അന്താരാഷ്ട്ര ബഹിരാകാശ നിലയം 'വിരമിക്കുന്നു'; 2031- ഓടെ പസഫിക് സമുദ്രത്തിൽ ഇറക്കാനൊരുങ്ങി നാസ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ (ഐ.എസ.്എസ്) പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങി നാസ. 2031 ഓടെ പസഫിക് സമുദ്രത്തിലേക്ക് ഇടിച്ചിറക്കാനാണ് പദ്ധതി. 2030 അവസാനം വരെ ഐ.എസ.്എസ്. പ്രവര്‍ത്തിപ്പിക്കും. ശേഷം നെമോ എന്നറിയപ്പെടുന്ന പസഫിക് സമുദ്രത്തിന്റെ വിദൂര ഭാഗത്തായി ഐ.എസ.്എസിനെ ഇറക്കും.

2000ല്‍ വിക്ഷേപിച്ച ബഹിരാകാശ നിലയം ഭൂമിക്ക് മുകളില്‍ ഇതുവരെ 227 നോട്ടിക്കല്‍ മൈല്‍ സഞ്ചരിച്ച് കഴിഞ്ഞു. 19 രാജ്യങ്ങളില്‍ നിന്നുള്ള 200ലധികം ബഹിരാകാശ യാത്രികര്‍ നിലയത്തില്‍ യാത്ര ചെയ്തിട്ടുണ്ട്. സ്വകാര്യ ബഹിരാകാശ നിലയങ്ങള്‍ കൂടുതലായി വന്നുതുടങ്ങും എന്നാണ് വിലയിരുത്തല്‍.

നാസയുടെ സഹായത്തോടെ വാണിജ്യ ലോ-എര്‍ത്ത് ഓര്‍ബിറ്റ് ഡെസ്റ്റിനേഷനുകള്‍ വികസിപ്പിക്കാനും പ്രവര്‍ത്തിപ്പിക്കാനും സ്വകാര്യ മേഖലയ്ക്ക് സാങ്കേതികമായും സാമ്പത്തികമായും കഴിവുണ്ട്. നാസയുടെ തന്നെ സഹായത്തോടെ ഇത്തരം സ്‌പേസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് നാസ വാണിജ്യ ബഹിരാകാശ ഡയറക്ടര്‍ ഫില്‍ മക്അലിസ്റ്റര്‍ പറഞ്ഞു. സുരക്ഷിതവും വിശ്വസനീയവും ഫലപ്രദവുമായ ലക്ഷ്യസ്ഥാനങ്ങള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്നതിന് സ്വകാര്യ മേഖലയുമായി ഞങ്ങളുടെ അറിവുകളും അനുഭവങ്ങളും പങ്കിടാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു