അരങ്ങില്‍ നിന്നും അണിയറയിലേക്ക്‌ ഒരു തുള്ളല്‍യാത്ര...

മലയാള ഭാഷയുടെ പിതാവ് തുച്ഛത്തെഴുത്തച്ഛനെ തുള്ളല്‍ വേഷത്തില്‍ അരങ്ങിലെത്തിക്കണമെന്നായിരുന്നു കലാമണ്ഡലം ഗീതാനന്ദന്‍ എന്ന പ്രശസ്ത തുള്ളല്‍കലാകാരന്റെ ആഗ്രഹം. എന്നാല്‍ ആഗ്രഹങ്ങളൊന്നും പൂര്‍ത്തികരിക്കാന്‍ സമയം നല്‍കാതെ രംഗബോധമില്ലാത്ത കോമാളിയായ മരണം അദ്ദേഹത്തെ തിരശ്ശീലയ്ക്കു പിന്നില്‍ മറച്ചിരിക്കുന്നു. തൃശ്ശൂര്‍ ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ ക്ഷേത്രത്തില്‍ തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെ അദ്ദേഹം കുഴഞ്ഞ് വീണു. അരങ്ങില്‍ ഇനിയും ആടാനും പാടാനും പറയാനും അവസരം നല്‍കാതെ ഓട്ടംതുള്ളലിന്റെ ലോകത്തുനിന്ന് അദ്ദേഹം മാഞ്ഞുപോയിരിക്കുന്നു.

ഒരു കാലത്ത് കേവലം ഒരു ക്ഷേത്രകലയായി ഒതുങ്ങിപ്പോവുമായിരുന്നു നമ്മുടെ കുഞ്ചന്റെ തുള്ളല്‍ . വളരെ ചുരുക്കം പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു കേരളത്തില്‍ ഈ കലയെ അഭ്യസിപ്പിക്കാനും അഭ്യസിക്കാനും. അവരില്‍ ഏറ്റവും പ്രശസ്തനായ തുള്ളല്‍ കലാകാരനായിരുന്നു കലാമണ്ഡലം ഗീതാനന്ദന്‍. ഊണിലും ഉറക്കത്തിലും തുള്ളല്‍ ഒരു ഉപാസനയായി സ്വീകരിച്ച കലാകാരന്‍. കദളിവനത്തിലെ ഹനുമാനായും,കല്യാണസൗഗന്ധികത്തിലെ ഭീമനായും പ്രേക്ഷകര്‍ക്കുമുന്നില്‍ ചിരിയുടെയും ചിന്തയുടെയും മാലപ്പടക്കങ്ങള്‍ പൊട്ടിച്ച്‌കൊണ്ട് ഇനി വരുന്ന തലമുറയിലേക്ക് കൂടി തുള്ളലിന്റെ മാഹാത്മ്യത്തെ പകര്‍ന്ന് നല്‍കുകയായണ് ഗീതാനന്ദന്‍.

ഇക്കാലമത്രയും തുള്ളലിനുവേണ്ടി ലോകമെമ്പാടും ഓടിനടക്കുകയായിരുന്നു അദ്ദേഹം. കഴിയാവുന്നിടത്തോളം പ്രേക്ഷകരെ ഓട്ടംതുള്ളല്‍ കാണിക്കുക, പരമാവധി ശിഷ്യഗണങ്ങളെ സമ്പാദിക്കുക എന്നത് ഒരു വ്രതമായി സ്വീകരിച്ചിരുന്നു ഈ കലാകാരന്‍. കേരളത്തില്‍ കലോത്സകാലമാകുമ്പോഴേക്കും ഓട്ടന്‍തുള്ളല്‍ വേദികള്‍ നിറഞ്ഞിരുന്നത് ഗീതാനന്ദന്‍ മാഷിന്റെ ശിഷ്യന്മാരെക്കൊണ്ടായിരുന്നു.

എന്നാല്‍ കലാമണ്ഡലത്തിന് പുറത്ത് ഓട്ടം തുള്ളല്‍ പഠിപ്പിക്കാന്‍ നല്ല അധ്യാപകരെയും പഠിക്കാന്‍ കഴിയുന്ന പുസ്തകങ്ങളും ലഭിക്കാത്തതില്‍ ഏറെ ദുഃഖിച്ചിരുന്നു ഗീതാനന്ദന്‍ മാഷ്. അടുത്തിടെയും മാഷ് ഇതിനെപ്പറ്റി പറയുകയുണ്ടായി.” തുള്ളല്‍ പഠിക്കാന്‍ ആധികാരികമായൊരു ഗ്രന്ഥമില്ല. കലാമണ്ഡലത്തില്‍ കൃത്യമായ സിലബസും പഠനരീതിയുമുണ്ട്. പക്ഷെ, പുറത്ത് അങ്ങനെയില്ല. കലാമണ്ഡലത്തിനു പുറത്ത് തുള്ളല്‍ പഠിക്കുന്നവര്‍ക്ക് തുള്ളലിന്റെ ഉപജ്ഞാതാവായ കുഞ്ചന്‍ നമ്പ്യാരെ അറിയാനും ആഴത്തിലുള്ള തുള്ളല്‍ പഠനത്തിനും ഉതകുന്ന ഗ്രന്ഥമാണ് വേണ്ടത്”.

പാലക്കാട് ജില്ലയിലെ അകിലാണം സ്വദേശിയാണ് കലാമണ്ഡലം ഗീതാനന്ദന്‍ . സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കലാമണ്ഡലത്തിലെത്തിയതിലും ഗീതാനന്ദന്‍ മാഷിന് പറയാന്‍ ഒട്ടേറെ പിമ്പുറക്കഥകളുണ്ട്. പിന്നീട് അദ്ദേഹത്തിന് കലാമണ്ഡലത്തിലെ തുള്ളല്‍ വിഭാഗത്തിന്റെ മേധാവിയായി വളരാന്‍ പ്രചോദിതമായ കഥകള്‍.

ജീവിതമെന്നാല്‍ കല, കലയെന്നാല്‍ ജീവിതം അതാണ് ഓരോ കലാകാരനെയും അന്വര്‍ത്ഥമാക്കുന്നത്. ഗീതാനന്ദന്‍ മാഷിന്റെ ജീവിതവും അതിന് ഉദാഹരണമാണ്. എന്നെന്നും ഓര്‍ത്തുവയ്‌ക്കേണ്ട, പുതിയ തലമുറയ്ക്ക് പറഞ്ഞു നല്‍കേണ്ട ചരിത്രം. ഒരുപക്ഷെ തുള്ളലിന്റെ ഉപജ്ഞാതാവായ കുഞ്ചന്‍നമ്പ്യാരെ കഴിഞ്ഞ് കേരളീയര്‍ ഓര്‍ത്തുവയ്ക്കുന്ന ഒരു തുള്ളല്‍മുഖം അതായിരിക്കും ഗീതാനന്ദന്‍മാഷ്.

Latest Stories

IPL 2024: ജയിച്ചെങ്കിലും ഞാൻ നിരാശനാണ്, അസ്വസ്ഥത തോന്നുന്നു ഇപ്പോൾ; ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തിന് പിന്നാലെ ഋതുരാജ് പറയുന്നത് ഇങ്ങനെ

എനിക്ക് ഇഷ്ടപ്പെട്ടു, സാമൂഹ്യപ്രസക്തിയുള്ള സിനിമയാണ്, 'പഞ്ചവത്സര പദ്ധതി' ഓരോ മലയാളിയും കണ്ടിരിക്കണം: ശ്രീനിവാസന്‍

ഗുജറാത്തില്‍ 600 കോടിയുടെ വൻ മയക്കുമരുന്ന് വേട്ട

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി

ആവേശത്തിന് ശേഷം വീണ്ടും ഫഹദ്; അൽത്താഫ് സലിം ചിത്രം 'ഓടും കുതിര ചാടും കുതിര' ചിത്രീകരണം ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോവുന്നില്ല; തുറന്നടിച്ച് ചോപ്ര

സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഉണ്ടാവില്ല; അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഇറങ്ങി പോടാ ചെക്കാ, ബൗണ്ടറി ലൈനിൽ നിന്ന് കോഹ്‌ലിയുടെ ആക്രോശം; വീഡിയോ വൈറൽ

നായകന്‍ വരുന്നു, അടിക്കുന്നു, പോകുന്നു.. മാസ് സിനിമയുടെ ട്രെയ്‌ലര്‍ എല്ലാം ഒന്നു തന്നെ! ലോകേഷ് സിനിമകളെ പേരെടുത്ത് പറയാതെ പരിഹസിച്ച് നടന്‍, പിന്തുണച്ച് വെങ്കട് പ്രഭു

അത് ഞാൻ ഭാവനയോട് ചെയ്തിട്ടുള്ള അപരാധം, അതിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്: കമൽ