അവൻ ലേലത്തിൽ ഉണ്ടെങ്കിൽ ടീമുകൾക്ക് 520 കോടി തികയില്ലായിരുന്നു, അമ്മാതിരി ഒരു താരം ഇപ്പോൾ ലോകത്തിൽ ഇല്ല: ആശിഷ് നെഹ്റ

പെർത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അവിസ്മരണീയമായ 295 റൺസിൻ്റെ വിജയം പൂർത്തിയാക്കാൻ ഇന്ത്യയെ സഹായിച്ച ജസ്പ്രീത് ബുംറയുടെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിലെ വീരോചിതമായ പ്രകടനത്തെ മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്‌റ പ്രശംസിച്ചു. രോഹിത് ശർമ്മയുടെ അഭാവത്തിൽ ടീമിനെ നയിച്ച ബുംറ, മുന്നിൽ നിന്ന് നയിക്കുകയും 8/72 എന്ന മാച്ച് കണക്കുകൾ നേടി ഓസ്‌ട്രേലിയയെ തകർക്കുകയും ചെയ്തു.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിൽ നിൽക്കുമ്പോൾ ഇന്ത്യയെ സംബന്ധിച്ച് പരമ്പരയിൽ വലിയ ഊർജമാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. ഐപിഎൽ 2025 മെഗാ ലേലത്തോടൊപ്പമായിരുന്നു ആദ്യ ടെസ്റ്റ് നടന്നത്. ഗുജറാത്ത് ടൈറ്റൻസ് (ജിടി) ഹെഡ് കോച്ച് എന്ന നിലയിൽ, ബുംറയെ മുംബൈ ഇന്ത്യൻസ് (എംഐ) നിലനിർത്തിയില്ലെങ്കിൽ റെക്കോർഡ് വിലയ്ക്ക് പോകുമായിരുന്നുവെന്ന് നെഹ്‌റ ഇപ്പോൾ പറഞ്ഞിരിക്കുകയാണ്.

നെഹ്‌റ സ്റ്റാർ സ്‌പോർട്‌സിനോട് ഇങ്ങനെ പറഞ്ഞു.

“ന്യൂസിലൻഡിനെതിരായ മുൻ പരമ്പരയിൽ എന്താണ് സംഭവിച്ചതെന്ന് നമുക്ക് അറിയാം. എന്നാൽ പെർത്തിൽ ബുംറ എന്ന നായകൻ മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇന്ത്യക്ക് കാര്യങ്ങൾ അനുകൂലമായി. മെഗാ ലേലത്തിൽ ബുംറ എത്തിയിരുന്നെങ്കിൽ, 520 കോടി രൂപയുടെ പേഴ്‌സ് പോലും ഫ്രാഞ്ചൈസികൾക്ക് മതിയാകുമായിരുന്നില്ല.”

“ബുംറ ഇത് നിരവധി തവണ ചെയ്തിട്ടുണ്ട്. രോഹിത് ശർമ്മ ഇല്ലാത്ത കുറവ് അറിയിക്കാതെ അദ്ദേഹം എല്ലാ കാര്യങ്ങളും നന്നായി ചെയ്തു” അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥിരതയോടെ മൂന്ന് ഫോര്മാറ്റിലും ബുംറയെ പോലെ മികവ് കാണിക്കുന്ന താരങ്ങൾ കുറവാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക