'ഇന്ത്യൻ ബോളേഴ്‌സ് എന്ന സുമ്മാവ'; ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ചുണകുട്ടന്മാർ; ഇന്ത്യക്ക് വിജയ ലക്ഷ്യം 128

ആദ്യ ടി-20 പരമ്പരയിൽ തകർപ്പൻ ബോളിംഗുമായി ബംഗ്ലാദേശിനെ വിറപ്പിച്ച് ഇന്ത്യൻ ചുണകുട്ടന്മാർ. അരങ്ങേറ്റ മത്സരത്തിന്റെ ആദ്യ ഓവർ തന്നെ മെയ്ഡൻ ആക്കിയ മായങ്ക് യാദവ് അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് രാജകീയ വരവാണ് അറിയിച്ചത്. മത്സരത്തിന്റെ വിക്കറ്റ് വേട്ട ആരംഭിച്ചത് പേസർ അർശ്ദീപ് സിങ് ആയിരുന്നു. ആദ്യ പവർ പ്ലേയിൽ തന്നെ രണ്ട് വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി. അർശ്ദീപ് 3.5 ഓവറിൽ വഴങ്ങി ,മൂന്നു വിക്കറ്റുകൾ നേടി.

മത്സരത്തിൽ മൂന്നു വിക്കറ്റുകളുമായി വരുൺ ചക്രവർത്തിയും ഗംഭീര പ്രകടനം ആണ് കാഴ്ച്ച വെച്ചത്. അദ്ദേഹം നാല് ഓവറിൽ 31 റൺസ് വഴങ്ങി 3 വിക്കറ്റുകൾ സ്വന്തമാക്കി. മായങ്ക് യാദവ് അരങ്ങേറ്റ മത്സരത്തിൽ തന്നെ ആദ്യ ഓവർ മെയ്ഡൻ ആകുകയും 21 റൺസ് വഴങ്ങി ഒരു വിക്കറ്റ് കരസ്ഥമാക്കുകയും ചെയ്യ്തു. ഒപ്പം വാഷിങ്ടൺ സുന്ദർ, ഹാർദിക്‌ പാണ്ട്യ എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി.

ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയച്ചു. മെഹന്ദി ഹസൻ 28 പന്തുകളിൽ നിന്ന് 32 റൺസും, നജ്മുൽ ഷാന്റോ 25 പന്തുകളിൽ നിന്ന് 27 റൺസും നേടി ടോപ് സ്കോറെർസ് ആയി. ടാസ്കിന് അഹമ്മദ്, ടോഹിദ് ഹൃദോയ് എന്നിവർ 12 റൺസും റിഷാദ് ഹൊസൈൻ 11 റൺസും നേടി രണ്ടക്കം കടന്നു.

Latest Stories

സംസ്ഥാനത്ത് കനത്ത മഴ തുടരും; അഞ്ച് ദിവസം വ്യാപക മഴ, ഇന്നും നാളേയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത

കാനഡയില്‍ മോദിയ്‌ക്കെതിരെ കനത്ത പ്രതിഷേധം; ഖാലിസ്ഥാന്‍ വിഘടനവാദികളുടെ പ്രതിഷേധം ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളോടെ

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പല്‍ അപകടം; മൂന്ന് കപ്പലുകള്‍ കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ടുകള്‍

അപകടത്തിന് ശേഷമുള്ള ആദ്യ യാത്ര മുടങ്ങി, അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍; ടേക്ക് ഓഫ് ചെയ്തില്ല

'ധനുഷിനോട് ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്, അദ്ദേഹം ഒരു സൂപ്പർമാനാണ്: കുബേര സംവിധായകൻ

ഭക്ഷണത്തിനായി കാത്തുനിന്നവര്‍ക്ക് നേരെ ഷെല്ലാക്രമണം; ഗാസ മുനമ്പില്‍ കൊല്ലപ്പെട്ടത് 45 പലസ്തീനികള്‍

അഞ്ച് മിനിറ്റ് ഉപദേശിച്ചാൽ അടുത്ത ഓവറിൽ തന്നെ ഔട്ടാവും, ഇതുപോലൊരു കോച്ചും കളിക്കാരനും വേറെയുണ്ടാവില്ല, ട്രോളി മുൻ ഇം​ഗ്ലണ്ട് താരങ്ങൾ

വര്‍ഗീയതയാണ് സിപിഎമ്മിന്റെ തുറുപ്പ് ചീട്ട്; പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയത പ്രചരിപ്പിക്കുന്നുവെന്ന് വിഡി സതീശന്‍ 

ഇറാന്റെ പുതിയ സൈനിക മേധാവിയേയും ഇസ്രയേല്‍ വധിച്ചു; ബഗേരിക്കും ഘോലംഅലി റാഷീദിനും പിന്നാലെ നാല് ദിവസം മുമ്പ് ചുമതലയേറ്റ അലി ഷാദ്മാനിയേയും വധിച്ചെന്ന് ഐഡിഎഫ്

'രേണുവിന് മെന്റൽ ഡിപ്രെഷൻ ഉണ്ട്, ടാബ്‌ലെറ്റ് ഒക്കെ ഉണ്ട്, അത് സംഭവിച്ചു പോയതാണ്'; അന്ന് കൊല്ലം സുധി പറഞ്ഞത്...