'അവന്‍ ധോണിയെ പോലെയെന്ന് കരുതി, പക്ഷേ, അത്ര പോര', ഇന്ത്യന്‍ യുവ താരത്തെ വിമര്‍ശിച്ച് ഇന്‍സി

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ എം.എസ്. ധോണിയുടെ പിന്‍ഗാമിയായാണ് താന്‍ കണ്ടിരുന്നതെന്ന് പാക് ബാറ്റിംഗ് ഇതിഹാസം ഇന്‍സമാം ഉല്‍ ഹക്ക്. എന്നാല്‍ പന്ത് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നും ഇന്‍സി പറഞ്ഞു.

ഋഷഭ് പന്തില്‍ എനിക്ക് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷം പന്ത് നടത്തിയ പ്രകടനം മതിപ്പുളവാക്കി. വര്‍ഷാദ്യം ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ഋഷഭ് കളിക്കുന്നത് ഞാന്‍ കണ്ടു. പന്ത് ബാറ്റ് വീശിയ സാഹചര്യം കണക്കിലെടുത്തപ്പോള്‍ അയാള്‍ ധോണിയെ പോലെയാണെന്ന് തോന്നി. ഇന്ത്യന്‍ മുന്‍നിര തകര്‍ന്നപ്പോള്‍ പന്ത് വാലറ്റത്തില്‍ അതിന് പരിഹാരം കണ്ടു. എന്നാല്‍ ടി20 ലോക കപ്പില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല- ഇന്‍സമാം പറഞ്ഞു.

പന്ത് സമ്മര്‍ദ്ദത്തിലായതു പോലെ തോന്നി. നേരത്തെയും പന്ത സമ്മര്‍ദ്ദത്തിലാകുമായിരുന്നു. പക്ഷേ, അതില്‍ നിന്ന് അയാള്‍ പുറത്തുകടക്കുകയും ചെയ്തിരുന്നു. കളി മെച്ചപ്പെടുത്താന്‍ പന്തിന് സാധിക്കുമെന്നും ഇന്‍സമാം കൂട്ടിച്ചേര്‍ത്തു.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം