ഭരണം തുടങ്ങും മുമ്പ് വീണു, ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു; നയിക്കാന്‍ ഇന്ത്യന്‍ വംശജന്‍ എത്തുമോ? ആകാംക്ഷ

ധികാരമേറ്റ് രണ്ടുമാസം തികയുന്നതിന് മുമ്പ് ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. രാജിയോടെ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രിയെന്ന അപഖ്യാതിയോടെയാണ് ലിസ് ട്രസിന്റെ പടിയിറക്കം. ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ലിസിന്റെ പരിഷ്‌കാരങ്ങള്‍ക്കെതിരെ സാമ്പത്തിക വിദഗ്ദര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. നാല്‍പതു വര്‍ഷത്തെ ഏറ്റവും വലിയ വിലക്കയറ്റതിലൂടെ കടന്നുപോവുകയാണ് ബ്രിട്ടന്‍. സാമ്പത്തിക പരിഷ്‌കാരത്തിന്റെ പേരില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെ ധനമന്ത്രി ക്വാര്‍ട്ടെങ്ങിനെ പുറത്താക്കി മുഖം രക്ഷിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ജെറമി ഹണ്ടിനെ ധനമന്ത്രിസ്ഥാനത്തേക്ക് നിയോഗിക്കുകയും ചെയ്തിരുന്നു.

ലിസ് ട്രസിന്റെ രാജിയോടെ ബ്രിട്ടന്റെ അമരത്തേക്ക് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ മരുമകന്‍ റിഷി സുനക് എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും മുന്‍ ധനമന്ത്രിയും ഇന്ത്യന്‍ വംശജനുമാണ് ഋഷി സുനക്.ഫാര്‍മസിസ്റ്റായ അമ്മയ്ക്കും നാഷ്ണല്‍ ഹെല്‍ത്ത് ജനറല്‍ പ്രാക്ടീഷ്ണറായ പിതാവിന്റെയും മകനായി യുകെയിലാണ് ഋഷി സുനാക്ക് ജനിച്ചത്. ഓക്‌സ്‌ഫോര്‍ഡില്‍ നിന്നും സ്റ്റാന്‍ഫോര്‍ഡില്‍ നിന്നുമാണ് വിദ്യാഭ്യാസം.

റിച്ച്മണ്ട് യോക്ക്‌ഷെയറില്‍ നിന്നും 2015-ലാണ് ഋഷി ആദ്യമായി എംപി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. കൊവിഡ് കാലത്ത് സാധാരണ ജനങ്ങളുടെ തൊഴില്‍ നിലനിര്‍ത്താന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചത് വന്‍ സ്വീകാര്യത നേടിക്കൊടുത്തു. കൊവിഡ് കാലത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച് സര്‍ക്കാര്‍ ഓഫീസുകളില്‍ പാര്‍ട്ടി സംഘടിപ്പിച്ചത് തിരിച്ചടിയായി. സംഭവത്തില്‍ ലണ്ടന്‍ പോലീസ് സുനകിനെതിരെ കേസെടുത്തിരുന്നു.

ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയെയാണ് ഋഷി വിവാഹം കഴിച്ചത്. കൃഷ്ണ, അനൗഷ്‌ക എന്നിവര്‍ മക്കളാണ്. അധികാരമേറ്റു 44ാം ദിവസമാണു ലിസ് ട്രസിന്റെ രാജി. ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണു ലിസ് ട്രസ്.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍