'ഒന്ന് പൊട്ടി കരഞ്ഞുടെ ബാബർ ചേട്ടാ'; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് താരത്തിന് കൊടുത്തത് മുട്ടൻ പണി

പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആയിരുന്നു ബാബർ അസം. ഇപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പാകിസ്ഥാൻ ബോർഡിൽ നിന്നും ലഭിക്കുന്നത്. ക്യാപ്റ്റൻ സ്ഥാനം വീണ്ടും രാജി വെച്ചിരിക്കുകയാണ് ബാബർ അസം. ഒരു വർഷത്തിൽ തന്നെ രണ്ടാം തവണയാണ് അദ്ദേഹം ക്യാപ്റ്റൻ സ്ഥാനം രാജി വെക്കുന്നത്. 2019 മുതൽ 2024 വരെ അദ്ദേഹം ടീമിലെ നായകനായി തുടർന്നിരുന്നു. ക്യാപ്റ്റൻ ആയ ശേഷം 2022 ടി-20 ലോകകപ്പ് ഫൈനലിൽ ടീമിനെ നയിക്കാൻ സാധിച്ചു എന്നത് മാത്രമാണ് അദ്ദേഹത്തിനുണ്ടായ നേട്ടം. എന്നാൽ ഏഷ്യ കപ്പിലും, ഏകദിന ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായത് കൊണ്ട് ബാബറിന് നേരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു.

അതിനു ശേഷം അദ്ദേഹം തന്റെ ക്യാപ്റ്റൻ സ്ഥാനം രാജിയും വെച്ചിരുന്നു. എന്നാൽ ആഴ്ചകളുടെ വ്യത്യാസത്തിൽ അദ്ദേഹം തിരികെ വീണ്ടും ക്യാപ്റ്റനായി ചുമതലയേറ്റു. പക്ഷെ വീണ്ടും അദ്ദേഹം നിരാശയാണ് സമ്മാനിച്ചത്. ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും അദ്ദേഹം മോശമായ പ്രകടനമാണ് നടത്തിയത്. ഏത് ചെറിയ ടീമിന് വരെ ഇപ്പോൾ പാകിസ്ഥാൻ ടീമിനെ തോൽപിക്കാൻ സാധിക്കും എന്നാണ് ആരാധകർ വിലയിരുത്തുന്നത്.

വിമർശനങ്ങൾ ഉയർന്നു വന്നത് കൊണ്ട് അദ്ദേഹം തന്റെ ക്യാപ്റ്റൻ സ്ഥാനം ഇപ്പോൾ വീണ്ടും രാജി വെച്ചിരിക്കുകയാണ്. ജോലി ഭാരം അധികമാണെന്നും അത് കൊണ്ടാണ് അദ്ദേഹത്തിന് ബാറ്റിംഗിൽ ശ്രദ്ധ ചിലത്താൻ സാധിക്കാത്തത് എന്നതാണ് കാരണമായി സൂചിപ്പിച്ചത്. അവസാനം കളിച്ച 15 ടെസ്റ്റ് മത്സരങ്ങളിൽ അദ്ദേഹത്തിന് ഒരു സെഞ്ചുറി പോലും ഉണ്ടായിരുന്നില്ല. ഏകദിന, ടി-20 ലോകകപ്പിലും അദ്ദേഹം മോശമായ പ്രകടനമാണ് നടത്തി വരുന്നത്.

ബാബർ അസം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ അടുത്ത ക്യാപ്റ്റനായി ആര് വരും എന്ന ആശങ്കയിലാണ് പാകിസ്ഥാൻ ക്രിക്കറ്റ് ആരാധകർ. നിലവിലെ സാഹചര്യത്തിൽ അത് പേസ് ബോളർ ഷഹീൻ അഫ്രിദിയുടെ കൈകളിലേക്കോ, വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാനിലേക്കോ പോകാനാണ് സാധ്യത കൂടുതൽ.

Latest Stories

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു