വന്ദേഭാരത് മിഷന്‍ നാലാംഘട്ടം; ബഹ്‌റിനില്‍ നിന്ന് 39 ഉം ദുബായില്‍ നിന്ന് 27 ഉം വിമാനങ്ങള്‍

കോവിഡ് പ്രതിസന്ധി മൂലം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ കേരളത്തിലേക്ക് 94 വിമാനങ്ങള്‍ സര്‍വീസ് നടത്തും. ജൂലൈ ഒന്ന് മുതല്‍ 14 വരെയുള്ള വിമാനങ്ങളുടെ പട്ടികയാണ് പുറത്തു വിട്ടിരിക്കുന്നത്.

ക്വാലലംപുരില്‍ നിന്നു രണ്ടും സിംഗപ്പൂരില്‍ നിന്ന് ഒന്നും ഒഴികെ ബാക്കി സര്‍വീസുകളെല്ലാം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. ബഹ്‌റൈന്‍ 39 , ദുബായ് -27, മസ്‌കത്ത് -13, അബുദാബി -12 എന്നിങ്ങനെയാണ് സര്‍വീസുകള്‍. കൊച്ചിയിലേക്കാണ് ഏറ്റവും അധികം സര്‍വീസുകള്‍ 35. തിരുവനന്തപുരം-22, കണ്ണൂര്‍-20, കോഴിക്കോട്-17. ക്വാലലംപുര്‍, സിംഗപ്പൂര്‍ സര്‍വീസുകളും കൊച്ചിയിലേക്കാണ്. വിമാനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ്. https://www.mea.gov.in/phase-4.htm  

177 യാത്രക്കാര്‍ വീതമായിരിക്കും ഈ വിമാനങ്ങളില്‍ വരുന്നത്. അങ്ങനെ മൊത്തം 16,638 പ്രവാസികള്‍ക്ക് വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ നാട്ടിലെത്താം. ഇവയ്ക്കു പുറമേ ചാര്‍ട്ടേഡ് വിമാനങ്ങളിലും യാത്രക്കാര്‍ എത്തും. എന്നാല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള അനുമതി വൈകുമെന്നതിനാല്‍ ഷെഡ്യൂള്‍ ഇപ്പോള്‍ ലഭ്യമല്ലെന്നു നോര്‍ക്ക വ്യക്തമാക്കി.

Latest Stories

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു