'കട്ടകലിപ്പിൽ റിഷഭ് പന്ത്'; ബംഗ്ലാദേശ് താരവുമായി വാക്കേറ്റം; സംഭവം ഇങ്ങനെ

633 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് റിഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരിക്കുന്നത് ഇന്നത്തെ മത്സരത്തിൽ ഗംഭീര പ്രകടനമാണ് അദ്ദേഹം നടത്തിയതും. ടീമിലെ ടോപ് ഓർഡർ തകർന്നപ്പോൾ യശസ്‌വി ജയ്‌സ്വാളിന്റെ ഒപ്പം സ്കോർ ഉയർത്തിയത് റിഷഭ് പന്ത് ആയിരുന്നു. താരം 52 പന്തുകളിൽ ആറ് ഫോറുകൾ അടക്കം 39 റൺസ് നേടി ടീമിന് മികച്ച അടിത്തറ നൽകി. ഇതോടെ വെല്ലുവിളി നിറഞ്ഞ നിമിഷങ്ങളിൽ ടീമിനെ രക്ഷിക്കാൻ തനിക്ക് സാധിക്കുമെന്ന അദ്ദേഹം വീണ്ടും തെളിയിച്ചു.

മത്സരത്തിന്റെ ഇടയ്ക്ക് വെച്ച് റിഷഭ് പന്തും ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ആയ ലിറ്റൻ ദാസും തമ്മിൽ വാക്‌പോര് ഉണ്ടായതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ജൈസ്വാളും പന്തും സിംഗിൾ എടുക്കാൻ ഓടുന്നതിന്റെ ഇടയിൽ ഫീൽഡർ ത്രോ ചെയ്ത് റിഷഭിന്റെ പാഡിൽ കൊണ്ടു, ബോൾ തട്ടി പോയ സമയത്ത് വീണ്ടും താരങ്ങൾ സിംഗിൾ എടുത്തു. അത് കണ്ട് ലിറ്റൻ ദാസ് ഉടൻ തന്നെ വാക്‌പോര് നടത്താൻ പന്തിന്റെ അടുക്കലേക്ക് ചെന്നു. ഇതാണ് പ്രശ്നത്തിന് കാരണമായത്.

“ഫീൽഡറോട് മര്യാദക്ക് ത്രോ ചെയ്യാൻ പറയണം, എന്തിനാണ് എന്റെ ദേഹത്തോട്ട് പന്ത് എറിയുന്നത്” ഇതാണ് റിഷഭ് പന്ത് ചോദിച്ചത്. അതിൽ രണ്ട് പേരും തർക്കത്തിൽ ഏർപ്പെടുകയും ചെയ്‌തു. എന്നാൽ അധികം വൈകാതെ തന്നെ പന്തിന് മടങ്ങേണ്ടി വന്നു. ഹസൻ മഹ്മൂദിന്റെ പന്തിൽ കീപ്പർ ലിറ്റൻ ദാസിന്റെ കൈകളിലേക്ക് വിക്കറ്റ് നൽകി അദ്ദേഹം മടങ്ങി.

അതിന് ശേഷം ടീമിനെ മുൻപിൽ നിന്ന്‌ നയിച്ചത് രവീന്ദ്ര ജഡേജയും, ആർ അശ്വിനും ചേർന്നായിരുന്നു. പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 339 -6 എന്ന നിലയിലാണ് ഇപ്പോൾ നിൽക്കുന്നത്. 102 റൺസുമായി ആർ അശ്വിനും, 86 റൺസുമായി രവീന്ദ്ര ജഡേജയുമാണ് ഇപ്പോൾ ക്രീസിൽ ഉള്ളത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ