'സത്യത്തിന് രണ്ട് മുഖമുണ്ട്', മങ്കിഗേറ്റ് വിവാദത്തില്‍ മനസ് തുറന്ന് ഹര്‍ഭജന്‍

2008ല്‍ ലോക ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടന കാലത്തെ മങ്കിഗേറ്റ് വിവാദം. സിഡ്‌നി ടെസ്റ്റിനിടെ ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ആന്‍ഡ്രു സൈമണ്ട്‌സിനെ കുരങ്ങനെന്നു വിളിച്ച് വംശീയമായി അധിക്ഷേപിച്ചെന്ന ആരോപണം വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കുശേഷം മങ്കിഗേറ്റിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഹര്‍ഭജന്‍.

തീര്‍ത്തും അനാവശ്യമായിരുന്നു അന്നത്തെ വിവാദം. സിഡ്‌നിയില്‍ എന്താണോ ഉണ്ടായത് അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഒരു ആവശ്യവുമില്ലാത്ത പ്രശ്‌നമായിരുന്നത്. ആര് എന്ത് പറഞ്ഞ് എന്നതിനെ മറന്നേക്കൂ. സത്യത്തിന് രണ്ട് വശങ്ങളുണ്ടെന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം- ഹര്‍ഭജന്‍ പറഞ്ഞു.

എന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയാറായില്ല. ആ ആഴ്ചകളില്‍ ഏത് ആവസ്ഥയിലൂടെയാണ് ഞാന്‍ കടന്നുപോയതെന്നതിനെ ആരും കണക്കിലെടുത്തില്ല. മാനസികമായി ഞാന്‍ തകരുകയായിരുന്നു. മങ്കിഗേറ്റില്‍ എന്റെ വശം പൂര്‍ണമായും ഞാന്‍ പറഞ്ഞിട്ടില്ല. പുറത്തിറങ്ങാന്‍ പോകുന്ന ആത്മകഥയില്‍ നിന്ന് ജനങ്ങള്‍ അതറിയും. തനിക്ക് സംഭവിച്ചത് മറ്റാരും അനുഭവിക്കാന്‍ പാടില്ലെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”