'സത്യത്തിന് രണ്ട് മുഖമുണ്ട്', മങ്കിഗേറ്റ് വിവാദത്തില്‍ മനസ് തുറന്ന് ഹര്‍ഭജന്‍

2008ല്‍ ലോക ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടന കാലത്തെ മങ്കിഗേറ്റ് വിവാദം. സിഡ്‌നി ടെസ്റ്റിനിടെ ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ആന്‍ഡ്രു സൈമണ്ട്‌സിനെ കുരങ്ങനെന്നു വിളിച്ച് വംശീയമായി അധിക്ഷേപിച്ചെന്ന ആരോപണം വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കുശേഷം മങ്കിഗേറ്റിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഹര്‍ഭജന്‍.

തീര്‍ത്തും അനാവശ്യമായിരുന്നു അന്നത്തെ വിവാദം. സിഡ്‌നിയില്‍ എന്താണോ ഉണ്ടായത് അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഒരു ആവശ്യവുമില്ലാത്ത പ്രശ്‌നമായിരുന്നത്. ആര് എന്ത് പറഞ്ഞ് എന്നതിനെ മറന്നേക്കൂ. സത്യത്തിന് രണ്ട് വശങ്ങളുണ്ടെന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം- ഹര്‍ഭജന്‍ പറഞ്ഞു.

എന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയാറായില്ല. ആ ആഴ്ചകളില്‍ ഏത് ആവസ്ഥയിലൂടെയാണ് ഞാന്‍ കടന്നുപോയതെന്നതിനെ ആരും കണക്കിലെടുത്തില്ല. മാനസികമായി ഞാന്‍ തകരുകയായിരുന്നു. മങ്കിഗേറ്റില്‍ എന്റെ വശം പൂര്‍ണമായും ഞാന്‍ പറഞ്ഞിട്ടില്ല. പുറത്തിറങ്ങാന്‍ പോകുന്ന ആത്മകഥയില്‍ നിന്ന് ജനങ്ങള്‍ അതറിയും. തനിക്ക് സംഭവിച്ചത് മറ്റാരും അനുഭവിക്കാന്‍ പാടില്ലെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം