആക്രമണ യാത്രയിൽ ചിലപ്പോൾ റിസ്‌ക്കുകൾ വേണ്ടി വരും, വിക്കറ്റുകൾ നഷ്ടപ്പെട്ടേക്കാം, എന്തായാലും ശൈലി മാറ്റി മറ്റൊന്ന് കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല” ബംഗ്ലാദേശിന് എതിരയായ ആദ്യ ടി 20 മത്സരത്തിന് ശേഷം സൂര്യകുമാർ യാദവ് പറഞ്ഞ വാക്കുകൾ ആണിത്. എന്തായാലും നായകൻ പറഞ്ഞ വാക്കുകൾ 100 % ശരിയാണെന്ന് തെളിയിക്കുന്ന രീതിയിൽ കളിക്കുന്ന ഒരു ഇന്ത്യൻ ടീമിനെ കടുത്ത ഇന്ത്യൻ ആരാധകർ പോലും സ്വപ്നം കണ്ട് കാണില്ല.

ആദ്യ രണ്ട് മത്സരങ്ങളിലും കാണിച്ച അതെ ആക്രമണ ശൈലി അതിന്റെ ഏറ്റവും ഹെവി ഡോസിൽ കാഴ്ചവെക്കാൻ ഉറച്ച് തന്നെയാണ് ഇന്ത്യ ബംഗ്ലാദേശിന് എതിരായ മൂന്നാം ടി 20 മത്സരത്തിന് ഇറങ്ങിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സൂര്യകുമാർ ചിലതൊക്കെ ഉറപ്പിച്ചിരുന്നു എന്നുള്ളത് വാക്കുകളിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. സഞ്ജുവിനൊപ്പം ഓപ്പണിംഗിന് ഇറങ്ങിയ അഭിഷേക് ശർമ്മ പുറത്തായതിന് ശേഷം നായകൻ സൂര്യകുമാർ ക്രീസിൽ എത്തുന്നു.

പിന്നെ അങ്ങോട്ട് കണ്ടത് പരസ്പരം റൺ നേടാൻ മത്സരിക്കുന്ന സഞ്ജു- സൂര്യകുമാർ ജോഡിയെയാണ്. സഞ്ജു സിക്സ് അടിച്ചാൽ താനും അടിക്കുമെന്ന രീതിയിൽ സൂര്യ, വിട്ടുകൊടുക്കില്ല എന്ന് പറഞ്ഞുകൊണ്ട് സഞ്ജു. രണ്ട് ഇന്ത്യൻ വെടിക്കെട്ട് വീരന്മാരുടെ മികവിൽ 173 റൺ കൂട്ടുകെട്ടാണ് ചേർത്തത്. സഞ്ജു 47 പന്തിൽ 111 റൺ നേടിയപ്പോൾ സൂര്യകുമാർ 35 പന്തിൽ 75 റൺ നേടി മടങ്ങി. ഇരുബ്വരും പോയപ്പോൾ എങ്കിലും ഒന്ന് ഒതുങ്ങി എന്ന് വിചാരിച്ച ബംഗ്ലാദേശിനെ ഞെട്ടിച്ചുകൊണ്ട് ഹാർദിക്, പരാഗ് സഖ്യം കൂടി നിറഞ്ഞാടിയപ്പോൾ പിന്നെ ബംഗ്ലാദേശ് ബോളര്മാരുടെ അവസ്ഥ ബോളിങ് മെഷീനേക്കാൾ മോശമായി. തൂക്കിയടിയിൽ ബോളിങ്ങും ഫീഡിങ്ങും എല്ലാം പിഴച്ചുപോയ ബംഗ്ലാദേശ് സ്കൂൾ കുട്ടികളുടെ നിലവാരത്തിലായി.

ഒരു ടെസ്റ്റ് കളിക്കുന്ന രാജ്യത്തിന്റെ ഏറ്റവും ഉയർന്ന ടി 20 സ്കോറായ 297 – 6 എന്ന നിലയിൽ പോരാട്ടം നിർത്തി ഇന്ത്യ മടങ്ങിയപ്പോൾ ഭാവിയിൽ സൂര്യകുമാർ- ഗംഭീർ കൂട്ടുകെട്ടിൽ പിറക്കാനിരിക്കുന്ന ടീം റെക്കോഡിന്റെയും വ്യക്തിഗത റെക്കോഡിന്റെയും സൂചന കൂടി നൽകി കഴിഞ്ഞിരിക്കുകയാണ്.

https://x.com/i/status/1845125635779256611

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക