നെയ്മറുടെ കാമുകിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; മൂന്നംഗ സംഘം വീട് കൊള്ളയടിച്ച് മടങ്ങി

ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം നെയ്മറുടെ കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ബ്രൂണയുടെ സാവോപോളയിലുള്ള വീട്ടില്‍ അതിക്രമിച്ചു കയറിയ മൂന്നംഗ കൊള്ളസംഘമാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. എന്നാല്‍ കൊള്ളക്കാരെത്തിയ സമയം ബ്രൂണയും കുഞ്ഞും വീട്ടിലുണ്ടായിരുന്നില്ല.

ഇതേ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ബ്രൂണയുടെ മാതാപിതാക്കളെ കെട്ടിയിട്ട ശേഷം അക്രമി സംഘം വീട് കൊള്ളയടിക്കുകയായിരുന്നു. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം ആദ്യം തിരക്കിയത് ബ്രൂണയും കുഞ്ഞിനെയുമായിരുന്നു. ഇരുവരും വീട്ടില്‍ ഇല്ലെന്ന് മനസിലാക്കിയതോടെയാണ് ബ്രൂണയുടെ മാതാപിതാക്കളെ ബന്ധികളാക്കി കൊള്ളയടിച്ചത്.

വീട്ടില്‍ നിന്ന് ശബ്ദമുയരുന്നത് ശ്രദ്ധിച്ച അയല്‍വാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്. വിലപിടിപ്പുള്ള നിരവധി സാധനങ്ങള്‍ അക്രമി സംഘം കവര്‍ന്നു. അതേ സമയം സംഭവത്തില്‍ ഇരുപത്കാരന്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുകളുണ്ട്. വാച്ചുകള്‍, ആഭരണങ്ങള്‍ എന്നിവ കൊള്ളസംഘം മോഷ്ടിച്ചു. പിടിയിലായ ഇരുപതുകാരനില്‍ നിന്ന് ചില വസ്തുക്കള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മറ്റ് രണ്ട് പ്രതികളും ഉടന്‍ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

അടുത്തിടെയാണ് താന്‍ ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനായ വിവരം നെയ്മര്‍ ആരാധകരുമായി പങ്കുവച്ചത്. ബ്രൂണയുടെ വീട്ടില്‍ അരങ്ങേറിയ അനിഷ്ട സംഭവങ്ങളില്‍ പ്രതികരണവുമായി നെയ്മര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് മോശം ദിനമാണെന്നും ബ്രൂണയുടെ മാതാപിതാക്കള്‍ അക്രമിക്കപ്പെട്ടെന്നുമാണ് താരം പ്രതികരിച്ചത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം